Widgets Magazine
08
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരള നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം അവസാനിക്കാൻ ഇനി മണിക്കൂറുകൾ.. 48 മണിക്കൂർ നീണ്ടുനിൽക്കുന്ന നിശബ്ദ പ്രചാരണ കാലയളവ്..


രണ്ട് മുഖ്യമന്ത്രിമാര്‍ തമ്മിലുള്ള അശ്ലീലച്ചുവയുള്ള വാക്‌പോരിലേക്ക്.. രേവന്ത് റെഡ്ഡിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ..ഡാഷ് മോനേ രേവന്തേ മറുപടി വരുന്നുണ്ട്..


മൊജ്തബ ഖമേനി അബോധാവസ്ഥയിലെന്ന് സ്ഥിരീകരിച്ചു..മരുന്നുകളോട് പ്രതികരിക്കുന്നില്ല,നില അതീവഗുരുതരം..നിയന്ത്രണം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ്..


സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരും..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത..ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്..


സി.പി.ഐ ലോക്കല്‍ കമ്മിറ്റി ഓഫീസിനുള്ളില്‍ കര്‍ഷകന്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.. ഉപജീവനമാര്‍ഗ്ഗം നശിപ്പിച്ചുവെന്നും നിരന്തരം വേട്ടയാടുന്നുവെന്നും ആരോപിച്ച് വീഡിയോ..

അമേരിക്ക ഏര്‍പ്പെടുത്തിയ ലാപ്‌ടോപ് നിരോധനം ഫലപ്രദമല്ലെന്ന് ഖത്തര്‍ എയര്‍വേയ്‌സ്

08 APRIL 2017 02:54 PM IST
മലയാളി വാര്‍ത്ത

More Stories...

ഇറാനെ ഇന്ന് രാത്രിയോടെ അവസാനിപ്പിക്കുമെന്ന് ഭീഷണി മുഴക്കി ട്രംപ്

ഇറാനിലെ വിവിധ ഭാഗങ്ങളിൽ ഇസ്രയേൽ നടത്തിയ അതിശക്തമായ വ്യോമാക്രമണത്തിൽ രാജ്യത്തെ പ്രധാന ഗതാഗത സംവിധാനങ്ങൾ തകർക്കപ്പെട്ടതായി റിപ്പോർട്ട്....

മൊജ്തബ ഖമേനി അബോധാവസ്ഥയിലെന്ന് സ്ഥിരീകരിച്ചു..മരുന്നുകളോട് പ്രതികരിക്കുന്നില്ല,നില അതീവഗുരുതരം..നിയന്ത്രണം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ്..

ഒരൊറ്റ രാത്രികൊണ്ട് ഇറാന്റെ കഥ കഴിക്കാന്‍ അമേരിക്ക.. ചൊവ്വാഴ്ച രാത്രി എട്ടു മണിയോടെ രാജ്യം നിശ്ചലമാകുമെന്നും ട്രംപ്.. പുനര്‍നിര്‍മ്മിക്കാന്‍ അവര്‍ക്ക് 100 വര്‍ഷം വേണ്ടിവരും..

ഇറാനില്‍ ഭൂചലനം, വന്‍ സ്ഫോടനശബ്ദം,ആണവായുധം..? ഇനി ഹോര്‍മുസ് തനിയെ തുറക്കും..! 12 മണിക്കൂറല്ല..അതിന് മുമ്പേ

അമേരിക്ക ഏര്‍പ്പെടുത്തിയ ലാപ്‌ടോപ് നിരോധനം ഒട്ടും ഫലപ്രദമല്ലെന്നു ഖത്തര്‍ എയര്‍വേയ്‌സ് സിഇഒ അക്ബര്‍ അല്‍ബേക്കര്‍ പറഞ്ഞു. അമേരിക്കയിലേക്കുള്ള വിമാനങ്ങളില്‍ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള ഭീകരാക്രമണം തടയാന്‍ വേണ്ടിയാണ് ഇങ്ങനൊരു നിയന്ത്രണം കൊണ്ടുവന്നത്. ഉത്തരാഫ്രിക്കയും മധ്യപൗരസ്ത്യ മേഖലയും ഉള്‍പ്പെടുന്ന മേനയിലെ 10 വിമാനത്താവളങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ കാബിന്‍ ലഗേജായി മൊബൈല്‍ ഫോണിനെക്കാള്‍ വലുപ്പമുള്ള ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ കൊണ്ടുപോകുന്നതിനാണ് മാര്‍ച്ച് 25നു യുഎസ് നിരോധനം ഏര്‍പ്പെടുത്തിയത്. ദോഹ, ദുബായ്, തുര്‍ക്കി വിമാനത്താവളങ്ങളില്‍ നിന്നുള്ളവര്‍ക്കു ലാപ്‌ടോപ് വിലക്കു ബാധകമാണ്. പത്തു വിമാനത്താവളങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്കു മാത്രം നിരോധനം ഏര്‍പ്പെടുത്തിയതിന്റെ യുക്തിയെയാണ് അല്‍ ബേക്കര്‍ ചോദ്യംചെയ്തത്. 

