Widgets Magazine
28
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി


  അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ബി.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദികളായവരെ ഉടനടി അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇന്ന് സംസ്ഥാനത്ത് ഹർത്താൽ....


മരണം ആ രണ്ട് കുഞ്ഞുങ്ങളെ തൊട്ടില്ല! തലയണ മാറ്റിയപ്പോൾ കണ്ടത് അഞ്ച് പാമ്പുകളെ! കൊടാലിയിലെ ആ വിധി കുറ്റ്യാടിയിൽ മാറിയത് ഇങ്ങനെ...


അടഞ്ഞ ഗേറ്റിനുള്ളിൽ ആരും കേൾക്കാതെ പോയ ആ നിലവിളി! അൽമയുടെ മരണം മുൻകൂട്ടി നിശ്ചയിച്ചതോ? വ്ളാതങ്കരയെ നടുക്കിയ ക്രൂരതയുടെ ചുരുളഴിയുന്നു..!


നെടുങ്കണ്ടത്ത് അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; പോലീസ് എത്തിയപ്പോൾ ഇളയ മകൻ ഓടി രക്ഷപ്പെട്ടു, വീട്ടുപരിസരത്ത് ശരീരഭാഗങ്ങൾ കണ്ടെത്തി...

സര്‍ക്കാരിനെ അതിരൂക്ഷമായി വിമര്‍ശിച്ച് ചെന്നിത്തല; പ്രളയമുണ്ടാക്കിയത് ഭരണകൂടം; ജലവിഭവ വകുപ്പിനും ഗുരുതര വീഴ്ച; വൈദ്യൂതി ബോര്‍ഡ് നാഥനില്ലാത്ത കളരി; ഉദ്യോഗസ്ഥര്‍ അലര്‍ട്ട് ബുക്കില്‍ എഴുതിയതല്ലാതെ പൊതുജനം കാര്യങ്ങള്‍ അറിഞ്ഞില്ലെന്നും പ്രതിപക്ഷ നേതാവ്

30 AUGUST 2018 05:44 PM IST
മലയാളി വാര്‍ത്ത

ഒരു മുന്നൊരുക്കങ്ങളും നടത്താതെ ഭരണകൂടം ഡാം തുറന്നുവിട്ടതാണ് പലയിടത്തും പ്രളയമുണ്ടാക്കിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഡാമിന് എതിരല്ല പ്രതിപക്ഷം. ഡാം മാനേജ്‌മെന്റിന്റെ വീഴ്ചകളാണ് ചൂണ്ടിക്കാട്ടുന്നത്. ഇടുക്കിയില്‍ മാത്രമാണ് കുറച്ചെങ്കിലും മുന്നൊരുക്കങ്ങള്‍ നടത്തിയത്. മറ്റെവിടെയും ഡാം തുറന്നുവിട്ടപ്പോള്‍ മുന്നൊരുക്കം നടത്തിയോ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. എവിടെയെങ്കിലും റെഡും, ബ്ലൂവും, ഓറഞ്ചും എഴുതി വെച്ചത് കൊണ്ടായില്ല. ജനങ്ങളെ അറിയിക്കേണ്ടിയിരുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
പ്രണയബാധിത മേഖലകളില്‍ താന്‍ മുഖ്യമന്ത്രിക്കൊപ്പം സന്ദര്‍ശനം നടത്തി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആദ്യമേ തന്നെ സംഭാവന ചെയ്തു. വീഴ്ചകള്‍ ചൂണ്ടിക്കാട്ടുന്നത് പ്രതിപക്ഷത്തിന്റെ ചുമതലയാണെന്നും പ്രളയം ചര്‍ച്ചചെയ്യാന്‍ വിളിച്ച പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ ചെന്നിത്തല ഉന്നയിച്ചു. 

