സ്വര്‍ഗ്ഗം തേടി പോയ ഒരു എട്ടുവയസുകാരന്‍ എഴുതിയ കത്ത്..

ഇതെന്റെ അവസാനത്തെ കത്തായിരിക്കാം. ഇത് നിങ്ങള്‍ വായിക്കുമ്പോഴേയേക്കും ഞാന്‍ സ്വര്‍ഗ്ഗത്തിലായിരിക്കും. സ്വര്‍ഗ്ഗം അതിശയകരമായ കാര്യങ്ങള്‍ ഒരുക്കിവച്ചിട്ടുണ്ടെന്ന് എനിക്കറിയാം. ഞാന്‍ അവിടെയായിരിക്കുമ്പോള്‍ എനിക്ക് എല്ലാ കാര്യങ്ങളും ചെയ്യാന്‍ കഴിയും. അവിടെ എനിക്ക് കളിക്കാനായി ഒരുപാട് സ്ലൈഡ്‌സുണ്ടാകും.. കഴിക്കാന്‍ സ്‌ട്രോബെറിയും കപ്പ് കേക്കുകളുമുണ്ടാകും. കളിക്കാന്‍ വീഡിയോ ഗെയിമുകളുണ്ടാകും.
ഒരു കാര്യത്തിലേ എനിക്ക് സങ്കടമുള്ളൂ. എന്നെ ഇവിടെ സ്‌നേഹിക്കുന്ന ഒരുപാട് സ്വര്‍ഗ്ഗത്തില്‍ കാണുകയില്ലല്ലോ എന്നോര്‍ത്ത്. പക്ഷേ അവിടെ സ്വര്‍ഗ്ഗത്തിലും എനിക്ക് ഒരുപാട് പ്രിയപ്പെട്ടവരുണ്ടാകുമെന്ന് നാന പറഞ്ഞുതന്നിട്ടുണ്ട്.
നാന പറയുന്നത് ഈ ലോകത്തിലെ ഏറ്റവും ധൈര്യശാലിയായ കുട്ടി ഞാനാണെന്നാണ്. ബാറ്റേണ്‍ രോഗമാണ് എന്നെ തളര്‍ത്തിയത്. ഐ പാഡ് ഉപയോഗിക്കാനോ കളിക്കാനോ ഒന്നും എനിക്ക് കഴിയാത്തതാക്കി മാറ്റിയത്. പക്ഷേ എനിക്കിപ്പോഴും ചിരിക്കാന്‍ കഴിയും. ഞാനൊരിക്കലും കരയാറില്ല, എനിക്ക് ഭക്ഷണം കഴിക്കാന്‍ കഴിയാതെ വന്നപ്പോഴും.
എനിക്ക് സംഭവിക്കുന്നത് എന്തിനെയും സന്തോഷത്തോടെയും ചിരിയോടെയും സ്വീകരിക്കാന്‍ എനിക്ക് കഴിയും. എനിക്ക് നടക്കാനോ സംസാരിക്കാനോ എന്റെ കൂട്ടുകാര്‍ എനിക്ക് അയച്ചുതരുന്ന കത്ത് വായിക്കാനോ ഒന്നും എനിക്ക് കഴിയാറില്.ല അതെല്ലാം എനിക്ക് നാനയാണ് വായിച്ചു തരുന്നത്.
നിങ്ങളെന്നെ എപ്പോഴും സപ്പോര്‍ട്ട് ചെയ്തു, സ്‌നേഹിച്ചു, നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ ഹൃദയത്തിന്റെ അഗാധതയില്‍ നിന്ന് നന്ദി. ഞാന്‍ നിങ്ങളെല്ലാവരോടും യാത്ര ചോദിക്കുന്നു. ഞാന്‍ ഇപ്പോള്‍ മുതല്‍ എനിക്ക് ഇവിടെ ചെയ്യാന്‍ സാധിക്കാതിരുന്ന എല്ലാ കാര്യങ്ങളില്‍ നിന്നും മോചനം പ്രാപിക്കുകയാണ്. നിങ്ങളും അതില്‍ സന്തോഷിക്കണം. എനിക്ക് നിങ്ങളെല്ലാവരെയും മിസ്സ് ചെയ്യും. ഒരു പാട് ഒരുപാട് സ്‌നേഹത്തോടെ
നിങ്ങളുടെ സ്വന്തം മാര്‍ഷല്‍
അപൂര്‍വ്വമായ ജനിതക രോഗമാണ് മാര്‍ഷിലിനെ ബാല്യത്തിന്‌റെ മനോഹാരിതകളില്‍ നിന്ന് അകറ്റിയത്. ചലനശേഷിയും സംസാരശേഷിയും അവന് വൈകാതെ നഷ്ടമായി.കാഴ്ചശക്തി മങ്ങിത്തുടങ്ങി. പുറം ലോകത്ത് നിന്ന് അതോടെ അവന്‍ പിന്നിലേക്ക് മാറുകയായിരുന്നു. നാനയായിരുന്നു അവന് എല്ലാം. അതായത് മുത്തശ്ശി.
സ്വര്‍ഗ്ഗത്തെക്കുറിച്ചുള്ള ചിന്തകള്‍ അവന് പങ്കുവച്ച് നല്കിയതും ഈ മുത്തശ്ശിയായിരുന്നു. സ്വര്‍ഗ്ഗമെന്നാല്‍ ഈ ലോകത്തില്‍ തനിക്ക് നിഷേധിക്കപ്പെട്ടവയെല്ലാം ലഭ്യമാകുന്ന സ്വര്‍ഗ്ഗീയ ഇടമായി അവന്‍ കരുതി. കേക്കും സ്‌ട്രോബറിയും ലഭിക്കുന്ന, കളിപ്പാട്ടങ്ങള്‍ ഇഷ്ടം പോലെ ലഭിക്കുന്ന ഒരു ഇടം. അതായിരുന്നു അവന് സ്വര്‍ഗ്ഗം.
എട്ടാം പിറന്നാളിന് ഏതാനും ദിവസം മുമ്പാണ് മാര്‍ഷല്‍ ഈ കുറിപ്പെഴുതിയതും അവന്റെ മുത്തശ്ശി തന്റെ ബ്ലോഗില്‍ ഈ കത്ത് പോസ്റ്റ് ചെയ്തതും.പിന്നെ ഏതാനും ദിവസങ്ങളേ അവന്‍ ജീവിച്ചുള്ളൂ.
നമ്മുടെ കുട്ടികൾക്കും വേണം പ്രതീക്ഷയുടെ സ്വർഗീയചിന്തകൾ.
https://www.facebook.com/Malayalivartha


























