പ്രളയത്തിന് ശേഷം ഭൂമി വിണ്ടു കീറുന്നു... ഉരുള്‍പ്പൊട്ടലില്‍ പലയിടത്തും ഭൂമി ഇടിഞ്ഞുതാഴ്ന്നതിന് പിന്നാലെയുണ്ടായ ഈ പ്രതിഭാസത്തിൽ ഭീതിയോടെ നാട്ടുകാർ

പ്രളയത്തിന് ശേഷം വാഗമണ്‍-കോലാഹലമേട്ടില്‍ ഭൂമി വിണ്ടു കീറുന്നു. ചിലയിടങ്ങളില്‍ 25 മീറ്ററോളം അടി താഴ്ചയില്‍ ഭൂമി വിണ്ടു കീറിയിട്ടുണ്ട്. സമീപ മേഖലയിലെ പാറ ഖനനമാണ് ഇത്തരം പ്രതിഭാസത്തിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. രണ്ടാഴ്ച മുമ്ബ് കോട്ടയം കളക്ടര്‍ ബി.എസ് തിരുമേനി ഉള്‍പ്പെടെ ഉരുള്‍പൊട്ടലുണ്ടായ ഈ മേഖല സന്ദര്‍ശിച്ചു. സ്ഥിതി അതീവ ഗുരുതമാണെന്നും അദ്ദേഹത്തിന് ബോധ്യപ്പെട്ടു ഉചിതമായ നടപടിയെടുക്കാനും നിര്‍ദേശം നല്‍കി.
മുണ്ടക്കയം ഇളംകാട് വല്യന്ത ഭാഗത്ത് മലയിടിച്ചില്‍ ഭീഷണി നിലനില്‍ക്കുകയാണ്. പ്രളയകാലത്തുണ്ടായ ഉരുള്‍പ്പൊട്ടലില്‍ പലയിടത്തും ഭൂമി ഇടിഞ്ഞുതാഴ്ന്നു. അത്യന്തം അപകടാവസ്ഥയില്‍ നിലനില്‍ക്കുന്ന ഈ കുന്നിന്‍റെ അടിവാരത്താണ് മുണ്ടക്കയം ഇളംകാട്- വല്യന്ത കൊടുങ്ങ ഭാഗം. കൃഷി മാത്രം ആശ്രയിച്ച് ജീവിക്കുന്ന നൂറുകണക്കിന് കുടിയേറ്റ കര്‍ഷകരാണ് ഈ ഭാഗത്തുള്ളത്.
കോലