മനുഷ്യ മാംസ കച്ചവടം; ഭയാനകമായ ചിത്രങ്ങളും കാഴ്ച്ചകളും ഇന്റര്‍നെറ്റിലൂടെ ലോകം മുഴുവന്‍ പ്രചരിക്കുന്നു...

മനുഷ്യനെ കൊത്തിനുറുക്കി വില്ക്കുന്ന ഭയാനകമായ ചിത്രങ്ങളും കാഴ്ച്ചകളും ലോകം മുഴുവന്‍ ഇന്റര്‍നെറ്റിലൂടെ പ്രചരിക്കുന്നു. ചൈനയിലും തായ് വാനിലുമാണ് മനുഷ്യമാംസം വില്ക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്. ചൈനയിലേത് ടിയോങ്ങ്‌കോക്ക് എന്ന സ്ഥലമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മനുഷ്യനില്‍ ഞെട്ടലുണ്ടാക്കുന്ന വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത് തുടങ്ങി ഡസന്‍ കണക്കിനു ഇംഗ്ലീഷ് മാധ്യമങ്ങളാണ്.
ഇതു വായിക്കുന്ന വായനക്കാര്‍ക്ക് ഇതിന്റെ സത്യാവസ്ഥയേപറ്റി താഴെകൊടുത്ത ലിങ്കുകളിലൂടെ അന്വേഷണം നടത്താവുന്നതാണ്. ഈ ചിത്രത്തിന്റെ ആധികാരിതയില്‍ സംശയവും ഉയര്‍ന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ ചിത്രങ്ങളെക്കുറിച്ചും കൂടുതല്‍ അറിയുന്നതിനും താഴെകൊടുത്തിരിക്കുന്ന ലിങ്കുകളിലൂടെ മനസിലാക്കുക.
(മുന്നറിയിപ്പ് താഴെക്കൊടുത്തിരിക്കുന്ന ലിങ്കുകള്‍ കുട്ടികള്‍ തുറക്കാതിരിക്കുക.)
ചൈനയിലേ ടിയോങ്ങ്‌കോക്ക് പ്രദേശത്ത് മനുഷ്യമാംസം വില്പ്പനയ്ക്കായി വയ്ച്ചിരിക്കുന്ന ബോഡുകള്‍ ഉണ്ടത്രേ. കടയില്‍ കന്നുകാലികളുടെ മാംസം കെട്ടിതൂക്കിയിട്ടിരിക്കുന്ന പോലെ മനുഷ്യന്റെ തുടഭാഗം, കൈക്കുറക്, നെഞ്ചു ഭാഗം എന്നിവ കെട്ടി തൂക്കിയിട്ടിരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പാശ്ചാത്യ മാധ്യമങ്ങളില്‍ ചിത്രങ്ങള്‍ സഹിതം വന്നുകഴിഞ്ഞു. പ്രായം കുറഞ്ഞ പെണ്‍കുട്ടികളുടെ മാംസമാണിവിടുത്തെ വില്പനയില്‍ പ്രധാനമത്രെ.

