അഭിമന്യു കൊലക്കേസ് ; കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

മഹാരാജാസ്കോളേജ് വിദ്യാര്‍ത്ഥിയും എസ്എഫ്ഐ നേതാവുമായ അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കൊലയാളി സംഘത്തിലുണ്ടായിരുന്ന നെട്ടൂര്‍ സ്വദേശി അബ്ദുള്‍ നാസറിനെയാണ് (25) പോലീസ് പിടികൂടിയത്. കൊല നടത്തിയതിനുശേഷം പന്തളത്ത് രഹസ്യകേന്ദ്രത്തില്‍ കഴിയുകയായിരുന്നു ഇയാള്‍.
ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകനായിരുന്ന അബ്ദുള്‍ നാസർ എസ് ഡി പി ഐയിലും സജീവമായിരുന്നു. കൊലപാതകത്തില്‍ അബ്ദുള്‍ നാസറിനുള്ള പങ്ക് അന്വേക്ഷണസംഘത്തിന് നേരത്തെ വ്യക്തമായിരുന്നു. കൊലപാതകേസില്‍ അറസ്റ്റിലായതോടെ ഇയാള്‍ തമിഴ്‌നാട്ടിലെ ഏര്‍വാഡിയിലേക്ക് കടക്കുകയായിരുന്നു. കുടുംബാംഗങ്ങളെ കാണാനായി തിരിച്ചുവരുന്നതിനിടെയാണ് കഴിഞ്ഞ ദിവസം കേരളത്തിലെത്തിയതെന്നുമാണ് പ്രതി നല്‍കിയ മൊഴി. അതേസമയം ഈ മൊഴികളിൽ വൈരുധ്യമുണ്ടെന്ന്അന്വേക്ഷണ സംഘത്തിന് ബോധ്യമായിട്ടുണ്ട്. പോപ്പുലര്‍ ഫ്രണ്ട്,ക്യംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കൊലപെടുത്തിയ അഭിമന്യുവിന്റെ കേസില്‍ 15 പ്രതികളാണുള്ളത്. കോളേജ് വിദ്യാര്‍ത്ഥിയായ മുഹമ്മദാണ് കേസില്‍ ഒന്നാം പ്രതി.
രാഷ്ട്രീയപരമായ തര്‍ക്കത്തെ തുടര്‍ന്നാണ് മഹാരാജാസ് കോളേജിലെ രണ്ടാംവര്‍ഷ കെമിസ്ട്രി ബിരുദ വിദ്യാര്‍ഥിയും എസ്.എഫ്.ഐ നേതാവുമായ ഇടുക്കി വട്ടവട സ്വദേശി അഭിമന്യു (20) കൊല്ലപ്പെടുന്നത്. ക്യാമ്ബസ് ഫ്രണ്ട്, എസ്.ഡി.പി.ഐ സംഘടനകളിലെ 15 അംഗ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
https://www.facebook.com/Malayalivartha
























