ലക്ഷങ്ങൾ മുടക്കി പത്തനംതിട്ട, കൊടുമൺ ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കിയ തെരുവുനായ വന്ധ്യംകരണ പദ്ധതി വൻ പരാജയം ; വൈറലായി വില്ലേജ് ഓഫീസറുടെ ഫേസ്ബുക്‌പോസ്റ്റ്

ലക്ഷങ്ങൾ മുടക്കി പത്തനംതിട്ട, കൊടുമൺ ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കിയ തെരുവുനായ വന്ധ്യംകരണ പദ്ധതി വൻ പരാജയമെന്ന് ആരോപണം. ഒരുപട്ടിക്ക് 2400 രൂപ എന്ന കണക്കിൽ വന്ധീകരണം നടന്ന പഞ്ചായത്തിൽ പദ്ധതി പാളിപ്പോയാതായി വില്ലേജ് ഓഫീസർ. ഇതുമായി ബന്ധപ്പെട്ട് വില്ലേജ് ഓഫീസർ സതീഷ് കൊടുമോൻ ഇട്ട ഫേസ്ബുക് പോസ്റ്റ് ഇപ്പോൾ വൈറൽ ആയിരിക്കുകയാണ്. ഒന്നുകിൽ വന്ധ്യംകരിച്ചെന്ന് അവകാശപ്പെടുന്ന നായയെയും കുഞ്ഞുങ്ങളെയും പഞ്ചായത് പ്രസിഡന്റ് ഏറ്റെടുത്തത് പഞ്ചായത്തിൽ കൊണ്ടുപോകുക അല്ലെങ്കിൽ ഇതുവരെ വന്ധ്യംകരണത്തിനായി വാങ്ങിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തിരിച്ചടക്കുക എന്ന് വില്ലേജ് ഓഫീസർ ആവശ്യപെടുന്നു.
ഒരു നായയെ പിടിച്ചുകൊണ്ട് പോയി വന്ധ്യംകരിച്ച ശേഷം പിടിച്ചയിടത്തുതന്നെ തിരികെ കൊണ്ടുവിടുന്നതിന് 2400 രൂപയാണ് ഈടാക്കുന്നത്. ഇത്തരത്തിൽ നേതാക്കൾ ലക്ഷങ്ങളോളം പറ്റിച്ചതായി വില്ലേജ് ഓഫീസർ പറയുന്നു. പഞ്ചായത്തിലെ മുഴുവൻ നായകളെയും വന്ധ്യംകരിച്ചതായി നേതാക്കൾ അവകാശപ്പെടുമ്പോൾ വില്ലേജ് ഓഫീസ് പരിസരത്ത് തന്നെ ഒരു നായ പ്രസവിക്കുകയും അഞ്ച് കുട്ടികൾ ഉണ്ടാകുകയും ചെയ്തു. കുഞ്ഞുങ്ങളുമായി വില്ലേജ് ഓഫീസ് പരിസരത്ത് കിടക്കുന്ന നായ പരിസരവാസികൾക്ക് ഭീക്ഷണിയാകുകയാണ്. നായയുടെ ആക്രമണത്തിൽ നിരവധിപേർക്ക് പരിക്ക് ഏറ്റു. വില്ലേജ് ഓഫീസറുടെ ഫേസ്ബുക്‌പോസ്റ്റ് ഇതിനകം സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്.
https://www.facebook.com/Malayalivartha

