സ്ത്രീകളുടെ മാറിടഭാഗമാണ് വില്പനയില്‍ പ്രധാനം. കഴിഞ്ഞ ആഗസ്റ്റ് ആദ്യവാരം മുതലാണ് ചൈനയില്‍നിന്നും തായ് വാനില്‍ നിന്നും നടന്നതായി പറയുന്ന കാട്ടാള വാര്‍ത്തകള്‍ പുറത്തുവരുന്നത്. ഇതുമായി ബന്ധപ്പെട്ട് പല ചിത്രങ്ങളുടേയും നിജ സ്ഥിതികള്‍ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ചൈന ഇത്തരം വാര്‍ത്തകള്‍ക്ക് നിഷേധമോ, സമ്മതമോ കൊടുത്തിട്ടില്ല. വാര്‍ത്തകള്‍ സ്ഥിതീകരിക്കാത്ത റിപ്പോര്‍ട്ടുകളായി ഇന്റര്‍നെറ്റിലും സോഷ്യല്‍ മീഡിയയിലും പടരുകയാണ്.
എന്നാല്‍ മനുഷ്യ മാംസം കച്ചവടം ചെയ്യുന്നതുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്ത സ്ഥിതീകരിച്ച ചില സംഭവങ്ങള്‍ ലഭ്യമായിട്ടുണ്ട്. സ്‌നോപസ് ഡോട്‌കോം എന്ന സൈറ്റ് പുറത്തുവിട്ട ഒരു മനുഷ്യന്‍ മുഴുവനായി കുക്ക് ചെയ്ത് പിഞ്ചുകുഞ്ഞിനെ പാത്രത്തില്‍ വയ്ച്ച് കടിച്ചു തിന്നുന്ന ചിത്രം ഇതിനോടകം തന്നെ
മനുഷ്യ മനഃസാക്ഷിയെ ഞെട്ടിച്ചതാണ്. മരിക്കുന്ന നവജാത ശിശുക്കളെ 50മുതല്‍ 70ഡോളര്‍ വില നല്കി ചൈനയില്‍ ആശുപതികളില്‍ നിന്നും ശെഖരിക്കുന്ന സംഘം ഉണ്ടെന്ന് തെളിയിക്കപ്പെട്ട കാര്യമാണ്. ഇത്തരം ശവ ശരീരങ്ങള്‍ ഗ്രില്ല് ചെയ്താണ് തായ് വാനിലെ നരഭോജികള്‍ കഴിക്കുന്നത്.
ഹ്റ്റ്പ് ഈ ചിത്രവും വാര്‍ത്തയും ശരിയാണെന്ന് സ്‌കോട് ലന്റ് യാഡും, ബ്രിട്ടീഷ് പോലീസും നടത്തിയ അന്വേഷണത്തില്‍ തെളിയുകയും ചിത്രത്തിലെ നരഭോജിയായ ഷു യു എന്നയാളെ കണ്ടെത്തുകയും ചെയ്തിരുന്നു. 2011ലും 2012ലുമായി 12 ചൈനക്കാരെ മനുഷ്യന്റെ ശരീര ഭാഗങ്ങള്‍ വിറ്റതുമായി ബന്ധപ്പെട്ട കേസില്‍ കോടതി ശിക്ഷിച്ചിട്ടുണ്ടെന്ന് ചൈനാ ടൈം പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

2013 ജനുവരി 14ന് ചൈനയിലെ നരഭോജിയായിരുന്ന സാങ്ങ് എങ്ങ് മിന്‍ എന്നയാളെ കോടതി വധശിക്ഷക്ക് വിധിക്കുകയും കൊന്നുകളയുകയും ചെയ്തിരുന്നു. മനുഷ്യരെ വശീകരിച്ച് കെണിയില്‍ പെടുത്തി കൊല്ലുകയും മാംസം തിന്നുകയുമായിരുന്നു ഇയാളുടെ പരിപാടി. കുട്ടികളടക്കമുള്ളവരെ കൊന്ന് ചൈനയിലെ സൗത്ത് വെസ്റ്റ് വില്ലേജ് എന്ന മാര്‍ക്കറ്റില്‍ ഒട്ടകപക്ഷിയുടെ ഇറച്ചിയെന്നു പറഞ്ഞ് വര്‍ഷങ്ങള്‍ ഇയാള്‍ വില്പന നടത്തിയതായി പോലീസിനെ ഉദ്ധരിച്ച് ദി ഹോകോങ്ങ് ന്യൂസ് പേപ്പര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബാക്കി വരുന്ന ഇറച്ചി ഉണങ്ങി സൂക്ഷിച്ചും ഇയാള്‍ കഴിക്കുമായിരുന്നു. 20 ഓളം ആളുകളെ കാണാതായതിനെ ചുറ്റിപറ്റിയുള്ള ലോക്കല്‍ പോലീസിന്റെ അന്വേഷണം ഒടുവില്‍ സാങ്ങ്മിന്‍ എന്ന നര ഭോജിയിലേക്ക് എത്തിക്കുകയായിരുന്നു..
http://news.everydaypak.com/news/fakenews-human-meats-are-being-marketed-in-china/ http://www.crimelibrary.com/blog/2013/01/15/chinese-cannibal-dried-cured-sold-human-flesh/index.html http://www.nsopes.com/horrors/cannibal/fetus.asp http://esokonyesblog.blogspot.com.au/2014/08/shockinghuman-meats-being-sold-all.html
http://www.mirror.co.uk/news/weird-news/restaurant-closed-selling-human-flesh-3136136
മറ്റ് മാംസങ്ങള്‍ വില്‍ക്കുന്നത് പോല വിവിധ ഭാഗങ്ങളായി ഇവിടെ മനുഷ്യമാംസം വില്‍ക്കുന്നതെന്നാണ് റിപ്പോര്‍ട്ട് വിവിധ വെബ്സൈറ്റുകള്‍ ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ തീര്‍ത്തും വ്യാജമാണ് ഇവയെന്നും ചൈന റിപ്പോർട്ട് ചെയ്തു.
https://www.facebook.com/Malayalivartha
























