Widgets Magazine
13
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

കന്യാസ്ത്രികളെ അപമാനിക്കാന്‍ കച്ചകെട്ടി ഇറങ്ങി സ്വന്തം കോണ്‍ഗ്രിഗേഷനായ മിഷണറീസ് ഓഫ് ജീസസ്; ഫ്രാങ്കോ മുളയ്ക്കലിനെ വെള്ള പൂശിയും ഇരയാക്കപ്പെട്ട കന്യാസ്ത്രീയെ കുറ്റപ്പെടുത്തിയുമുള്ള പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്കു നല്‍കി മഠം അധികൃതര്‍; റിപ്പോര്‍ട്ട് കന്യാസ്ത്രികളെ കരിവാരി തേയ്ക്കാന്‍ മാത്രമാണെന്നും വിസയിരുത്തല്‍

14 SEPTEMBER 2018 11:35 PM IST
മലയാളി വാര്‍ത്ത

More Stories...

നിതിന്റെ മരണം; അധ്യാപകർ ജാതിയുടെയും നിറത്തിന്റെയും പേരിൽ വിദ്യാർത്ഥികളെ മാറ്റി നിർത്തുന്നത് അപമാനകരമെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ

ഭരണവിരുദ്ധ വികാരമില്ല; എൽഡിഎഫ് ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ നിലപാടുകൾക്ക് വലിയ അംഗീകാരം നൽകുന്ന സ്ഥിതി; 90ൽ കൂടുതൽ സീറ്റുകൾ നേടി എൽഡിഎഫ് അധികാരത്തിൽ വരുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ

ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

സെല്‍ഫിയെടുക്കുന്നതിനിടെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം

കുട്ടികളുടെ വഴക്ക് അവസാനിച്ചത് അയല്‍വാസികള്‍ തമ്മലുള്ള അടിപിടിയിലും പൊലീസ് കേസിലും

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെള്ള പൂശിയും ഇരയാക്കപ്പെട്ട കന്യാസ്ത്രീയെ കുറ്റപ്പെടുത്തുന്നതുമായ ഒരു സമീപനമാണ് മിഷണറീസ് ഓഫ് ജീസസിന്റേത്. അത്തരത്തിലൊരു പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടാണ് എം.ജെ കോണ്‍ഗ്രിഗേഷന്‍ മാധ്യമങ്ങള്‍ക്കും നല്‍കിയിരിക്കുന്നത്. പീഡനം നടന്നോ എന്നതായിരുന്നില്ല മറിച്ച് ആരോപണത്തിനു പിന്നിലുള്ള ഗൂഢാലോചനയാണ് അന്വേഷണത്തിന്റെ പ്രധാനലക്ഷ്യമെന്ന് കോണ്‍ഗ്രിഗേഷന്‍ പുറത്തിറക്കിയ പത്രക്കുറിപ്പ് വായിച്ചാല്‍ നമുക്ക്. വ്യക്തമാവും. പീഡനം കന്യാസ്ത്രീമാര്‍ കെട്ടിച്ചമച്ചതാണെന്ന മുന്‍വിധിയോടെയാണ് അന്വേഷണം കോണ്‍ഗ്രിഗേഷന്‍ നടത്തിയെന്നതും ഇതില്‍ നിന്ന് വ്യക്തമാണ്

