ഹാഫീസിനെ കൊല്ലാൻ വിദേശ ഏജൻസികൾ ശ്രമിക്കുന്നുണ്ടെന്ന് പാക്കിസ്ഥാൻ; ഹാഫീസിനുള്ള സുരക്ഷ ശക്തമാക്കാൻ പഞ്ചാബ് ആഭ്യന്തര മന്ത്രാലയത്തിനു പാക് അധികൃതരുടെ കത്ത്
പാക് ഭീകരൻ ഹാഫീസ് സയിദിനെ കൊല്ലാൻ വിദേശ ഏജൻസികൾ ശ്രമിക്കുന്നുണ്ടെന്ന് പാക്കിസ്ഥാൻ. ഇതു സംബന്ധിച്ചു പാക്കിസ്ഥാൻ അധികൃതർ പഞ്ചാബ് ആഭ്യന്തരമന്ത്രാലയത്തിനു കത്തെഴുതി. ഹാഫീസിനുള്ള സുരക്ഷ ശക്തമാക്കാൻ പാക് അധികൃതർ പഞ്ചാബ് ആഭ്യന്തര മന്ത്രാലയത്തിനു നിർദേശം നല്‍കിയിട്ടുണ്ട്.
ഹഫീസിനെ വധിക്കാൻ നിരോധിത ഭീകര സംഘടനയിലെ രണ്ടു പേർക്ക് വിദേശ രഹസ്യാന്വേഷണ ഏജൻസി എട്ടു കോടി രൂപ നല്‍കിയിട്ടുണ്ടെന്നാണ് പാക്കിസ്ഥാനു ലഭിച്ചിട്ടുള്ള രഹസ്യവിവരം. ജമാ അത്ത് ഉദ്ദവ മേധാവിയായ ഹാഫീസ് ജനുവരി 30 മുതൽ ലാഹോറിൽ വീട്ടുതടങ്കലിലാണ്.
കഴിഞ്ഞ മാസം പാക് ആഭ്യന്തരമന്ത്രായലം സയിദിന്റെ വീട്ടുതടങ്കൽ 30 ദിവസത്തേക്കു കൂടി നീട്ടി. 2014 ജൂണിൽ യുഎസ് ഹാഫിസ് സയിദ് നേതൃത്വം നൽകുന്ന ജമാ അത്ത് ഉദ്ദവയെ ഭീകര സംഘടനയായി പ്രഖ്യാപിച്ചിരുന്നു.
https://www.facebook.com/Malayalivartha