ഉത്തരകൊറിയക്കെതിരെ യുദ്ധത്തിന് സജ്ജമായി അമേരിയ്‌ക്കൊപ്പം കൈകോർത്ത് ജപ്പാനും ദക്ഷിണ കൊറിയയും രംഗത്ത്...
ലോകത്തിന് ഭീഷണിയാകുന്നുവെന്ന് കണക്കിലാക്കി ഉത്തരകൊറിയക്കെതിരെ യുദ്ധത്തിന് സജ്ജമാണെന്ന് പരോക്ഷമായി വ്യക്തമാക്കി യുഎസും ജപ്പാനും ദക്ഷിണ കൊറിയയും രംഗത്ത്. യുഎസിനൊപ്പം സൈനികാഭ്യാസത്തിനു തങ്ങളുടെ ഏറ്റവും കരുത്തുറ്റ യുദ്ധക്കപ്പലിനെ അയച്ചുകൊണ്ടാണ് ഇരുരാജ്യങ്ങളും പിന്തുണ അറിയിച്ചിരിക്കുന്നത്.
ഇതുനായി ജപ്പാന്റെ ഏറ്റവും മിക്കച്ചതും വലുതുമായ കപ്പലായിരിക്കും അഭ്യാസത്തില്‍ പങ്കെടുക്കുയെന്ന് നാവികസേന അറിയിച്ചു. കൊറിയന്‍ പെനിന്‍സുലയോടു ചേര്‍ന്നായിരിക്കും ഞായറാഴ്ച യുഎസ്ജപ്പാന്‍ സംയുക്ത സൈനികാഭ്യാസം.
ഒരു ദശാബ്ദക്കാലത്തിനിടെ ഇതാദ്യമായാണു മൂന്ന് അമേരിക്കന്‍ കപ്പലുകള്‍ ഒരുമിച്ച് പരിശീലന പ്രകടനത്തിനെത്തുന്നത്. എഫ് 18 സ്‌ട്രൈക്കര്‍ ജെറ്റുകള്‍ ഉള്‍പ്പെടെ വന്‍തോതില്‍ യുദ്ധവിമാനങ്ങളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ളതാണ് യുഎസിന്റെ കപ്പലുകള്‍.
യുദ്ധക്കപ്പലും രണ്ട് അകമ്പടിക്കപ്പലും ഇതിനോടൊപ്പമുണ്ടാകുമെന്ന് അറിയിച്ചിട്ടുണ്ട്. യുഎസ്എസ് റൊണാള്‍ഡ് റീഗന്‍, യുഎസ്എസ് നിമിറ്റ്‌സ്, യുഎസ്എസ് തിയോഡര്‍ റൂസ്വെല്‍റ്റ് എന്നീ കപ്പലുകള്‍ക്കൊപ്പം ഇസെ, ഇനാസുമ, മകിനാമി എന്നീ ജാപ്പനീസ് കപ്പലുകളാണ് അഭ്യാസത്തിനെത്തുക.
ജപ്പാനുപുറമെ ദക്ഷിണകൊറിയയും പങ്കെടുക്കുന്ന നാവികാഭ്യാസത്തില്‍ ഏഴുകപ്പലുകളായിരിക്കും പങ്കെടുക്കുന്നത്. ഉത്തരകൊറിയയുടെ ഭാഗത്തു നിന്നു പ്രകോപനപരമായ നീക്കങ്ങളുണ്ടായാല്‍ കനത്ത തിരിച്ചടിയായിരിക്കും ഉണ്ടാകുകയെന്ന് ഓര്‍മിപ്പിക്കാനാണ് ഈ നാവികാഭ്യാസങ്ങളെന്നും ദക്ഷിണ കൊറിയന്‍ സേന വ്യക്തമാക്കുന്നുണ്ട്.
https://www.facebook.com/Malayalivartha