ശമ്പളവർധനയ്ക്കായി ഒരു കൂട്ടർ സമരം നടത്തുമ്പോൾ, ഇവിടെ ശമ്പളം കുറയ്ക്കാനായി ഡോക്ടർമാർ നിവേദനം നൽകുന്നു...

സാധാരണ ശമ്പളവർധനയ്ക്കുവേണ്ടി സമരം ചെയ്യുന്നത് നാം കേട്ടിട്ടുണ്ട്. കേരളത്തിൽ മിക്കവാറും നടക്കുന്ന സംഭവവുമാണിത്. എന്നാൽ ഇതിൽനിന്നും വ്യത്യസ്തമായി കാനഡയിലെ 500 ലേറെ ഡോക്ടര്‍മാരും 150 ഓളം മെഡിക്കല്‍ വിദ്യാര്‍ത്ഥികളും ഒരുമിച്ചെടുത്ത തീരുമാനം ഞെട്ടിക്കുന്നതാണ്. നഴ്‌സമാരും രോഗികളും ബുദ്ധിമുട്ടുമ്പോൾ ഞങ്ങൾക്ക് മാത്രം ശമ്പളം വർധിപ്പിക്കണ്ടെന്നാണ് ഇവർ പറയുന്നത്. ഇതിനായി ഇവർ ഒരു നിവേദനം തയ്യാറാക്കുകയും ചെയ്തു. പൊതുവ്യവസ്ഥയിലാണ് തങ്ങള്‍ വിശ്വസിക്കുന്നതെന്നും മെഡിക്കല്‍ ഫെഡറേഷന്റെ ശമ്പള വര്‍ദ്ധനവിനോട് എതിരാണെന്നും ഇവർ പറഞ്ഞു. തങ്ങളുടെ ഒപ്പം ജോലി ചെയ്യുന്ന നഴ്‌സമാര്‍, ക്ലെറിക്കല്‍ ജീവനക്കാര്‍, മറ്റ് ജോലിക്കാര്‍ തുടങ്ങിയവർ കുറഞ്ഞ വേതനത്തിൽ കഷ്ടപെടുമ്പോൾ തങ്ങള്‍ക്ക് മാത്രം ശമ്പളം കൂട്ടണ്ട എന്നും ഇവർ പറയുന്നു.
ശമ്പളമല്ല, രോഗികള്‍ക്ക് മികച്ച ആരോഗ്യ സംവിധാനമാണ് ഒരുക്കേണ്ടത്. തങ്ങളുടെ ശമ്പള വര്‍ദ്ധനവിനായി മാറ്റി വച്ച തുക നഴ്‌സമാരടക്കമുള്ള ജീവനക്കാരുടെ ശമ്പള വര്‍ദ്ധനവിനും ചികിത്സ സംവിധാനം മെച്ചപ്പെടുത്താനും വിനിയോഗിക്കണമെന്നും ഡോക്ടര്‍മാര്‍ നിവേദനത്തില്‍ പറയുന്നു. 70 കോടി ഡോളറാണ് ശമ്പള വര്‍ദ്ധനവിനായി നീക്കി വച്ചിരിക്കുന്നത്. ക്യുബെക്കിലെ ഡോക്ടര്‍മാരുടെ പ്രതിവര്‍ഷ ശമ്പളത്തില്‍ 1.4 ശതമാനത്തിന്റെ വര്‍ദ്ധനവാണ് വരുത്താന്‍ തയ്യാറെടുക്കുന്നത്. ഇവിടങ്ങളില്‍ നഴ്‌സ്മാര്‍ക്ക് കുറഞ്ഞ ശമ്പളവും കൂടുതല്‍ ജോലി ഭാരവുമെന്ന അവസ്ഥയാണ്. ഒരു നേഴ്‌സ് 70 രോഗികളെ വരെ നോക്കണമെന്ന അവസ്ഥയാണ് അതിനിടയില്‍ തങ്ങള്‍ക്ക് ശമ്പളം വര്‍ദ്ധിപ്പിച്ചത് ഞെട്ടിച്ചുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
തയ്യാറാക്കിയ കത്തില്‍ ഡോക്ടര്‍മാര്‍ ഒപ്പുവച്ചു. ഫെബ്രുവരു 25 മുതല്‍ ഒപ്പു ശേഖരണം നടത്തി നിവേദനം സര്‍ക്കാരിന് സമര്‍പ്പിച്ചു. അവര്‍ക്ക് വേണ്ടെങ്കില്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്നും എന്നാല്‍ ക്യൂബെക്കിലെ ഭൂരിപക്ഷം ഡോക്ടര്‍മാരും ഇതിനെ പിന്തുണയ്‌ക്കേണ്ടതുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
https://www.facebook.com/Malayalivartha























