Widgets Magazine
18
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിസി നിയമനം: അവസാനിച്ചത് ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവി തകര്‍ത്ത സര്‍ക്കാര്‍- ഗവര്‍ണര്‍ കോമഡി ഷോ - രമേശ് ചെന്നിത്തല: സിപിഎം- ബിജെപി അന്തര്‍ധാര പുറത്തായി...


നേരിന്‍റെ ഒരംശം പോലും ഇല്ലാത്ത രാഷ്ട്രീയക്കാരൻ ആണ് നിങ്ങൾ എന്ന് തെളിയിച്ചു; താൻ എന്‍റെ പേര് ഈ വിവാദത്തിലേക്ക് വലിച്ചിഴച്ച് മാസങ്ങൾ ആയില്ലേ: ചുണയുണ്ടെങ്കിൽ താൻ തന്‍റെ കൈയിൽ ഉണ്ടെന്ന് പറയുന്ന തെളിവുകൾ നാളെ കോടതിയിൽ ഹാജരാക്ക്: പ്രതിപക്ഷനേതാവ് വിഡി സതീശനെതിരെ, കടകംപള്ളി സുരേന്ദ്രൻ...


കുറ്റകൃത്യത്തെ അപലപിക്കുന്ന ഗാനം കുറ്റകരമല്ല: ചെറിയാൻ ഫിലിപ്പ്


" പാനൂർ സഖാക്കൾ പഴയതൊക്കെ വിട്ട് കാശിക്ക് പോയിട്ടില്ല; സിപിഎം സൈബർ ഗ്രൂപ്പുകളിൽ കൊലവിളി: പിണറായിയിൽ യുവാവിന്റെ കൈപ്പത്തി തകർന്നത്, പടക്കം പൊട്ടിയതാണെന്ന് എഫ്ഐആർ...


ഭക്തർക്ക് സുരക്ഷാ നിർദേശങ്ങളുമായി കേരള പൊലീസ്...

കാലം പുരോഗമിച്ചിട്ടും മന്ത്രവാദങ്ങളിലും മറ്റും വിശ്വസിച്ച് ജീവിതം ഹോമിക്കുന്നവരുടെ എണ്ണം കേരളത്തില്‍ പെരുകുന്നു; മുമ്പില്ലാത്ത വിധം മനുഷ്യദൈവങ്ങളുടെ എണ്ണം കൂടുമ്പോള്‍ അക്രമങ്ങളും പെരുകുന്നു; കമ്പകക്കാനം സംഭവത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പുറത്തു വന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

08 AUGUST 2018 09:30 AM IST
മലയാളി വാര്‍ത്ത

കാലം പുരോഗമിച്ചിട്ടും മന്ത്രവാദങ്ങളിലും മറ്റും വിശ്വസിച്ച് ജീവിതം ഹോമിക്കുന്നവരുടെ എണ്ണം കേരളത്തില്‍ പെരുകുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, കാസര്‍കോട് ജില്ലകളിലെ അതിര്‍ത്തി പ്രദേശങ്ങളിലാണ് പണം ലക്ഷ്യമിട്ട് മന്ത്രവാദം പ്രചരിപ്പിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നത്.

കേരളത്തില്‍ മുമ്പില്ലാത്ത വിധം മനുഷ്യദൈവങ്ങളുടെ എണ്ണവും കൂടി വരികയാണ്. മുമ്പില്ലാത്ത വിധം കേരളത്തില്‍ ആശ്രമങ്ങളുടെ എണ്ണവും കൂടുന്നു. ഹിന്ദു മതത്തിന് പുറമേ ഇസ്ലാം മതത്തിലും ഇത്തരമാളുകളുടെ വിഹാരം മുമ്പില്ലാത്ത വിധം വര്‍ധിക്കുകയാണ്.

കമ്പകക്കാനം സംഭവത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നത്. ആഭിചാര ക്രിയകള്‍ക്ക് വേണ്ടിയാണ് ആളുകള്‍ കൂടുതലും മന്ത്രവാദികളെ ആശ്രയിക്കുന്നത്. ബിസിനസുകാരും സിനിമാക്കാരും രാഷ്ട്രീയക്കാരും അടങ്ങുന്ന സമൂഹത്തിലെ ബിഗ് ഷോട്ടുകള്‍ക്ക് പുറമേ സാധാരണക്കാരും മനുഷ്യദൈവങ്ങളെയും മന്ത്രവാദികളെയും ആശ്രയിക്കുന്നുണ്ട്. തിരുവനന്തപുരം ജില്ലയിലെ വനാന്തര പ്രദേശത്ത് കുറ്റിയടി എന്ന പേരില്‍ ഒരു ആചാരം അരങ്ങേറുന്നുണ്ട്, കൊല്ലേണ്ടയാളുടെ പേരും നാളും മനസിലോര്‍ത്ത് കുറ്റിയടിച്ചാല്‍ പോക്കാണെന്നാണ് അനുഭവം. ആഭിചാര കര്‍മ്മകള്‍ക്ക് ആയിരകണക്കിന് രൂപ ചെലവാക്കാന്‍ ജനങ്ങള്‍ തയ്യാറാണ്. ശത്രുനിഗ്രഹം നടക്കണമെന്ന ലക്ഷ്യം മാത്രമാണ് ഇക്കൂട്ടര്‍ക്കുള്ളത്.

