യെമൻ മുൻ പ്രസിഡന്റും ഹൂത്തി വിമത നേതാവുമായ അലി അബ്ദുല്ല സാലിഹ് കൊല്ലപ്പെട്ടതായി റിപ്പോർട്ട്

മുപ്പത്തിമൂന്നു വർഷം യെമന്റെ പ്രസിഡന്റായിരുന്ന ഹൂത്തി വിമത നേതാവ് അലി അബ്ദുല്ല സാലിഹ് കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഹൂത്തി വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള ടെലിവിഷൻ ചാനലാണ് വാർത്ത പുറത്തുവിട്ടത്. സാലിഹിന്റെ മൃതദേഹമാണെന്ന പേരിൽ ദൃശ്യങ്ങളും ചാനൽ പുറത്തുവിട്ടു. തലസ്ഥാന നഗരമായ സനായിൽ കഴിഞ്ഞ അഞ്ചു ദിവസമായി തുടരുന്ന കനത്ത പോരാട്ടത്തിനൊടുവിലാണ് സാലിഹിന്റെ മരണവാർത്തയെത്തിയത്. അഞ്ചു ദിവസത്തിനിടെ 125ലേറെ പേർ കൊല്ലപ്പെടുകയും ഇരുനൂറിലേറെ പേർക്കു പരുക്കേറ്റതായുമാണ് റിപ്പോർട്ടുകൾ.
സർക്കാരും ഹൂത്തി വിമതരും തമ്മിൽ രാജ്യത്ത് തുടരുന്ന സംഘർഷങ്ങൾക്ക് അയവു വരുത്താനുള്ള സമാധാന ശ്രമങ്ങള്‍ക്കു കൂടിയാണ് സാലിഹിന്റെ മരണത്തോടെ തിരിച്ചടിയായിരിക്കുന്നത്. വിമതർക്കൊപ്പം ചേർന്ന് നിലവിലെ സർക്കാരിനെതിരെ പോരാട്ടത്തിലായിരുന്നു സാലിഹ്. സൗദി അറേബ്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ പിന്തുണയോടെയാണ് യെമൻ സർക്കാർ സാലിഹിനെയും വിമത സേനയെയും നേരിട്ടിരുന്നത്. രാജ്യത്തെ സംഘർഷത്തിന് അയവു വരുത്തി സമാധാന ചർച്ചകൾ ആരംഭിക്കണമെന്ന് ഐക്യരാഷ്ട്ര സംഘടന നേരത്തെ നിർദ്ദേശിച്ചിരുന്നു.
https://www.facebook.com/Malayalivartha























