Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

കിം ജോങ് ഉന്നിന്റെ മരണ ക്യാമ്പുകളില്‍ നടക്കുന്നത് ഞെട്ടിപ്പിക്കുന്ന പീഡനങ്ങളെന്ന് വെളിപ്പെടുത്തല്‍

01 MAY 2017 10:22 AM IST
മലയാളി വാര്‍ത്ത

ഉത്തരകൊറിയയിലെ ഒരു മലക്യാമ്പില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച രണ്ട് സഹോദരങ്ങള്‍ക്കുണ്ടായ ദുരന്തം വിവരിക്കുമ്പോള്‍ ജയിലുദ്യോഗസ്ഥയായ ലിം ഹെയ് ജിന്‍ ഇപ്പോഴും വിറയ്ക്കുകയാണ്. ഏഴ് കുടുംബാംഗങ്ങളെ തത്ക്ഷണം വധിച്ചു. നിരവധി പേരാണ് ഇവിടെ പട്ടിണി കിടക്കുന്നത്. ഇവര്‍ ക്രൂര മര്‍ദനങ്ങള്‍ക്കും ഇരയാകുന്നു. ജയില്‍ ചാടാന്‍ ശ്രമിച്ചതിന് ഇവര്‍ക്ക് കൂട്ടശിക്ഷയാണ് നല്‍കുന്നത്. രണ്ട് സഹോദരങ്ങളെ എല്ലാവരുടെയും മുന്നില്‍ വച്ച് വധിച്ചു. എല്ലാവരെയും ദൃക്‌സാക്ഷികളാക്കിയത് ഇനി രക്ഷപ്പെടാന്‍ ആരും ശ്രമിക്കാതിരിക്കാനാണെന്നും അവര്‍ വെളിപ്പെടുത്തുന്നു. മറ്റ് തടവുകാര്‍ക്ക് നേരെ പിന്നീട് കല്ലേറുമുണ്ടായി. അന്ന് ഇരുപത് വയസ് മാത്രമുണ്ടായിരുന്ന ലിമ്മിനെ ഈ ദൃശ്യങ്ങള്‍ ഏറെ അസ്വസ്ഥയാക്കി.

ദിവസങ്ങളോളം തനിയ്ക്ക് ഭക്ഷണം കഴിയ്ക്കാന്‍ പോലുമായില്ലെന്നും ഇവര്‍ വ്യക്തമാക്കുന്നു. ക്യാമ്പ് ഗാര്‍ഡായി ഏഴ് വര്‍ഷം സേവനമനുഷ്ഠിച്ച തനിയ്ക്ക് പിന്നീടും ഇത്തരത്തില്‍ പല ക്രൂരതകളും കാണേണ്ടി വന്നു. രാഷ്ട്രത്തിന്റെ ശത്രുക്കളായ പ്രഖ്യാപിച്ച രാഷ്ട്രീയ തടവുകാരെ ക്രൂരമായ പീഡനങ്ങള്‍ക്കും ബലാല്‍സംഗങ്ങള്‍ക്കും ഇരകളാക്കി. ഒരു സ്ത്രീയെ ചോദ്യം ചെയ്യല്‍വേളയില്‍ നഗ്‌നയാക്കി തീ കൊളുത്തി. തടവുകാരെ മൃഗങ്ങളായാണ് അധികൃതര്‍ കാണുന്നത്. രണ്ട് ലക്ഷത്തോളം പേര്‍ ഇവിടെയുണ്ടെന്നും ലിം പറയുന്നു. ഇവര്‍ ഇപ്പോള്‍ ജയില്‍ സേവനം അവസാനിപ്പിച്ചു. കൊറിയന്‍ ഉപദ്വീപില്‍ സംഘര്‍ഷം ശക്തമായതോടെയാണ് തടവറയിലെ പീഡനകഥകളുമായി ഇവര്‍ രംഗത്തെത്തിയിരിക്കുന്നത്. ഇത്രയും ക്രൂരമായ രാഷ്ട്രത്തെ നേരിടാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൈനയ്ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ്. ആണവായുധങ്ങള്‍ നിര്‍മിക്കുന്നതിനെ നയതന്ത്രത്തിലൂടെ പരിഹരിക്കാനാകില്ലെന്നാണ് ഇവര്‍ കരുതുന്നത്. 

ഇതാദ്യമായാണ് ഒരു വനിതാ ഉദ്യോഗസ്ഥ തന്റെ അനുഭവങ്ങള്‍ ഇത്തരത്തില്‍ വെളിപ്പെടുത്തുന്നത്. തങ്ങള്‍ക്ക് തടവുകാരോട് യാതൊരു സഹാനുഭൂതിയും തോന്നിയിരുന്നില്ലെന്നും ഇവര്‍ വ്യക്തമാക്കുന്നു. ഇവര്‍ വലിയ കുഴപ്പങ്ങള്‍ ചെയ്തവരാണെന്നായിരുന്നു തങ്ങളോട് പറഞ്ഞിരുന്നത്. എന്നാല്‍ ഇവര്‍ സാധാരണ ജനങ്ങളായിരുന്നുവെന്ന് ഇപ്പോള്‍ തനിയ്ക്കറിയാം. അത് കൊണ്ട് തന്നെ വല്ലാത്ത കുറ്റബോധം തോന്നുന്നുമുണ്ട്. പല തടവുകാരും തങ്ങള്‍ അനുഭവിക്കുന്ന വേദനകളെക്കുറിച്ച് തന്നോട് പറഞ്ഞിരുന്നുവെന്നും ലിം വ്യക്തമാക്കുന്നു. മുറിവേറ്റവരെ മഞ്ഞില്‍ ഉപേക്ഷിക്കും. പാമ്പുകളെ പിടിച്ച് തിന്ന് വിശപ്പടക്കിയെന്നും ഇവര്‍ വ്യക്തമാക്കുന്നു. ആറ് വര്‍ഷം മുമ്പ് കി ജോങ് ഉന്‍ അധികാരം ഏറ്റെടുത്തതോടെയാണ് കാര്യങ്ങള്‍ ഇത്രയേറെ വഷളായത്. പതിനേഴാം വയസിലാണ് ലിം ക്യാമ്പ് പന്ത്രണ്ടില്‍ ജോലിക്കെത്തിയത്. ചൈനീസ് അതിര്‍ത്തിയോട് ചേര്‍ന്നായിരുന്നു ഈ ക്യാമ്പ്. 

