ഫ്രാങ്കോ മുളയ്ക്കലിനെ സംസ്ഥാന പോലീസ് അറസ്റ്റ് ചെയ്യില്ല... കന്യാസ്ത്രിയുടെ ബന്ധുക്കൾ ഹൈക്കോടതിയിൽ പോകുമെന്ന് പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ ഹൈക്കോടതിയുടെ തീരുമാനം അറിഞ്ഞ ശേഷം മതി അറസ്റ്റ്

ഫ്രാങ്കോ മുളയ്ക്കലിനെ സംസ്ഥാന പോലീസ് അറസ്റ്റ് ചെയ്യില്ല. കന്യാസ്ത്രിയുടെ ബന്ധുക്കൾ ഹൈക്കോടതിയിൽ പോകുമെന്ന് പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ ഹൈക്കോടതിയുടെ തീരുമാനം അറിഞ്ഞ ശേഷം മതി അറസ്റ്റ് എന്നാണ് തീരുമാനം.
കന്യാസ്ത്രിയെ ബലാൽസംഗം ചെയ്തു എന്ന ആരോപണത്തിൽ അന്വേഷണസംഘത്തെ നയിക്കുന്ന ഐ ജി വിജയ് സാക്കേറെയ്ക്ക് സംശയങ്ങൾ മാത്രമാണുള്ളത്. സംശയങ്ങളിൽ പ്രധാനം ബിഷപ്പിനെതിരെ പരാതി നൽകാൻ കന്യാസ്ത്രി എന്തുകൊണ്ട് വൈകി എന്നതാണ്.
തനിക്കുള്ള പരാതിയിൽ കാതലുണ്ടെങ്കിൽ കന്യാസ്ത്രി എന്നേ പരാതി നൽകേണ്ടതായിരുന്നു. കന്യാസ്ത്രിക്കെതിരെ ജലന്തർ രൂപത നടപടിയെടുത്ത ശേഷമാണ് ബിഷപ്പിനെതിരെ പരാതി നൽകിയത്. അത് എങ്ങനെയാണ് സംഭവിച്ചത്. കന്യാസ്ത്രിക്കെതിരെ നടപടി എടുത്തതു കൊണ്ടാണ് തനിക്കെതിരെ പരാതി നൽകിയതെന്ന് ബിഷപ്പ് പറഞ്ഞാൽ എന്തു ചെയ്യും? ഈ ചോദ്യത്തിന് മറുപടി നൽകാൻ അന്വേഷണ സംഘതലവനായ ഡിവൈഎസ്പിക്ക് കഴിഞ്ഞിട്ടില്ല.
ഒരു ബിഷപ്പിനെ അറസ്റ്റ് ചെയ്യുമ്പോഴുണ്ടാകുന്ന പ്രത്യാഘാതങ്ങളെ കുറിച്ചാണ് ഉയർന്ന പോലീസ് ഉദ്യോഗസ്ഥർ ആലോചിക്കുന്നത്. അത്തരമൊരു പ്രതിസന്ധിയെ എങ്ങനെ നേരിടുമെന്നാണ് അവരുടെ ചിന്ത. എന്നാൽ ഡി വൈ എസ് പി ക്കും സംഘത്തിനും ബിഷപ്പിനെ അറസ്റ്റ് ചെയ്യാതെ ഉറക്കമില്ല. എല്ലാ സംശയങ്ങൾക്കും മറുപടി കാണാനാണ് ഐ ജി ശ്രമിക്കുന്നത്. ഒരാളെ സ്ത്രീ പീഡന കേസിൽ അറസ്റ്റ് ചെയ്യുമ്പോൾ അയാളുടെ ജീവിതം അതോടെ അവസാനിക്കും. നാളെ അതിൽ അവർ നിരപരാധിയാണെന്ന് മനസിലാക്കിയാലും നഷ്ടപ്പെട്ട ഇമേജ് തിരികെ നൽകാൻ പോലീസിനാവില്ല. അതു തന്നെയാണ് പോലീസിനെ ഏറ്റവുമധികം അലട്ടുന്ന കാര്യം.
കുഴപ്പം പിടിച്ച കേസായാണ് മുളയ്ക്കലിനെ പോലീസ് കാണുന്നത്. മുളക്കലിന്റെ കാര്യത്തിൽ എന്തിനുമുള്ള സ്വാതന്ത്ര്യം പോലീസിന് സർക്കാർ നൽകിയിട്ടില്ല. എന്തു ചെയ്യുമ്പോഴും നാളെ മുളയ്ക്കൽ കുറ്റവിമുക്തനായി വന്ന് സർക്കാരിനെ ചീത്ത പറയരുതെന്ന മുന്നറിയിപ്പാണ് നൽകിയിട്ടുള്ളത്. അതു കൊണ്ട് തന്നെ ഉയർന്ന ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ സമ്മർദ്ദത്തിലാണ്. വലിയ പ്രതിസന്ധികളിലൂടെയാണ് പോലീസ് കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്.
അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ മാധ്യമങ്ങൾക്ക് ആവശ്യമായ വിവരങ്ങൾ അന്വേഷണ സംഘം നൽകിയിരുന്നു. പിന്നീട് അവർ അതിൽ നിന്ന് പിൻമാറി. അത് ഉയർന്ന ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരമാണെന്നാണ് വിവരം.
ബലാൽസംഗമായതിനാൽ പോലീസിന്റെ കൈയിൽ മറ്റ് തെളിവുകൾ ഒന്നും തന്നെയില്ല.പ്രതികൾക്ക് കേസിൽ നിന്നും ഊരി പോകാൻ ഒരു പാട് വഴികളുണ്ട്. നാളെ പരാതിക്കാരി തന്നെ കേസിൽ നിന്ന് പിൻമാറില്ലെന്ന് ആരു കണ്ടു എന്നു ചോദിക്കുന്നവരുമുണ്ട്. ഇത്തരത്തിലുള്ള കേസുകളിൽ അത്തരം പിൻമാറ്റങ്ങൾ സ്വാഭാവികമാണ്.
https://www.facebook.com/Malayalivartha
























