പ്രളയത്തിൽ തകർന്ന പമ്പയെ പഴയ അവസ്ഥയിലാക്കാൻ ടാറ്റാ ഗ്രൂപ്പിന് 60 ദിവസം മതി ; പ്രവൃത്തിയുടെ പ്രാഥമിക രൂപരേഖ സർക്കാരിനും ദേവസ്വം ബോർഡിനും കൈമാറി

പ്രളയത്തിൽ തകർന്ന പമ്പയെ പഴയ അവസ്ഥയിലാക്കാൻ 60 ദിവസം മതിയെന്ന അവകാശ വാദവുമായി ടാറ്റാ ഗ്രൂപ്പ്. സംസ്ഥാന സർക്കാറിന്റെ അഭ്യർഥന പ്രകാരമാണ് ടാറ്റാ ഗ്രൂപ്പ് ഇതിന് തയ്യാറാകുന്നത്. പ്രവൃത്തിയുടെ പ്രാഥമിക രൂപരേഖ സർക്കാരിനും ദേവസ്വം ബോർഡിനും കൈമാറി. പൊതുമരാമത്തുവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കമലാവർധൻ റാവു, ദേവസ്വം സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പദ്മകുമാർ എന്നിവരുമായി സംഘം ചർച്ച നടത്തി.
പമ്പാ മണപ്പുറത്തെ ഏറ്റവും വലിയ പ്രശ്നമായ മാലിന്യ അവശിഷ്ടങ്ങൾ നീക്കം ചെയ്യുകയാണ് ആദ്യ ഘട്ടം. പമ്പയിൽ അടിഞ്ഞുകൂടിയ മണൽ പുഴയുടെ ഒഴുക്ക് ഉറപ്പാക്കുംവിധം നിരത്തുകയോ മാറ്റുകയോ വേണം. സർവീസ് റോഡിനോടുചേർന്ന് അടിഞ്ഞിട്ടുള്ള മണൽ നിരത്തി പുതിയ മണപ്പുറം തയ്യാറാക്കേണ്ടതുണ്ട്. ഇങ്ങനെ പമ്പയെ പഴയ അവസ്ഥയിലാക്കാൻ ഏറെ പാടുപെടേണ്ടി വരും.
https://www.facebook.com/Malayalivartha






