ആരോപണ വിധേയയായ സിസ്റ്ററിനോടൊപ്പം സമരം ചെയ്യുന്ന അഞ്ചു സിസ്റ്റര്‍ മാരും 2017 -ല്‍ സഭ നല്‍കിയ ഒദ്യോഗിക സ്ഥലം മാറ്റ ചട്ട പ്രകാരം മറ്റു കോണ്‍വെന്റുകളിലേക്ക് പോയിരുന്നു പിന്നീട് അധികാരികളുടെ അനുവാദം കൂടാതെ ഒരു സുപ്രഭാതത്തില്‍ കുറവിലങ്ങോട് മഠത്തിലെത്തിയെന്നുമാണ് കമ്മീഷന്‍ ആരോപിക്കുന്നത്. എല്ലാ സഭാനിയമങ്ങളും കാറ്റില്‍ പറത്തിയാണ് കുറവിലങ്ങാട്ടില്‍ ഇവര്‍ തമ്പടിച്ചതെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. സഭയുമായി ഔദ്യോഗികമായി യാതൊരു ബന്ധവുമില്ലാത്ത നാലു വ്യക്തികളുടെ സഹായത്തോടെയാണ് ഗൂഢാലോചന നടത്തിയതെന്നും എം.ജെ കോണ്‍ഗ്രിഗേഷന്‍ കുറ്റെപ്പെടുത്തുന്നു. നിരവധി തവണ താക്കീത് നല്‍കിയിട്ടും ഇവര്‍ അവരുടെ യഥാര്‍ത്ഥ മഠത്തിലേക്ക് തിരികെ പോകാന്‍ തയ്യാറായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അഭിവന്ദ്യ പിതാവിനോടൊപ്പം ചിരിച്ചുല്ലസിച്ച് അടുത്തിരിക്കുന്ന സിസ്റ്ററുടെ ഫോട്ടോ പീഡനം നടന്നിട്ടില്ല എന്നതിന് തെളിവാണെന്ന അതി ക്രൂരമായ നിമിഗമനത്തിലാണ് മിഷണറീസ് ഓഫ് ജീസസ് അവരുടെ അന്വേഷണത്തിലൂടെ എത്തിയിരിക്കുന്നത്. തങ്ങളുടെ നിഗമനം സ്ഥാപിച്ചെടുക്കാന്‍ ഇരയാക്കപ്പെട്ട കന്യാസ്ത്രീയുടെ ഫോട്ടോ മാധ്യമങ്ങള്‍ക്ക് എത്തിക്കാനും അവര്‍ മടികാണിച്ചില്ല .