ലാപ്‌ടോപ്പുമായി യുഎസിലേക്കുള്ള വിമാനത്തില്‍ യാത്രചെയ്യുന്ന ഭീകരര്‍ക്കു മറ്റു വിമാനത്താവളങ്ങളെ ആശ്രയിക്കാനാകുമെന്ന് ഐറിഷ് ടൈംസിന് അനുവദിച്ച അഭിമുഖത്തില്‍ അല്‍ബേക്കര്‍ ചൂണ്ടിക്കാട്ടി. ഏറ്റവും അപകടകരമെന്നു കരുതപ്പെടുന്ന ചില വിമാനത്താവളങ്ങളെ യുഎസ് നിരോധനത്തില്‍നിന്ന് ഒഴിവാക്കിയെന്നും, എന്നാല്‍ ആ വിമാനത്താവളങ്ങള്‍ ഏതൊക്കെയാണെന്നു പരസ്യപ്പെടുത്താന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും അല്‍ബേക്കര്‍ കൂട്ടിച്ചേര്‍ത്തു. അമേരിക്കയിലേക്കുള്ള യാത്രികരിലേറെയും ഇപ്പോള്‍ യുഎസ് എയര്‍ലൈന്‍സുകളെക്കാള്‍ ആശ്രയിക്കുന്നതു ഗള്‍ഫ് എയര്‍ലൈന്‍സുകളെയാണ്. ഖത്തര്‍ എയര്‍വേയ്‌സ്, ഇത്തിഹാദ്, എമിറേറ്റ്‌സ് എന്നിവയാണ് യുഎസ് പൗരന്മാര്‍പോലും യാത്രയ്ക്കു തിരഞ്ഞെടുക്കുന്നത്. ചെലവു കുറവാണെന്നതും മികച്ച സൗകര്യങ്ങള്‍ ലഭ്യമാകുന്നതുമാണ് ഇതിനു കാരണം. ഇതിനെതിരെ അമേരിക്കന്‍ വ്യോമയാന കമ്പനികള്‍ യുഎസ് ഫെഡറല്‍ അധികൃതര്‍ക്കു പലവട്ടം പരാതി നല്‍കിയിരുന്നു. 

യുഎസ് എയര്‍ലൈന്‍സുകളിലേക്കു യാത്രക്കാരെ ആകര്‍ഷിക്കാനുള്ള നാടകം മാത്രമാണ് ഇപ്പോഴത്തെ ലാപ്‌ടോപ് നിരോധനമെന്നും പരക്കെ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. എന്നാല്‍, ഇതു സംബന്ധിച്ച മാധ്യമവാര്‍ത്തകളെല്ലാം അമേരിക്കന്‍ അധികൃതര്‍ നിഷേധിക്കുകയാണു ചെയ്തത്. ഗള്‍ഫ് എയര്‍ലൈന്‍സുകള്‍ക്കു ജിസിസി സര്‍ക്കാരുകള്‍ വന്‍ സാമ്പത്തിക സഹായം നല്‍കുന്നുണ്ടെന്നും അതുപയോഗിച്ചു വന്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് ഖത്തര്‍ എയര്‍വേയ്‌സും ഇത്തിഹാദും എമിറേറ്റ്‌സും യാത്രക്കാരെ തട്ടിയെടുക്കുകയാണെന്നുമാണു യുഎസ് എയര്‍ലൈന്‍സുകളുടെ ആരോപണം. എന്നാല്‍, സര്‍ക്കാരില്‍നിന്നു തങ്ങള്‍ക്കു ലഭിക്കുന്നത് ഓഹരിയാണെന്നും അല്ലാതെ ധനസഹായമല്ലെന്നുമാണു ഗള്‍ഫ് എയര്‍ലൈന്‍സുകള്‍ പറയുന്നത്. നികുതിദായകരുടെ പണമെടുത്തല്ല തങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. സ്വതന്ത്രമായി നിലനില്‍ക്കാനാവശ്യമായ ഓഹരിമൂലധനം സര്‍ക്കാര്‍ നല്‍കുന്നുണ്ട്. ഓഹരിയും സാമ്പത്തിക സഹായവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാനാകാത്തവരാണ് അമേരിക്കന്‍ വ്യോമയാന കമ്പനികളുടെ തലപ്പത്തുള്ളതെന്നും അല്‍ബേക്കര്‍ തിരിച്ചടിച്ചു.




അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരസ്യപ്രചാരണം അവസാനിച്ചു; ഇനി നിശബ്ദപ്രചാരണം  (2 hours ago)

ഇനി കോണ്‍ഗ്രസിനൊപ്പമെന്ന് നടി ഉഷ ഹസീന  (2 hours ago)

ഇറാനെ ഇന്ന് രാത്രിയോടെ അവസാനിപ്പിക്കുമെന്ന് ഭീഷണി മുഴക്കി ട്രംപ്  (2 hours ago)

ഇറാനിലെ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി കേന്ദ്ര വിദേശകാര്യ മന്ത്രാലയം  (2 hours ago)

സംസ്ഥാനത്തെ നാല് ജില്ലകളില്‍ മഴ കാണുമെന്ന് മുന്നറിയിപ്പ്  (4 hours ago)

ഈസ്റ്റര്‍ ദിനം മുന്നില്‍ കണ്ട് ലക്ഷങ്ങളുടെ മോഷണം  (4 hours ago)

കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയിൽ കല്ലേറും കൂട്ടത്തല്ലും... എൽഡിഎഫ്, യുഡിഎഫ് റാലികൾ കടന്നു പോകുമ്പോഴാണ് സംഭവം..  (6 hours ago)

ഇറാനിലെ വിവിധ ഭാഗങ്ങളിൽ ഇസ്രയേൽ നടത്തിയ അതിശക്തമായ വ്യോമാക്രമണത്തിൽ രാജ്യത്തെ പ്രധാന ഗതാഗത സംവിധാനങ്ങൾ തകർക്കപ്പെട്ടതായി റിപ്പോർട്ട്....  (6 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് മറുപടി കത്തുമായി മുഖ്യമന്ത്രി പിണറായി വിജയൻ  (6 hours ago)

നിർണായകമായ നിയമസഭ തിരഞ്ഞെടുപ്പ് പോരാട്ടത്തിൻ്റെ വാശിയേറിയ പരസ്യ പ്രചാരണത്തിന് തിരശീല വീണു  (6 hours ago)

കാമുകനോടൊപ്പം ഒളിച്ചോടി ഭാര്യയെ തിരിച്ചുവിളിച്ച് കഴുത്തറുത്ത് കൊന്നു  (6 hours ago)

ഇറാനില്‍ ഭൂചലനം, വന്‍ സ്ഫോടനശബ്ദം,ആണവായുധം..? ഇനി ഹോര്‍മുസ് തനിയെ തുറക്കും..! 12 മണിക്കൂറല്ല..അതിന് മുമ്പേ  (6 hours ago)

സിനിമ ഷൂട്ടിങ് സമയത്ത് താന്‍ നേരിട്ട അപകടങ്ങളെ കുറിച്ച് ടൊവിനോ തോമസ്  (7 hours ago)

ഇങ്ങോട്ട് മര്യാദ കാണിക്കാത്തവരോട് അങ്ങോട്ടും അത് കാണിക്കേണ്ട ആവശ്യമില്ല; രേവന്ത് റെഡ്ഡിക്കെതിരായ പിണറായിയുടെ പരാമര്‍ശത്തെ പിന്തുണച്ച് സന്തോഷ് പണ്ഡിറ്റ്  (7 hours ago)

പിണറായിയുടെ അധിക്ഷേപം അനുഗ്രഹമായി കാണുന്നുവെന്ന് രേവന്ത് റെഡ്ഡി  (8 hours ago)

Malayali Vartha Recommends