"ഞാൻ വരും കരുതി ഇരുന്നോളൂ" ; പതിനൊന്നു വയസ്സുകാരിയുടെ ഭീഷണിക്കത്ത് ഭീതിയിലാഴ്ത്തിയത് സഹപാഠികളെയും ടീച്ചർമാരെയും

തുടർച്ചയായ കുറ്റകൃത്യങ്ങൾ മറ്റുള്ളവരെ സ്വാധീനിക്കുമെന്നതിനു ഒരുദാഹരണമാണ് വാഷിങ്ടണിൽ നടന്ന ഈ സംഭവം. സ്കൂളില്‍ തോക്ക് കൊണ്ടുവരുമെന്നും അധ്യാപകരെയും വിദ്യാര്‍ഥികളെയും വെടിവച്ചു കൊല്ലുമെന്നും ഭീഷണിക്കത്തെഴുതിയ ആറാം തരത്തിലെ വിദ്യാര്‍ഥിനിയെ പോലീസ് അറസ്റ്റ് ചെയ്തതായാണ് പുതിയ റിപ്പോർട്ടുകൾ.
ഫ്ളോറിഡയിലെ ഡേയ്വിയിലാണ് സംഭവം. നോവ മിഡില്‍ സ്കൂളിലെ പതിനൊന്നു വയസ്സുകാരിയായ വിദ്യാര്‍ഥിനിയാണ് പോലീസിന്റെ പിടിയിലായിരിക്കുന്നത്.
വിദ്യാർത്ഥിയുടെ കൈപ്പടയിലെഴുതിയ കത്താണ് പോലീസ് കണ്ടെടുത്തിട്ടുള്ളത്. അസിസ്റ്റന്റ് പ്രിന്‍സിപ്പാളിന്റെ മുറിയുടെ വാതിലിന് അടിയില്‍ വിദ്യാര്‍ഥിനി കത്ത് കൊണ്ടു പോയി വയ്ക്കുകയായിരുന്നെന്ന് ഡെയ്വി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ലോക്കല്‍ 10 ഡോട്ട് കോമെന്ന വാർത്താ മാധ്യമമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് വിദ്യാര്‍ഥിയാണ് കത്ത് വാതിലിനടിയില്‍ കൊണ്ടുവച്ചതെന്ന് അധികൃതർക്ക് മനസിലാക്കാൻ കഴിഞ്ഞത്.
താന്‍ സ്കൂളില്‍ ഒരു തോക്ക് കൊണ്ടുവരുമെന്നും അധ്യാപകരെയും വിദ്യാര്‍ഥികളെയും കൊലപ്പെടുത്തുമെന്നും വിദ്യാര്‍ഥിനി കത്തില്‍ എഴുതിയിട്ടുണ്ട്. ഫെബ്രുവരി 16, 18 തിയതികളില്‍ തോക്ക് കൊണ്ടുവരുമെന്നാണ് എഴുതിയിരിക്കുന്നത്. തയ്യാറായി ഇരുന്നോളൂ എന്നും വിദ്യാര്‍ഥിനി കത്തില്‍ ചേര്‍ത്തിട്ടുണ്ട്. കത്തിലുടനീളം മറ്റു വിദ്യാർത്ഥികളെയും ടീച്ചർമാരെയും അസഭ്യ വാക്കുകൾ ഉപയോഗിച്ചാണ് കുട്ടി അഭിസംബോധന ചെയ്തിരിക്കുന്നത്.
പിടിക്കപ്പെട്ടു കഴിഞ്ഞു വിദ്യാർത്ഥിക്ക് താൻ ചെയ്ത കുറ്റം ബോധ്യപ്പെട്ടതോടെ തെറ്റ് സമ്മതിക്കുന്ന കത്ത് എഴുതി നൽകിയതായി പോലീസ് അറിയിച്ചു. കത്ത് അസിസ്റ്റന്റ് പ്രിന്‍സിപ്പാളിന്റെ വാതിലിന് അടിയില്‍ വയ്ക്കാന്‍ ആവശ്യപ്പെട്ടത് മറ്റൊരു പെണ്‍കുട്ടിയാണെന്നും കത്ത് വെച്ചില്ലെങ്കില്‍ തന്റെ സുഹൃത്തിനെ കൊണ്ട് തല്ലിക്കുമെന്ന് അവള്‍ പറഞ്ഞിരുന്നതായും കുറ്റം സമ്മതിച്ചു കൊണ്ട് വിദ്യാര്‍ഥിനി എഴുതിയ കത്തില്‍ പറയുന്നുണ്ട്. അറസ്റ്റിലായ പെണ്‍കുട്ടി ബ്രോവാര്‍ഡ് അസസ്മെന്റ് സെന്ററിലാണ് ഇപ്പോൾ ഉള്ളത്.
https://www.facebook.com/Malayalivartha
























