കുടുംബ രജിസ്റ്ററില്‍ തിരുത്തല്‍ നടത്താന്‍ പള്ളിമേടയിലേക്ക് വിളിച്ചു വരുത്തി ക്രൂര പീഡനം; പള്ളി വികാരിയ്ക്കും കമ്മിറ്റി അംഗത്തിനും നേരെ പീഡന ആരോപണവുമായി യുവതിയുടെ ഭർത്താവ്

കന്യാസ്ത്രീയുടെ പീഡന വിവാദങ്ങൾ കെട്ടടങ്ങും മുൻപേ മറ്റൊരു വൈദികന് നേരെ പീഡന ആരോപണം ഉന്നയിച്ചു ഇരയുടെ ഭർത്താവ് രംഗത്തെത്തിയിരിക്കുകയാണ്. പള്ളിയിലെ മുൻ വികാരിയും കമ്മിറ്റി അംഗവും തന്റെ ഭാര്യയെ പീഡിപ്പിച്ചതായാണ് ഭർത്താവിന്റെ ആരോപണം. സമൂഹ മാധ്യമങ്ങളിൽ വീഡിയോയിലൂടെയാണ് ഭർത്താവ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്.
എറണാകുളം അങ്കമാലി അതിരൂപതയുടെ കീഴിലുള്ള മഞ്ഞപ്ര മേരിഗിരി സെന്റ് സെബാസ്റ്റ്യന്‍ പള്ളിയിലെ മുന്‍ വികാരിയും കമ്മിറ്റി അംഗവും ഭാര്യയെ പീഡിപ്പിച്ചതായാണ് ഭർത്താവിന്റെ ആരോപണം. മകനെയും മകളെയും ഒപ്പം നിര്‍ത്തിയാണ് ഇയാള്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുന്നത്.
സീറോമലബാര്‍ സഭയുടെ പള്ളിയിലെ സണ്‍ഡേ സ്‌കൂള്‍ അധ്യാപികയായിരുന്നു ഭാര്യ. ഇവരെ വികാരിയായിരുന്ന ഫാ. സെബാസ്റ്റന്‍ നെല്ലിശേരി കുടുംബ രജിസ്റ്ററില്‍ തിരുത്തല്‍ നടത്താന്‍ പള്ളിമേടയിലേക്ക് വിളിച്ചു വരുത്തിയാണ് ലൈംഗികമായി പീഡിപ്പിച്ചതെന്ന് യുവാവ് ആരോപിച്ചു. ഇത് കമ്മിറ്റി അംഗമായിരുന്ന ബെന്നി അറിയുകയും പിന്നിട് ബെന്നിയും വികാരിയും കൂടി പല പ്രാവശ്യം ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതായും യുവാവ് വീഡിയോയില്‍ വെളിപ്പെടുത്തി.
വിഷയത്തില്‍ വിവിധ മധ്യസ്ഥ ചര്‍ച്ച നടത്തി. എന്നാല്‍, നിയമപരമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വീഡിയോയിലുണ്ട്. യുവാവിന്റെ ആരോപണങ്ങള്‍ ശരിവച്ച് മഞ്ഞപ്ര പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് ബിനു കിലുക്കനും വീഡിയോയിലൂടെ തന്നെ വിശദീകരണം നല്‍കി. മുന്‍ വികാരി സെബാസ്റ്റ്യന്‍ നെല്ലിശേരിയും കമ്മിറ്റി അംഗങ്ങളും, മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തും ചേര്‍ന്നാണ് പീഡനം നടത്തിയതെന്ന് ബിനു കിലുക്കന്‍ ആരോപിച്ചു.
https://www.facebook.com/Malayalivartha

























