Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

വളരെയധികം ട്വിസ്റ്റുകള്‍ നിറഞ്ഞ ജീവിതമായിരുന്നു ഉമ്പായിയുടേത്; മുംബൈയിലെ അധോലോകത്തിന്റെ പിടിയിലകപ്പെട്ട യുവത്വം; പോലീസിനെയും കസ്റ്റംസിനെയും വെട്ടിച്ച് ജീവിക്കാനോടിയ നാളുകള്‍; വീട്ടുകാരുടെയും നാട്ടുകാരുടെയും അവഗണനയും പുച്ഛവും ഏറ്റുവാങ്ങി നടന്ന ഉമ്പായി ഗസലുകളുടെ തോഴനായി മാറിയ കഥ

02 AUGUST 2018 03:57 AM IST
മലയാളി വാര്‍ത്ത

ഫോര്‍ട്ട് കൊച്ചിക്കാരനായ അബുവിന്റെ മകന്‍ ലോകം അറിയുന്ന പാട്ടുകാരനായ ഉമ്പായിയായി പരിണമിച്ച വഴി അത്ര എളുപ്പമുള്ളതായിരുന്നില്ല. വളരെയധികം ട്വിസ്റ്റുകള്‍ നിറഞ്ഞ ജീവിതമായിരുന്നു ഉമ്പായിയുടേത് വിരലുകളുടെ മാന്ത്രികതയില്‍ നിന്ന് ഉയരുന്ന താളത്തെ പ്രണയിച്ച ഉമ്പായിയുടെ ചെറുപ്പം ഏറെ പ്രതിബന്ധങ്ങള്‍ നിറഞ്ഞതായിരുന്നു. സംഗീതം എന്ന സ്വപ്‌നം കണ്ടു തുടങ്ങിയപ്പോഴേക്കും ബാപ്പയുടെ കയ്യില്‍ നിന്ന് ചൂരലിന്റെ ചൂട് അവനറിഞ്ഞിരുന്നു. തബലയും സംഗീതവുമൊന്നും ഇവിടെ വേണ്ടെന്ന അദേഹത്തിന്റെ കാര്‍ക്കശ്യത്തിനു മുന്നില്‍ അടിയേറ്റ് തളര്‍ന്ന് അവനെ ആശ്വസിപ്പിക്കാന്‍ ഉമ്മമാത്രമേ ഉണ്ടായിരുന്നുള്ളു. ഉമ്മയുടെ സാന്ത്വനത്തിന്റെ തണലില്‍ നിന്ന് അവന്‍ സംഗീതത്തെയും തബലയെയും കൂടുതല്‍ സ്‌നേഹിച്ചു. പക്ഷേ ബാപ്പയോടുള്ള പ്രതിഷേധം അവനെ താന്തോന്നിയാക്കി. 

ഉമ്പായിയുടെ പിതാവ് അബു സംഗീതത്തില്‍ നിന്ന് അവനെ അകറ്റാന്‍ നോക്കി. എന്നാല്‍, എതിര്‍ക്കുന്തോറും ഏറുന്ന വാശിയായിരുന്നു ആ മകന്റേത്. ബാപ്പയെ അനുസരിച്ചും പിന്നെ നിഷേധിച്ചും ആ മകന്‍ വളര്‍ന്നു. പാട്ടുംപാടി തോന്നിയപോലെ നടക്കുന്ന ചെക്കന്‍ ഭാരമായപ്പോഴാണ് വീട്ടുകാര്‍ അവനെ പൂനെയിലേക്ക് പഠനത്തിനായി അയച്ചത്. അവിടുത്തെ സീമാന്‍ പഠനത്തിനിടെയും അവന്‍ സ്‌നേഹിച്ചത് സംഗീതത്തെതന്നെയായിരുന്നു. ക്ലാസിന്റെ ഇടവേളകളില്‍ കൂട്ടുകാര്‍ക്കുവേണ്ടി അവന്‍ ഡെസ്‌കില്‍ താളപ്പെരുക്കം തീര്‍ത്തു. ആ താളം ഹൃദയത്തിലെ സംഗീതത്തിന്റെ താളമാണെന്ന് അധ്യാപകര്‍ തിരിച്ചറിഞ്ഞു. പഠനത്തില്‍ പിന്നോക്കമായിട്ടും വയര്‍മാന്‍ സര്‍ട്ടിഫിക്കറ്റ് നല്കി അവര്‍ അവനെ അനുഗ്രഹിച്ചു. നിന്റെ വഴി സംഗീതമാണെന്നും ആ വഴിയിലെത്താന്‍ മുംബൈയിലേക്ക് തിരിക്കാനും നിര്‍ദേശിച്ചു.