ഇരയായ കന്യാസ്ത്രീക്കെതിരേയുള്ള റിപ്പോര്‍ട്ടിലെ പ്രധാന ആരോപണങ്ങള്‍ ഇങ്ങനെ

യുക്തിവാദികളുടെ പിന്തുണയും ചിന്തകളും ഈ കന്യാസ്ത്രീമാരെ സ്വാധീനിച്ചിരുന്നു എന്ന് എം.ജെ കോണ്‍ഗ്രിഗേഷന് ബോധ്യപ്പെട്ടിട്ടുണ്ട്. അതിനാല്‍ തന്നെ മഠത്തില്‍ വന്നുപോകുന്ന അപരിചിതരെ ശ്രദ്ധിക്കുവാന്‍ എം.ജെ കോണ്‍ഗ്രിഗേഷന്‍ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. സന്യാസ ജീവിതത്തിന്റെ ഏറ്റവും പരമപ്രധാനമായ വ്രത നവീകരണം ഈ കന്യാസ്ത്രീകള്‍ വിസമ്മതിച്ച് ഇതുവരെ നടത്തിയിട്ടില്ല എന്നത് ഇതിന്റെ ഏറ്റവും വലിയ ഗൗരവമേറിയ തെളിവായി എം.ജെ കോണ്‍ഗ്രിഗേഷന്‍ കണ്ടെത്തിയിരിക്കുന്നു. കുറവിലങ്ങാട് മഠത്തിലെ സന്ദര്‍ശക രജിസ്റ്റര്‍ എഴുതിയിരുന്നത് പരാതിക്കാരിയായ കന്യാസ്ത്രീയുടെ അടുപ്പക്കാരിയായ കന്യാസ്ത്രീ ആയിരുന്നു. സന്ദര്‍ശകരുടെ വിവരങ്ങളും മറ്റും ഈ രജിസ്റ്ററില്‍ രേഖപ്പെടുത്തിയിരുന്നത് സന്ദര്‍ശകര്‍ പോയതിന് ശേഷം മാത്രമായിരുന്നു. അതില്‍ അവിടെ താമസിക്കുന്ന സന്ദര്‍ശകരുടെ ഒപ്പുമേടിക്കാറുമില്ല. മാത്രമല്ല അതില്‍ എന്ത് എഴുതണമെന്ന് ആ മഠത്തിലെ മദര്‍ സുപ്പീരിയറിന്റെ വിവേചനാധികാരമാണ്. ആയതിനാല്‍ തന്നെ ഒരു വലിയ ഗൂഢാലോചനയുടെ തെളിവായി നല്‍കുവാന്‍ നേരത്തെ തന്നെ മുന്‍കൂട്ടിതയ്യാറാക്കിയ പദ്ധതി അനുസരിച്ച് ഈ സന്ദര്‍ശക രജിസ്റ്ററില്‍ ഇഷ്ടാനുസരണം മാറ്റം വരുത്താനുള്ള സാധ്യത എം.ജെ കോണ്‍ഗിഗേഷന്‍ കണ്ടെത്തിയിരുന്നു. ആദ്യമായി അഭിവന്ദ്യ പിതാവ് പീഡിപ്പിച്ചു എന്നു പറയുന്ന 2014, മെയ് മാസം 5നു പിതാവ് കുറുവിലങ്ങോട് മഠം സന്ദര്‍ശിച്ചു അത്താഴം കഴിച്ചതിനു ശേഷം അവിടെ താമസിക്കാതെ മറ്റൊരു മഠത്തിലാണ് താമസിച്ചത് എന്ന് തെളിവുകള്‍ സഹിതം ബോധ്യപ്പെട്ടിട്ടുണ്ട്. ഈ തെളിവുകള്‍ അന്വേഷണ സംഘത്തിന് കൈമാറുന്നതായിരിക്കും. മഠത്തിലെ സന്ദര്‍ശകര്‍ ആരാണെന്ന് മറ്റുള്ളവര്‍ അറിയാതിരിക്കാനായി മഠത്തില്‍ സ്ഥാപിച്ച സിസിടിവി ക്യാമറയുടെ കണ്‍ട്രോള്‍ സിസ്റ്റം സിസ്റ്റേഴ്സ് അവരുടെ റൂമിലേക്ക് മാറ്റിയത് ഈ ഗൂഢാലോചനയില്‍ പങ്കെടുത്ത വ്യക്തികള്‍ ആരൊക്കെ എന്ന് അധികാരികള്‍ക്ക് തെളിവ് ലഭിക്കാതിരിക്കുന്നതിനാണ്. മഠത്തില്‍ പലപ്പോഴും വന്നിരുന്ന സന്ദര്‍ശകര്‍ ഇക്കാലയളവിലെ മദര്‍സുപ്പീരിയറിന് അപരിചിതരായിരന്നു എന്നുള്ളത് ഇതിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. 2014 മുതല്‍ 2016 വരെയുള്ള കാലഘട്ടത്തില്‍ അഭിവന്ദ്യ പിതാവിനാല്‍ തങ്ങളുടെ ഈ സഹോദരി നിരവധി തവണ പീഡിപ്പിക്കപ്പെട്ടു എന്നുള്ള ആരോപണം അടിസ്ഥാനരഹിതവും ഒരു വലിയ ഗൂഢാലോചനയുടെ ഭാഗമാണെന്നും എം.ജെ കോണ്‍ഗിഗേഷന് ബോധ്യപ്പെട്ടു. കാരണം 2015 മെയ്മാസം 23നു ബിഷപ്പ് പങ്കെടുത്ത ഒരു വീട് വെഞ്ചിരിപ്പിനു വളരെ ആവേശത്തോടെ അധികാരികളെ വിളിച്ചു അനുവാദം മേടിച്ചു പങ്കെടുത്തതായി എംജെ കോണ്‍ഗ്രിഗേഷന്‍ കണ്ടെത്തിയിരിക്കുന്നു. ഇങ്ങനെ നിരവധി പരിപാടികളില്‍ ഇങ്ങോട്ടു വിളിച്ച് അനുവാദം ആവശ്യപ്പെട്ട് ഈ സിസ്റ്റര്‍ പങ്കെടുത്തതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഒരു വ്യക്തിയാല്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ട ഒരു സ്ത്രീ ഒരിക്കലും അയാളോടൊപ്പം മറ്റൊരു പരിപാടിയില്‍ സ്വയം അനുവാദം ചോദിച്ചു പങ്കെടുക്കുകയോ യാത്ര ചെയ്യുകയോ ഇല്ല എന്നുള്ളത് അവഗണിക്കാനാകാത്ത സത്യമാണ്. അതിനാല്‍ തന്നെ മെയ്മാസം 23ന് അഭിവന്ദ്യ പിതാവിനോടൊപ്പം ചിരിച്ചുല്ലസിച്ചു അടുത്ത് തന്നെ ഇരിക്കുന്ന ഫോട്ടോ താഴെ ചേര്‍ക്കുന്നു. ഇത് പീഡനം നടന്നിട്ടില്ല എന്ന നിഗമനത്തിലേക്ക് വിരല്‍ ചൂണ്ടുന്നു. ബിഷപ്പിനെതിരേ ഗൂഢാലോചന നടത്തിയെന്ന് പറയുന്നതല്ലാതെ എന്തിന് നടത്തിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നില്ല എന്നതാണ് ഏറെ ശ്രദ്ധേയമാകുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിതിന്‍ രാജിന്റെ മരണം ; പരിഷ്‌കൃത സമൂഹത്തിന് ഒരിക്കലും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത കാര്യങ്ങളാണ് നിതിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് പുറത്തുവന്നത്; ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ക  (1 hour ago)

