യൂറോപ്പില്‍ അഭയം പ്രാപിക്കാനുള്ള ശ്രമത്തിനിടയില്‍ ഏജിയന്‍ കടലില്‍ വച്ചാണ് ദുരന്തം ഉണ്ടായത്

അവസാനമില്ലാതെ തുടരുന്ന അഭയാര്‍ത്ഥി ബോട്ട് ദുരന്തത്തില്‍ ഇത്തവണ നഷ്ടപ്പെട്ടത് 22 കാരനായ കുര്‍ദ്ദിഷ് വയലിനിസ്റ്റ് ബാരിസ് യാസ്ഗിയെ ആണ്. ബല്‍ജിയത്തില്‍ സംഗീതം പഠിക്കാനായുള്ള യാത്രയ്ക്കിടയിലാണ് ബാരിസ് ദുരന്തത്തിന് ഇരയായത്. ടര്‍ക്കിഷ് തീരസംരക്ഷണ സേനയാണ് ദുരന്തം ലോകത്തെ അറിയിച്ചത്. ബാരിസ് യാസ്ഗിയുടെ മുങ്ങിമരണം ഞെട്ടലോടെയാണ് ലോകം കേട്ടത്. തനിക്ക് ഏറെ പ്രിയപ്പെട്ട വയലില്‍ മങ്ങി താഴുമ്പോളും ബാരിസിന്റെ കൈകളില്‍ തന്നെ ഉണ്ടായിരുന്നു.
ചിത്രങ്ങളില്‍ നിന്നുമാണ് ബാരിസ് യാസ്ഗിയാണ് മരിച്ചതെന്ന് കുടംബാംഗങ്ങള്‍ തിരിച്ചറിഞ്ഞത് .എങ്ങനെയും യൂറോപ്പില്‍ അഭയം പ്രാപിക്കാനുള്ള ശ്രമത്തിനിടയില്‍ ഏജിയന്‍ കടലില്‍ വച്ചാണ് ദുരന്തം ഉണ്ടായത്. ഏപ്രില്‍ 23ന് നടന്ന അപകടത്തില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മറ്റ് 17 പേര്‍ കൊല്ലപ്പെട്ടു. രണ്ട് പേരുടെ ജീവന്‍ രക്ഷിക്കാന്‍ മാത്രമാണ് സാധിച്ചത്. ഈ വര്‍ഷം ഇതുവരെ 1100 അഭയാര്‍ത്ഥികള്‍ കടലില്‍ മുങ്ങിമരിച്ചു എന്നാണ് കണക്ക്.
കഴിഞ്ഞ വര്‍ഷം മനുഷ്യക്കടത്തുകാരുടെ ബോട്ടില്‍ ബാരിസ് ഗ്രീസിലേക്ക് പോയിരുന്നു. എന്നാല്‍ അവിടെ സഹോദരന്റെ അടുത്തേക്ക് പോയെങ്കിലും തീരെ ചെറുപ്പമായതിനാല്‍ ഒന്നും ചെയ്യാന്‍ സാധിക്കാതെ തുര്‍ക്കിയിലേക്ക് മടങ്ങുകയായിരുന്നു. തുടര്‍ന്നായിരുന്നു ബല്‍ജിയത്തിലേക്ക് പോകാന്‍ അദ്ദേഹം തീരുമാനിച്ചത്. അവിടെ ധാരാളം സംഗീത വിദ്യാലയങ്ങള്‍ ഉണ്ടെന്നതായിരുന്നു ആകര്‍ഷണം. മനുഷ്യക്കടത്തുകാരുടെ വലയില്‍ വീണ ബാരിസിന്റെ മരണം ലോകത്തിന് ദുഃഖ വാർത്ത തന്നെയാണ്.
https://www.facebook.com/Malayalivartha
