മുംബൈയിലായിരുന്നു പ്രതിസന്ധി നിറഞ്ഞ ആ ജീവിതം തബലയുടെ താളം മനസ്സിലും വിശപ്പിന്റെ താളം വയറിലും മുറുകി. എന്നിട്ടും സംഗീതമാണ് തനിക്ക് വലുതെന്നുറപ്പിച്ച് ആ ചെറുപ്പക്കാരന്‍ ജീവിതത്തോട് പോരാടാന്‍ തന്നെയുറച്ചു. ചാരായവും ഭാംഗും ചുവന്നതെരുവിലെ കിങ്കരന്മാരും കലര്‍ന്ന സന്ധ്യകളില്‍ അവന്‍ പാടിയത് അതുവരെയറിയാത്ത ആരോഹണ അവരോഹണങ്ങളായിരുന്നു. ഒരു ജോലിക്കായുള്ള നെട്ടോട്ടമായിരുന്നു പിന്നെ. അങ്ങനെ എത്തിയതാവട്ടെ അധോലോകത്തിന്റെ കെട്ടവഴികളിലും. ചെറിയ ചെറിയ ഇടപാടുകളില്‍ തുടങ്ങി സ്വര്‍ണവും ഡോളറുമെല്ലാം ആ കൈകളിലൂടെ മറിഞ്ഞു. പോലീസിനെയും കസ്റ്റംസിനെയും വെട്ടിച്ച് ജീവിക്കാനോടിയ നാളുകള്‍. അപ്പോഴേക്കും മനസ്സിലെ തബലയും സംഗീതവും ഗസലിനോട് കൂട്ടുകൂടിയിരുന്നു. ആ സംഗീതം തേടിയുള്ള അലച്ചിലിനൊടുവില്‍ ഏതോ നിയോഗം പോലെ മുജാവര്‍ അലിഖാന്‍ എന്ന സംഗീതസാമ്രാട്ടിന്റെ അടുത്തെത്തി. അവിടെയാണ് താന്തോന്നിയായ പാട്ടുകാരന്‍ ഉമ്പായിയിയായി പരിണമിക്കുന്നത്.

അപ്പോഴായിരുന്നു ഉമ്മയുടെ മരണവും. നാട്ടിലേക്കുള്ള തിരിച്ചുവരവും. സാഹചര്യങ്ങള്‍ നാട്ടില്‍തന്നെ അദ്ദേഹത്തെ പിടിച്ചുനിര്‍ത്തി. വീട്ടുകാരുടെയും നാട്ടുകാരുടെയും അവഗണനയും പുച്ഛവും ഏറ്റുവാങ്ങി തളര്‍ന്നു. പാട്ടുപാടി നേരം കളയുന്നവനെന്ന പേരുദോഷം വേറെയും. പണിയെടുത്ത് കാശുണ്ടാക്കാനായിരുന്നു ഉപദേശം. അതിനോടുള്ള പ്രതിഷേധമായി പാട്ടുപാടാന്‍ കണ്ടെത്തിയ വേദിയായിരുന്നു കള്ള്ഷാപ്പ്. ലഹരിയില്‍ സ്വയം മറന്ന ആ കാലത്തായിരുന്നു വിവാഹം കഴിഞ്ഞതും. എന്നിട്ടും ജീവിതം മാറിയില്ല. എന്തിനോടൊക്കെയോ ഉള്ള പകയില്‍ ജീവിതം ജീവിച്ചുതീര്‍ക്കുന്നതിനിടെ ഭാര്യയുടെ കണ്ണീരോ മക്കളുടെ വേദനയോ ഒന്നും കണ്ടില്ല. എപ്പോഴോ മൂത്ത മകള്‍ കരഞ്ഞുപറഞ്ഞ വാക്കുകള്‍ ഉള്ളിലുടക്കി. ഇനി മദ്യപിക്കില്ലെന്ന് തീരുമാനമെടുത്തു. അതത്ര എളുപ്പമല്ലായിരുന്നു. ആശുപത്രിവാസം വരെ പിന്നാലെയെത്തി. ആശുപത്രി വിടുമ്പോഴേക്കും പുതിയൊരു ഉമ്പായി പിറന്നിരുന്നു. ഗസലുകളില്‍ മാത്രം ലഹരി കണ്ടെത്തുന്ന ഒരാള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചു  (44 minutes ago)

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം  (53 minutes ago)

കളിക്കുന്നതിനിടെ സ്റ്റീല്‍ ബോംബ് പൊട്ടി 13 വയസ്സുകാരന് പരുക്ക്  (1 hour ago)

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം  (2 hours ago)

ലൈംഗിക അതിക്രമത്തിനിരയായ മലയാളി യുവതി മരിച്ചു  (2 hours ago)

ക്ലിഫ് ഹൗസില്‍നിന്ന് ഒഴിയാന്‍ തയാറായി പിണറായി വിജയന്‍  (2 hours ago)

വാണിജ്യ സിലിണ്ടര്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ ഹോട്ടലുകള്‍ പണിമുടക്കും  (3 hours ago)

ടിവികെ അധ്യക്ഷന്‍ വിജയ് കോണ്‍ഗ്രസ് പിന്തുണ തേടി; കോണ്‍ഗ്രസ് ഘടകം നാളെ ചെന്നൈയില്‍ യോഗം ചേരും  (3 hours ago)

വി ഡി സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്പ്  (3 hours ago)

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ അന്തരിച്ചു  (4 hours ago)

വിജയ്ക്കും ടിവികെ ടീമിനും അഭിനന്ദനങ്ങള്‍ അറിയിച്ച് തമിഴ് നടിയും ബിജെപി നേതാവുമായ ഖുശ്ബു  (4 hours ago)

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു  (4 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് 2000 വോട്ടില്‍ താഴെ  (4 hours ago)

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്  (5 hours ago)

ഇടതുപക്ഷത്തിന്റെ അഹന്തയാണ് പരാജയത്തിന് കാരണമെന്ന് എ.കെ. ആന്റണി  (6 hours ago)

Malayali Vartha Recommends