അതിര്‍ത്തി ഗ്രാമങ്ങളിലെ ചില പ്രത്യേക വിഭാഗത്തിലുള്ളവരാണ് ഇത്തരം കര്‍മ്മങ്ങള്‍ക്ക് പേരുകേട്ടവര്‍. അവരെ കാട്ടില്‍ നിന്നിറങ്ങി നാട്ടില്‍ കൊണ്ടുവന്ന് കര്‍മ്മം ചെയ്യിക്കുന്നവരും ധാരാളമുണ്ട്. നാട്ടിലെത്തുമ്പോള്‍ ചെലവ് കൂടുമെന്ന് മാത്രം. ചെലവ് എത്രയായാലും ഉദ്ദേശിക്കുന്നയാളിന്റെ സഞ്ചയനം കാണണമെന്ന് മാത്രമാണ് ചിലര്‍ ആഗ്രഹിക്കുന്നത്.

മന്ത്രവാദത്തിനും മറ്റുമെതിരെ നിയമനിര്‍മ്മാണത്തിന് സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും അത് പാതി വഴിയില്‍ മുടങ്ങി. നിയമത്തിന് എന്താണ് സംഭവിച്ചതെന്ന് ഉദ്യോഗസ്ഥര്‍ക്ക് പോലുമറിയില്ല. നിയമം പാസാക്കാന്‍ സര്‍ക്കാരിന് ഇച്ഛാശക്തിയില്ലെന്നാണ് ഒരു ഉദ്യോഗസ്ഥ പ്രമുഖന്‍ പറഞ്ഞത്. മന്ത്രവാദം സമൂഹത്തിന്റെ താഴെ തട്ടിലുള്ളവര്‍ക്ക് ഒരു വരുമാന മാര്‍ഗമാണ്. 

നഗരത്തില്‍ നിന്നെത്തുന്ന സമ്പന്നവരെ വളച്ചെടുത്ത് മന്ത്രവാദികള്‍ക്കരികിലേക്ക് എത്തിക്കുന്ന സംഘങ്ങളും കേരളത്തില്‍ സജീവമാണ്. കമ്പകക്കാനത്തെ കൊലപാതകത്തില്‍ തിരുവനന്തപുരത്ത് നിന്നും അറസ്റ്റിലായ പ്രാദേശിക രാഷ്ട്രീയ നേതാവ് ഇത്തരം കണ്ണികളുടെ ഭാഗമാണെന്ന് റിപ്പോര്‍ട്ടുണ്ട്. ചില ജ്യോതിഷികളും ഇത്തരം സംഘങ്ങളെ വളര്‍ത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്. നിധി കണ്ടെത്തി തരാമെന്ന് പറഞ്ഞ് മന്ത്രഹോമാദികള്‍ നടത്തുന്നവരുടെ എണ്ണവും കൂടുന്നുണ്ട്.

വിശ്വാസത്തിന്റെ ചൂഷണം തന്നെയാണ് പ്രധാനമായും നടക്കുന്നത്.. തിരുവനന്തപുരത്തെ നന്തന്‍കോട്ട് മകന്‍ മാതാപിതാക്കളെ കൊന്നതും ഇത്തരം ആഭിചാര ക്രിയകളുടെ ഭാഗം തന്നെയാണ്.

ആഭിചാര കര്‍മ്മങ്ങള്‍ പഠിപ്പിക്കുന്ന സ്ഥലങ്ങളും കേരളത്തിലുണ്ട്. പെട്ടെന്ന് പണക്കാരാകാന്‍ എത്തുന്നവരാണ് ഇത്തരം പാഠശാലകളിലെത്തുന്നത്. പകല്‍ വെളിച്ചത്തില്‍ ആധുനികര്‍ എന്ന പേരില്‍ നടക്കുന്ന പലരും ഇത്തരം സംഘങ്ങളുടെ വലയില്‍ അകപ്പെട്ടിട്ടുണ്ട്. കോഴിബലിയും മൃഗബലിയും ഇത്തരം സ്ഥലങ്ങളില്‍ നടക്കുന്നുണ്ട്. ചാരായമാണ് ദുര്‍മന്ത്രവാദം പ്രോത്സാഹിപ്പിക്കുന്ന ദേവതകളുടെ ഇഷ്ട പാനീയം.