രക്ഷാപ്രവര്‍ത്തനം ജനങ്ങളുടെ വിജയമാണ് സര്‍ക്കാരിന്റെ വിജയമായി കണക്കാക്കാനാകില്ല. ദുരിതം നേരിടുന്നതില്‍ റവന്യൂവകുപ്പ് പൂര്‍ണ്ണ പരാജയമായിരുന്നു. ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരും നേതൃപരമായ ചുമതല വഹിച്ചില്ല. ദുരിതത്തില്‍ സര്‍ക്കാരിന്റെ വീഴ്ചയില്‍ അന്വേഷണം വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

പ്രളയം മനുഷ്യനിര്‍മ്മിതമാണ്. അത് വിദഗ്ധര്‍ തന്നെ വ്യക്തമാക്കി കഴിഞ്ഞു. അണക്കെട്ടുകള്‍ തുറന്നുവിട്ടത് ദുരന്തത്തിന്റെ ആഘാതം വര്‍ധിപ്പിച്ചു. ഇടുക്കിയില്‍ ഒഴികെ ഒരു ജില്ലയിലും ഡാമുകള്‍ തുറക്കുന്നതിന് മുന്നറിയിപ്പ് നല്‍കിയിരുന്നില്ല. ഉദ്യോഗസ്ഥര്‍ അലര്‍ട്ട് ബുക്കില്‍ എഴുതിയതല്ലാതെ പൊതുജനം അറിഞ്ഞില്ല. സൈന്യത്തെ വിളിക്കണമെന്ന തന്റെ ആവശ്യത്തെ ഭരണപക്ഷം പരിഹസിച്ചു. സൈന്യം വന്നിരുന്നുവെങ്കില്‍ ഇത്രയും പേര്‍ മരിക്കില്ലായിരുന്നു. 

ദുരന്തത്തില്‍ ജലവിഭവ വകുപ്പിന് ഗുരുതരമായ വീഴ്ചപറ്റി. വകുപ്പ് അറിയാതെ എങ്ങനെയാണ് അന്തര്‍സംസ്ഥാന കരാറിലുള്ള ഡാമുകള്‍ തമിഴ്‌നാട് തുറന്നുവിട്ടത്. തമിഴ്‌നാട് ഡാം തുറന്നുവിട്ടതോടെ പെരിങ്ങല്‍കുത്ത് നിറഞ്ഞൊഴുകി. അതോടെ ചാലക്കുടി മുങ്ങിപ്പോയി. പമ്പയില്‍ വെള്ളംപൊങ്ങിയതോടെ സമീപപ്രദേശങ്ങള്‍ എല്ലാം വെള്ളത്തിനടിയിലായി. ഡാമില്ലാത്ത പാലായിലും കോട്ടയത്തും എങ്ങനെ വെള്ളംപൊങ്ങി എന്ന് വിമര്‍ശിക്കുന്നവരുണ്ട്. നല്ല മഴ ലഭിച്ചാല്‍ അവിടെ വെള്ളംപൊങ്ങുമെന്ന് ആര്‍ക്കാണ് അറിയാത്തതെന്നും ചെന്നിത്തല വിമര്‍ശനത്തിന് മറുപടി നല്‍കി. 

കുട്ടനാട്ടിലെ വെള്ളക്കെട്ട് ഒഴിയാത്തതിന്റെ കാരണം തോട്ടപ്പള്ളി സ്പില്‍വേയില്‍ മണ്ണ നിറഞ്ഞതും തണ്ണീര്‍മുക്കം ബണ്ടിലെ മണ്ണ് നീക്കാത്തതുമാണ്. ഇതില്‍ നടപടിയുണ്ടാകാത്ത കാലത്തോളം കുട്ടനാട്ടിലെ വെള്ളം ഒഴുകിപ്പോകില്ലെന്നും ചെന്നിത്തല ഓര്‍മ്മിപ്പിച്ചു. 

വൈദ്യൂതി ബോര്‍ഡ് നാഥനില്ലാത്ത കളരിയാണ്. ദുരന്തമുണ്ടാക്കിയ ശേഷം സര്‍ക്കാരിപ്പോള്‍ രക്ഷകന്റെ റോള്‍ തേടുകയാണ്. മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നുവിട്ടതുകൊണ്ടാണ് വെള്ളപ്പൊക്കമുണ്ടായതെന്ന് സുപ്രീം കോടതിയില്‍ പറയുന്ന സര്‍ക്കാര്‍ നിയമസഭയില്‍ പറയുന്നത് മഴപൊയ്തതുകൊണ്ടുമാണെന്ന്. ഇത് കേസില്‍ തമിഴ്‌നാടിന് ഗുണം ചെയ്യുന്ന വാദമാണ്. ദുരന്തത്തിന്റെ 75% പങ്ക് ഡാം തുറന്നതിലും 25% പങ്ക് മഴയ്ക്കുമാണെന്നും ചെന്നിത്തല പറഞ്ഞു. 

