സ്ട്രോങ്ങ് റൂം വിവാദം..സ്ട്രോങ്ങ് റൂം കാവൽ ഡ്യൂട്ടിക്ക് എത്തിയ രണ്ട് ബിഎസ്എഫ് ജവാന്മാരെ കാണാനില്ലെന്ന് പരാതി.. മലപ്പുറം പൊലീസിൽ പരാതി നൽകി..

സ്ട്രോങ്ങ് റൂം വിവാദം കേരളത്തിൽ ചർച്ചയാവുന്നതിനിടയിൽ മലപ്പുറത്ത് സ്ട്രോങ്ങ് റൂം കാവൽ ഡ്യൂട്ടിക്ക് എത്തിയ രണ്ട് ബിഎസ്എഫ് ജവാന്മാരെ കാണാനില്ലെന്ന് പരാതി. മധ്യപ്രദേശ് സ്വദേശികളായ മുകേഷ് സിങ്, ബർമൻ എന്നീ ജവാന്മാരെയാണ് കാണാതായത്. തുടർന്ന് ബിഎസ്എഫ് അസിസ്റ്റൻറ് കമൻഡൻ്റ് മലപ്പുറം പൊലീസിൽ പരാതി നൽകി. കോട്ടക്കൽ മണ്ഡലത്തിന്റെ പോസ്റ്റൽ വോട്ടുകൾ സൂക്ഷിച്ച സ്ട്രോങ്ങ് റൂം കാവൽ ചുമതയിലാണ് ഇരുവരും ഉണ്ടായിരുന്നത്.
അവധിയെടുക്കുന്നതുമായി ബന്ധപ്പെട്ട് മേൽ ഉദ്യോഗസ്ഥനുമായി തർക്കം ഉണ്ടായതായാണ് സംശയം. ഇവർക്ക് പകരം രണ്ട് ജവാന്മാരെ നിയോഗിച്ചു.കോട്ടക്കല്‍ മണ്ഡലത്തിന്റെ പോസ്റ്റല്‍ വോട്ടുകള്‍ സൂക്ഷിച്ച സ്ട്രോങ്ങ് റൂം കാവല്‍ ചുമതലയിലായിരുന്നു മുകേഷ് സിങ്ങും ബര്‍മനും.നിയമസഭാ തിരഞ്ഞെടുപ്പു വേളയില്‍ അധികം കേട്ടുകേള്‍വിയില്ലാത്ത തരത്തിലാണ് സംസ്ഥാനത്തു സ്‌ട്രോങ് റൂം വിവാദം തുടരുന്നത്.
കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിലും പാലക്കാട് ജില്ലയിലെ നെന്മാറയിലുമാണ് വിവാദമുണ്ടായത്. പേരാമ്പ്രയില്‍ ഇവിഎം സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോങ് റൂമിനോടു ചേര്‍ന്ന മെറ്റീരിയല്‍ റൂം ആണു തുറന്നതെന്നാണ് ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നത്. നെന്മാറയില്‍ സ്‌ട്രോങ് റൂം തുറക്കാനുള്ള നീക്കം മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ തന്നെ ഇടപെട്ടു തടഞ്ഞു.
പേരാമ്പ്രയില്‍ റിട്ടേണിങ് ഓഫിസര്‍ക്കു ഗുരുതര വീഴ്ചയാണ് സംഭവിച്ചതെന്നും അടിസ്ഥാനചട്ടങ്ങള്‍ പോലും മറന്നാണ് പ്രവര്‍ത്തിച്ചതെന്നുമാണ് കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha
























