പ്രളയ മാലിന്യങ്ങള്‍ സംസ്‌ക്കരിക്കുന്നതിനായി ശാസ്ത്രീയമായ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് ; റോഡുകളുടെ അറ്റകുറ്റ പണികള്‍ നടത്തുന്നതിന് തൊഴിലുറപ്പ് പദ്ധതിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തും

പ്രളയ മാലിന്യങ്ങള്‍ സംസ്‌ക്കരിക്കുന്നതിനായി ശാസ്ത്രീയമായ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍.പ്ലാസ്റ്റിക് മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്‌ക്കരിക്കുന്നതിനായി ബ്ലോക്ക് പഞ്ചായത്ത് തലത്തിലും, മുന്‍സിപാലിറ്റി തലത്തിലും പ്ലാസിറ്റിക് ഷ്രൈഡിംങ് യൂണിറ്റുകള്‍ സ്ഥാപിക്കും.
സംസ്ഥാനത്ത് ഇതുവരെ 94 ആധുനിക യന്ത്രങ്ങള്‍ സ്ഥാപിക്കുകയും, 62 യന്ത്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണതോതില്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ബാക്കി വരുന്ന തദ്ദേശ സ്ഥാപനങ്ങളില്‍ യന്ത്രങ്ങള്‍ സ്ഥാപിക്കല്‍ ഉടന്‍ ആരംഭിക്കും. പ്രളയം ബാധിച്ച 129 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഇതുവരെ 4505 ടണ്‍ മാലിന്യങ്ങള്‍ സംസ്‌ക്കരിക്കാന്‍ സംഭരിച്ചിട്ടുണ്ട്. റോഡുകളുടെ അറ്റകുറ്റ പണികള്‍ നടത്തുന്നതിന് തൊഴിലുറപ്പ് പദ്ധതിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തും. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നാടിന് ഉപകാര പ്രദമായി ഏറ്റെടുക്കാന്‍ കഴിയുന്ന വിധത്തില്‍ നടപ്പു സാമ്പത്തീക വര്‍ഷത്തിലെ പദ്ധതിയില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്താന്‍ അനുവാദം നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