ദുരന്ത നഷ്ടപരിഹാരം എത്രയും വേഗം നല്‍കുന്നതിന് െ്രെടബ്യൂണല്‍ ഉണ്ടാക്കണമെന്ന് ചെന്നിത്തല നിര്‍ദേശം ഉന്നയിച്ചു. അഞ്ചു ലക്ഷം വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളണം. കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് സ്‌പെഷ്യല്‍ പാക്കേജ് അനുവദിക്കണം. ഇതിനായി കേന്ദ്രത്തില്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തണം. യു.എ.ഇയുടെയും ഐ.എം.എഫിന്റെയും ലോക്ബാങ്കില്‍ നിന്നും എ.ഡി.ബിയില്‍ നിന്നോ എവിടെ നിന്നൊക്കെ സഹായം കിട്ടിയാലും വാങ്ങണം. പ്രതിപക്ഷത്തുനിന്ന് ആരും കരിഓയില്‍ ഒഴിക്കാന്‍ വരില്ലെന്നും പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സർക്കാർ സഹായവും വിദേശ ജോലി ഭാഗ്യവും! മീനം രാശിക്കാർക്ക് ഇന്ന് ശുഭദിനം!  (5 minutes ago)

ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി  (12 minutes ago)

  അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ബി.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദികളായവരെ ഉടനടി അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇന്ന് സംസ്ഥാനത്ത് ഹർത്താൽ....  (27 minutes ago)

മരിച്ചുപോയ സഹോദരിയുടെ ബാങ്ക് അക്കൗണ്ടിലെ പണം പിന്‍വലിക്കാന്‍ അസ്ഥികൂടം ഹാജരാക്കി വയോധികന്‍  (3 hours ago)

ഭക്ഷ്യവിഷബാധയേറ്റ് ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് ദാരുണാന്ത്യം  (4 hours ago)

കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം:മദ്ധ്യപ്രദേശ് പൊലീസിന്റെ റിപ്പോര്‍ട്ട് തേടി  (4 hours ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: രണ്ടാം പ്രതി ഡോ. സംഗീത നമ്പ്യാര്‍ എസിപിക്ക് മുന്നില്‍ ഹാജരായി  (4 hours ago)

വീടിനുള്ളില്‍ വെച്ച് കളിപ്പാട്ടം എടുക്കുന്നതിനിടെ നാല് വയസ്സുകാരിക്ക് പാമ്പുകടിയേറ്റു  (4 hours ago)

കുട്ടികളുടെ ഫീസിനെ കുറിച്ച് ആലോചിക്കുമ്പോള്‍ ഇതല്ല ഇതിനപ്പുറവും ചെയ്തുപോകുമെന്ന് സുരാജ്  (4 hours ago)

മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാല് വയസ്സുകാരനെ തെരുവുനായ കടിച്ചു  (4 hours ago)

24കാരന് ഗര്‍ഭപാത്രം ഉണ്ടെന്ന് സ്‌കാനിങ്ങ് റിപ്പോര്‍ട്ട്  (4 hours ago)

ആയൂരില്‍ കെഎസ്ആര്‍ടിസിയും കാറും കൂട്ടിയിടിച്ചു  (4 hours ago)

തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജു സമര്‍പ്പിച്ച അപ്പീല്‍ സുപ്രീം കോടതി തള്ളി  (4 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ടുപുര ദുരന്തത്തില്‍ നാലുപേരെ തിരിച്ചറിഞ്ഞു  (4 hours ago)

സായ് പല്ലവിക്കെതിരെ സൈബര്‍ ആക്രമണം  (5 hours ago)

Malayali Vartha Recommends