ഈ ക്യാമ്പിലെ അന്തേവാസികളിലേറെയും സ്ത്രീകളും കുട്ടികളുമായിരുന്നു. ആരോഗ്യമുളള പുരുഷന്‍മാരെ ഖനികളില്‍ പണിക്ക് അയച്ചിരുന്നു. ഇവരില്‍ ഏറെ പേരും കൊല്ലപ്പെട്ടു. ചിലര്‍ക്ക് മാനസിക പ്രശ്‌നങ്ങളുണ്ടായി. ഒരു വാതക ദുരന്തത്തില്‍ 300 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഖനിയുടെ വാതിലുകള്‍ അടച്ച് വാതകം പടരുന്നത് ഒഴിവാക്കി. ആണവായുധ പരീക്ഷണത്തിനിടെയും നൂറ് കണക്കിന് പേര്‍ കൊല്ലപ്പെട്ടു. 

പ്രണയം നടിച്ച് പുരുഷ ജീവനക്കാര്‍ സ്ത്രീകളെ ലൈംഗികമായി ഉപയോഗിക്കുമായിരുന്നെന്നും ഇവര്‍ പറയുന്നു. ഈ സ്ത്രീകള്‍ ഗര്‍ഭിണിയായാല്‍ അവരെ കൊല്ലുകയോ ഗര്‍ഭഛിദ്രം നടത്തുകയോ ചെയ്യുമായിരുന്നു. പ്രസവിച്ചാല്‍ കുഞ്ഞുങ്ങളെ തല്ലി കൊല്ലുകയോ ജീവനോടെ കുഴിച്ച് ഇടുകയോ ചെയ്യുമായിരുന്നു. സ്ത്രീകളെയും പുരുഷന്‍മാരെയും വെവ്വേറെയാണ് പാര്‍പ്പിച്ചിരുന്നതെങ്കിലും ചില മാതൃകാ തടവുകാര്‍ക്ക് ക്യാമ്പ് മേധാവികള്‍ ഇണകളെ നല്‍കുമായിരുന്നു. കഠിനാദ്ധ്വാനം ചെയ്യുന്നതിനുളള പ്രതിഫലമെന്ന നിലയിലായിരുന്നു ഇത്. തടവുകാര്‍ രാവിലെ അഞ്ച് മണിക്കുണരണം. പതിനാറ് മണിക്കൂര്‍ വയലില്‍ പണിയെടുക്കണം. ആഴ്ചയില്‍ ഏഴ് ദിവസവും ജോലി ചെയ്യണം. പഴകിയ സൈനിക വസ്ത്രങ്ങളാണ് ഇവര്‍ക്ക് ധരിക്കാന്‍ നല്‍കിയിരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെടിനിർത്തലിനിടെ ഹോർമുസ് കടലിടുക്കിൽ വൻ ഇന്ധന ടാങ്കർ ആക്രമണം  (8 hours ago)

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.  (8 hours ago)

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെ  (8 hours ago)

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ  (8 hours ago)

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"  (8 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (8 hours ago)

മിമിക്രി ആര്‍ടിസ്റ്റ്‌സ് അസോസിയേഷന്‍: നാദിര്‍ഷ, കലാഭവന്‍ ഷാജോണ്‍ പുതിയ ഭാരവാഹികള്‍  (8 hours ago)

"ഊരാളുങ്കൽ പൂട്ടിച്ച് നെഞ്ചത്ത് റീത്തു വച്ച് സ്പീക്കർ തിരുവഞ്ചൂർ..! പിണറായിയുടെ കഴുത്തിന് പിടിച്ച് പൂട്ടും..! കൂടോടെ കട്ടയ്ക്ക് ഇറങ്ങി  (8 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (8 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (8 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ദുഃഖം രേഖപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (8 hours ago)

മേപ്പാടി മണ്ണിടിച്ചില്‍ ; സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (9 hours ago)

നാല്പതുവര്‍ഷമായി വീട്ടുമുറ്റത്തുള്ള മരം വീണപ്പോള്‍ 85കാരന്‍ ലക്ഷപ്രഭുവായി  (9 hours ago)

പറന്നുവന്ന പ്ലാസ്റ്റിക് ഷീറ്റ് ഡ്രൈവറുടെ കാഴ്ച മറച്ചു, നിയന്ത്രണം വിട്ട കാർ പലതവണ കരണം മറിഞ്ഞ് അപകടം, പ്രവാസി മലയാളികൾ മരിച്ചു  (9 hours ago)

തീര്‍ത്ഥാടനത്തിന് പോകുന്നതിന് മുമ്പ് സ്വത്തുവിവരങ്ങള്‍ മക്കളെ അറിയിച്ചു; അനധികൃതമായ കോടികള്‍ സമ്പാദിച്ച കേസില്‍ പൊലീസുകാരന്‍ അറസ്റ്റില്‍  (9 hours ago)

Malayali Vartha Recommends