ബിസിനസുകാരാണ് ഇത്തരം സ്ഥലങ്ങളില്‍ അധികമായി എത്തുന്നത്. ബിസിനസ് വൈരികളെ തകര്‍ക്കുകയാണ് പ്രധാന ലക്ഷ്യം. ഏജന്റുമാര്‍ വഴിയാണ് ഇവര്‍ ഇത്തരം സ്ഥലങ്ങളിലെത്തി ചേരുന്നത്. ആഭിചാര കര്‍മ്മങ്ങള്‍ നടക്കുന്ന സ്ഥലങ്ങളില്‍ എത്തുന്നവര്‍ക്ക് താമസ സൗകര്യവും നല്‍കാറുണ്ടത്രേ. പതിനായിരങ്ങള്‍ കൂലി വാങ്ങുന്നവരാണ് ആഭിചാര കര്‍മ്മികളില്‍ ഏറെയും. സാത്വിക പൂജയില്‍ വിശ്വസിക്കുന്നവരെ ആഭിചാരകര്‍മ്മികള്‍ക്ക് താത്പര്യമില്ല. ദൈവം വിചാരിച്ചാല്‍ നടക്കാത്തത് ചെകുത്താന്‍ വിചാരിച്ചാല്‍ നടക്കുമെന്നാണല്ലോ ചൊല്ല്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിലേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍  (3 hours ago)

ട്രാന്‍സ്പ്ലാന്റ് ഇന്‍സ്റ്റിറ്റിയൂട്ട് ആദ്യഘട്ടം ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും: മന്ത്രി വീണാ ജോര്‍ജ്; 60 തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കി  (4 hours ago)

പരീക്ഷയ്ക്ക് വൈകിയെത്തിയതില്‍ മനംനൊന്ത് 14 കാരന്‍ ജീവനൊടുക്കി  (5 hours ago)

ബുര്‍ഖ ധരിക്കാതെ പുറത്തിറങ്ങിയ ഭാര്യയെയും രണ്ട് പെണ്‍മക്കളെയും കൊലപ്പെടുത്തി ഭര്‍ത്താവ്  (5 hours ago)

കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ ഭാര്യ ചികിത്സയിലിരിക്കെ മരിച്ചു  (5 hours ago)

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച ഡ്രൈവര്‍ അറസ്റ്റില്‍  (6 hours ago)

ശബരിമല വിഷയത്തില്‍ അറസ്റ്റിലായ മുന്‍ അഡ്മിനിസ്‌ട്രേറ്റര്‍ എസ് ശ്രീകുമാര്‍ റിമാന്‍ഡില്‍  (6 hours ago)

7 ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം: ആകെ 282 ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് എന്‍.ക്യു.എ.എസ്.  (7 hours ago)

വിസി നിയമനം: അവസാനിച്ചത് ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവി തകര്‍ത്ത സര്‍ക്കാര്‍- ഗവര്‍ണര്‍ കോമഡി ഷോ - രമേശ് ചെന്നിത്തല: സിപിഎം- ബിജെപി അന്തര്‍ധാര പുറത്തായി...  (7 hours ago)

ക്യാമ്പസിന്റെ തിളക്കവുമായി ആഘോഷം ട്രയിലർ എത്തി.  (7 hours ago)

നേരിന്‍റെ ഒരംശം പോലും ഇല്ലാത്ത രാഷ്ട്രീയക്കാരൻ ആണ് നിങ്ങൾ എന്ന് തെളിയിച്ചു; താൻ എന്‍റെ പേര് ഈ വിവാദത്തിലേക്ക് വലിച്ചിഴച്ച് മാസങ്ങൾ ആയില്ലേ: ചുണയുണ്ടെങ്കിൽ താൻ തന്‍റെ കൈയിൽ ഉണ്ടെന്ന് പറയുന്ന തെളിവുകൾ ന  (7 hours ago)

കുറ്റകൃത്യത്തെ അപലപിക്കുന്ന ഗാനം കുറ്റകരമല്ല: ചെറിയാൻ ഫിലിപ്പ്  (7 hours ago)

" പാനൂർ സഖാക്കൾ പഴയതൊക്കെ വിട്ട് കാശിക്ക് പോയിട്ടില്ല; സിപിഎം സൈബർ ഗ്രൂപ്പുകളിൽ കൊലവിളി: പിണറായിയിൽ യുവാവിന്റെ കൈപ്പത്തി തകർന്നത്, പടക്കം പൊട്ടിയതാണെന്ന് എഫ്ഐആർ...  (7 hours ago)

എന്‍.ക്യു.എ.എസ്. അംഗീകാരത്തിന് മൂന്ന് വര്‍ഷത്തെ കാലാവധി; മൂന്ന് വര്‍ഷത്തിന് ശേഷം ദേശീയ സംഘത്തിന്റെ പുന:പരിശോധന; സംസ്ഥാനത്തെ 7 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്റേര്‍ഡ്‌  (9 hours ago)

കേരളത്തിലെ ഭിന്നശേഷി മേഖലയിലെ സമഗ്രമായ പ്രവർത്തനങ്ങൾ, രാജ്യത്തിനു തന്നെ മാതൃകയാക്കാവുന്ന പദ്ധതികൾ; ഭിന്നശേഷി സർഗ്ഗോത്സവം 2026 ജനുവരി 19 മുതൽ 21 വരെ തലസ്ഥാനനഗരിയിൽ അരങ്ങേറുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു  (9 hours ago)

Malayali Vartha Recommends