റോഹിങ്ക്യ,സിറിയ അഭയാര്‍ത്ഥികള്‍ക്ക് സഹായവുമായി സൗദി അറേബ്യ ; അന്താരാഷ്ട്ര ജീവകാരുണ്യ ഫോറത്തില്‍ കരാര്‍ ഒപ്പിട്ടു

ലോകത്തെ ഒന്നടങ്കം കണ്ണീരിലാഴ്ത്തുന്ന നേർക്കാഴ്ചയാണ് റോഹിങ്ക്യന്‍ വംശജരുടെയും സിറിയന്‍ അഭയാര്‍ഥികളുടെയും. മ്യാന്‍മാര്‍ ഭരണകൂടത്തിന്റെ വംശഹത്യക്കിരയായ റോഹിങ്ക്യന്‍ വംശജര്‍ക്കും സിറിയന്‍ അഭയാര്‍ഥികളും ലോകത്തിന്റെ തീരാ വേദനയായി നിലകൊള്ളുന്നു. പല ലോക രാഷ്ട്രങ്ങളും ഇവരെ സഹായിക്കാനായി മുന്നോട്ട് വരുന്നുണ്ട്. ഇപ്പോൾ സൗദി അറേബ്യ ഈ രണ്ടുകൂട്ടർക്കും ധനസഹായം പ്രഖ്യാപിച്ചിരിക്കുകയാണ്. റിയാദില്‍ നടന്ന കിങ് സല്‍മാന്‍ അന്താരാഷ്ട്ര ജീവകാരുണ്യ ഫോറത്തില്‍ ഇതിനായുള്ള കരാര്‍ ഒപ്പിട്ടു. ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷനുമായാണ് കരാര്‍ ഒപ്പിട്ടത്.
കിങ് സല്‍മാന്‍ അന്താരാഷ്ട്ര ജീവകാരുണ്യ ഫോറത്തിന് കീഴിലായിരുന്നു ഫോറം. ഫോറത്തില്‍ അന്താരാഷ്ട്ര ജീവകാരുണ്യ സംഘടനകളും സന്നദ്ധ സേവന സംഘങ്ങളും പങ്കെടുത്തു. കിങ് സല്‍മാന്‍ ജീവകാരുണ്യ കേന്ദ്രമാണ് അന്താരാഷ്ട്ര പലായന സംഘടനയോട് രണ്ട് കരാറുകളില്‍ ഒപ്പിട്ടത്.
ഗ്രീസിലേക്ക് പലായനം ചെയ്തെത്തിയ സിറിയന്‍ അഭയാര്‍ഥികളെ സഹായിക്കാനായി 42 ലക്ഷം സൗദി റിയാൽ അനുവദിച്ചു. ബംഗ്ലാദേശില്‍ അഭയം തേടിയ റോഹിങ്ക്യകളെ സഹായിക്കാനായി 87 ലക്ഷം ഡോളർ അനുവദിച്ചു. നേരത്തെ അഞ്ചരക്കോടി റിയാല്‍ റോഹിങ്ക്യകള്‍ക്ക് അനുവദിച്ചിരുന്നു.
https://www.facebook.com/Malayalivartha
























