അമേരിക്കയെ വീഴ്ത്താനായി കൊറിയൻ പെൺപട

അമേരിക്കയുമായി ആണവ യുദ്ധത്തിനു തയ്യാറെടുക്കുന്ന ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ രാത്രിയില്‍ ശയിക്കുന്നത് മൂന്നു യുവതികളോടൊപ്പമെന്നു റിപ്പോര്‍ട്ട്. കന്യകകളായ യുവതികളെയാണ് എല്ലാ ദിവസവും രാത്രിയില്‍ കിം ലൈംഗിക വേഴ്ചയ്ക്കു ഉപയോഗിക്കുന്നതെന്നാണ് അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ കണ്ടെത്തിയിരിക്കുന്നത്. എയ്ഡ്സോ, മറ്റു ലൈംഗിക രോഗങ്ങളോ ഇല്ലെന്നു ഉറപ്പാക്കുന്ന പെണ്‍കുട്ടികളെ പട്ടാളത്തിലെ കമാന്‍ഡോകളായി തിരഞ്ഞെടുത്ത ശേഷമാണ് കിം ലൈംഗിക ബന്ധത്തിനു ഉപയോഗിക്കുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
അമേരിക്കയും കൊറിയയും തമ്മില്‍ ആണവ യുദ്ധം ആസന്നമായ സാഹചര്യത്തില്‍ കൊറിയയെ സംബന്ധിച്ച എല്ലാ വിവരങ്ങളും ശേഖരിക്കുന്നതിന്റെ ഭാഗമായാണ് അമേരിക്ക രഹസ്യങ്ങള്‍ ശേഖരിച്ചത്. കൊറിയയ്ക്കെതിരെ ആക്രണം എല്ലാ വിധത്തിലും നടത്തുന്നതിന്റെ ഭാഗമായാണ് ഇപ്പോള്‍ കിമ്മിന്റെ കിടപ്പറ രഹസ്യം വരെ അമേരിക്ക പുറത്തു വിട്ടിരിക്കുന്നത്. കിമ്മിന്റെ സേനയില്‍ ആയിരത്തോളം യുവതികളാണ് നിലവിലുള്ളത്. ഇവരെല്ലാം കിമ്മിന്റെ ലൈംഗിക അടിമകളാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കിം ആവശ്യപ്പെടുന്ന ദിവസങ്ങളില്‍ രാത്രിയില്‍ മൂന്നു പേരെയെങ്കിലും ലൈംഗിക വൃത്തിയ്ക്കായി പട്ടാള ഓഫിസര്‍മാര്‍ കിമ്മിന്റെ മുറിയിലേയ്ക്കു അയക്കാറുണ്ട്.
കിമ്മിന്റെ കിടപ്പറയിലേയ്ക്കു നയിക്കപ്പെടുന്ന പെണ്‍കുട്ടികള്‍ കന്യകമാരായിരിക്കണം, യാതൊരു വിധ ലൈംഗിക രോഗവും ഉള്ളവരാകരുത്, കിമ്മിന്റെ ഏത് ആഗ്രഹത്തിനും വഴങ്ങുന്നവരാകണം, ഇതോടൊപ്പം രാത്രി മുഴുവന്‍ നഗ്‌നരായി കഴിയാന്‍ സന്നദ്ധരായവരാകണം ഇങ്ങനെ പോകുന്നു കിമ്മിന്റെ ലൈംഗിക അടിമകളെ കണ്ടെത്താനുള്ള നിബന്ധനകള്‍. കിമ്മിന്റെ ആഗ്രഹങ്ങള്‍ അംഗീകരിക്കുന്നതുകൊണ്ടു ഈ പെണ്‍പടയ്ക്ക് പട്ടാള പരിശീലത്തില്‍ ഇളവുണ്ടെന്ന ധാരണയൊന്നും വേണ്ട. 16 വയസു പ്രായമായ പെണ്‍കുട്ടികളെയാണ് കിം തന്റെ കമാന്‍ഡോ സേനയിലേയ്ക്കു തിരഞ്ഞെടുക്കുന്നത്. ഒരു വര്‍ഷമാണ് പരിശീലന കാലാവധി.
ഒരു വര്‍ഷത്തെ പരിശീലന കാലയളവിനിടെ ദിവസവും ആറു മണിക്കൂര്‍ പരേഡ് പരിശീലനം. മൂന്നു മണിക്കൂര്‍ എല്ലാ വിധ ആയോധനകലകളിലുമുള്ള പരിശീലനനമാണ്. അഞ്ചു മണിക്കൂറാണ് തിയറി ക്ലാസുകള്‍. ബാക്കിയുള്ള പത്തു മണിക്കൂറില്‍ ഏഴു മണിക്കൂറും സൈന്യത്തിന്റെ വിവിധ മേഖലകളിലുള്ളവരുടെ ക്ലാസുകളാണ്. എല്ലാം കഴിഞ്ഞ മൂന്നു മണിക്കൂര്‍ മാത്രമാണ് ഈ പെണ്‍പടയ്ക്കു വിശ്രമത്തിനായി അനുവദിച്ചിരിക്കുന്നത്.
യുദ്ധത്തിനിടെ ശത്രുക്കളുടെ കയ്യില്‍പ്പെട്ടാല്‍ സൈനികരഹസ്യം വെളിപ്പെടുത്താതിരിക്കാനെന്ന പേരില്‍ ക്രൂരമായ പീഡനമുറകള്‍ക്കും ഈ പെണ്‍പട ഇരയാകാറുണ്ട്. സ്വകാര്യ ഭാഗങ്ങളില്‍ പീഡിപ്പിക്കുന്നത് അടക്കമുള്ളവ ഇവര്‍ക്കു നേരിടേണ്ടി വരാറുണ്ടെന്നും അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്തായാലും, ലോകത്തിലെ ഏറ്റവും മികച്ച വനിതാ സൈനിക വ്യൂഹം തന്നെയാണ് കൊറിയയുടെ പക്കലുള്ളതെന്നും അമേരിക്കന്‍ സംഘം സമ്മതിക്കുന്നു.
https://www.facebook.com/Malayalivartha
























