ബ്രിട്ടനിൽ ട്രെൻഡാകുന്നത് " സെക്സ് " ! ; ബിബിസി യുടെ ഒളിക്യാമറ ഡോക്യൂമെന്ററിയിൽ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ

ഫീസടയ്ക്കാനായും പൈസ സമ്പാദിക്കാനായും സ്വന്തം കന്യകാത്വം ലേലം ചെയ്യുന്നവരെയും വേശ്യാവൃത്തി സ്വീകരിക്കുന്നവരെയും കുറിച്ചുള്ള വാർത്തകൾ നാം കേൾക്കുന്നുണ്ട്. എന്നാൽ ബ്രിട്ടനിലെ ഒരു പുതിയ ട്രെൻഡിനെക്കുറിച്ചുള്ള ബിബിസിയുടെ വെളിപ്പെടുത്തലുകളാണ് ഇപ്പോഴത്തെ ചർച്ച. തങ്ങളുടെ ഒളിക്യാമറകൾ ഉപയോഗിച്ചുള്ള ഡോക്യൂമെന്ററിയിലൂടെയാണ് ബിബിസി ഇത്തരത്തിലൊരു സംഭവം പുറത്തെത്തിച്ചത്.
വാടക ലാഭിക്കുന്നതിന് വേണ്ടി ബ്രിട്ടനിലെ രണ്ടരലക്ഷത്തോളം യുവതികള്‍ വീട്ടുടമയ്ക്ക് ആവശ്യമുള്ളപ്പോഴൊക്കെ സെക്സ് നല്‍കുന്ന 'റെന്റ് ഫോര്‍ സെക്സ്' എന്ന ട്രെന്‍ഡിന്റെ പിന്നാമ്പുറങ്ങളാണ് ഈ ഡോക്യൂമെന്ററിയിലൂടെ അന്വേഷിച്ചത്.
വാടകയ്ക്ക് വീടെടുക്കുന്നതിന് സെക്സ് പകരം നല്‍കുന്നതിലും ഇത്തരത്തില്‍ വീട് വാടകയ്ക്ക് നല്‍കുന്നതിലും പലര്‍ക്കും യാതൊരു അസ്വാഭാവികതയും തോന്നുന്നില്ലെന്ന് ബിബിസി റിപ്പോര്‍ട്ടര്‍ എല്ലി ഫ്ളാന്‍ നടത്തിയ രഹസ്യാന്വേഷണത്തില്‍ വ്യക്തമാക്കി.
സ്വന്തം പൂന്തോട്ടത്തില്‍ ഒട്ടേറെ മുറികളുള്ള മറ്റൊരു വീട് പണിത വീട്ടുടമയെയും ഡോക്യുമെന്ററിയില്‍ കാണിക്കുന്നുണ്ട്. താനുമായി സെക്സിന് തയ്യാറാണെങ്കില്‍ സൗജന്യതാമസമാണ് ഇദ്ദേഹം വാഗ്ദാനം ചെയ്യുന്നത്. ആഴ്ചയില്‍ ഒരുതവണ ലൈംഗിക ബന്ധത്തിന് സമ്മതിച്ചാല്‍ മതിയെന്നും ഇയാള്‍ ഒളിക്യാമറയ്ക്ക് മുന്നില്‍ വെളിപ്പെടുത്തുന്നു.
ഓണ്‍ലൈനിലൂടെ റെന്റ് ഫോര്‍ സെക്സിന് പ്രേരിപ്പിക്കുന്ന പരസ്യങ്ങളും വര്‍ധിച്ചുവരികയാണ്. ഇതൊരു സാധാരണ രീതിയായി ബ്രിട്ടനില്‍ ഏറെക്കുറെ മാറിയിട്ടുണ്ടെന്നും എല്ലി വെളിപ്പെടുത്തുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ, അന്തിയുറങ്ങാന്‍ വീടുനല്‍കിയതിന് പകരമായി സെക്സ് നല്‍കിയ ബ്രിട്ടീഷ് യുവതികളുടെ എണ്ണം രണ്ടരലക്ഷത്തോളമാണെന്ന് അവര്‍ വെളിപ്പെടുത്തുന്നു.
വാടകയിലുണ്ടായ വന്‍തോതിലുള്ള വര്‍ധനയാണ് ഇത്തരമൊരു ട്രെന്‍ഡിന് തുടക്കമിട്ടത്. വാടക നല്‍കാന്‍ വരുമാനം പോരാതായതോടെ, സ്ത്രീകള്‍ ശരീരം വില്‍ക്കുന്ന അവസ്ഥയിലേക്ക് എത്തുകയായിരുന്നു. ക്രെയ്ഗ്ലിസ്റ്റ് പോലുള്ള ഓണ്‍ലൈന്‍ വെബ്സൈറ്റുകളില്‍ വരുന്ന പരസ്യങ്ങളിലേറെയും ഇത്തരത്തിലുള്ള വാഗ്ദാനങ്ങള്‍ മുന്നോട്ടുവെക്കുന്നുണ്ട്
https://www.facebook.com/Malayalivartha
