നിതിന്റെ മരണം; അധ്യാപകർ ജാതിയുടെയും നിറത്തിന്റെയും പേരിൽ വിദ്യാർത്ഥികളെ മാറ്റി നിർത്തുന്നത് അപമാനകരമെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ  (1 hour ago)

നിതിൻ രാജിന്റെ മരണം; കോളേജിൽ നിതിൻ രാജ് ജാതി അധിക്ഷേപത്തിന് ഇരയായി എന്ന വാർത്ത അത്യന്തം ഞെട്ടിക്കുന്നത്; മുഖം നോക്കാതെ തന്നെ കർശനമായ നടപടികൾ ഉണ്ടാകുമെന്ന് മന്ത്രി വി. ശിവൻകുട്ടി  (1 hour ago)

ഭരണവിരുദ്ധ വികാരമില്ല; എൽഡിഎഫ് ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ നിലപാടുകൾക്ക് വലിയ അംഗീകാരം നൽകുന്ന സ്ഥിതി; 90ൽ കൂടുതൽ സീറ്റുകൾ നേടി എൽഡിഎഫ് അധികാരത്തിൽ വരുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്  (1 hour ago)

നിതിന്‍ രാജിന്റെ മരണം; കേരളത്തില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്; സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന കുറ്റകരമായ മൗനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍  (1 hour ago)

ഇത്തരം ആളുകള്‍ക്ക് അധ്യാപകരായി തുടരാന്‍ എന്ത് അവകാശമാണുള്ളത് ? അവരെയാണോ അധ്യാപകര്‍ എന്ന് വിളിക്കുന്നത്? കുട്ടികള്‍ക്ക് ജീവിതത്തില്‍ വഴികാട്ടിയാകേണ്ട അധ്യാപകരമാണ് മോശം പരാമര്‍ശം നടത്തിയത്; പൊട്ടിത്തെറി  (1 hour ago)

ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

സെല്‍ഫിയെടുക്കുന്നതിനിടെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം  (9 hours ago)

കുട്ടികളുടെ വഴക്ക് അവസാനിച്ചത് അയല്‍വാസികള്‍ തമ്മലുള്ള അടിപിടിയിലും പൊലീസ് കേസിലും  (9 hours ago)

അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: നിതിന്‍ രാജിന്റെ വീട്ടിലെത്തി സുരേഷ് ഗോപി  (9 hours ago)

ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം  (10 hours ago)

ലബനനില്‍ ആക്രമണം രൂക്ഷം: അതിര്‍ത്തി മേഖലയിലെ മുഴുവന്‍ ഗ്രാമങ്ങളും തകര്‍ത്ത് ഇസ്രയേല്‍  (10 hours ago)

ധ്യാനിന്റെ കരച്ചില്‍ 'കേട്ടു; വിഡിയോ കോളിലെത്തി താരം  (10 hours ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (10 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (12 hours ago)

Malayali Vartha Recommends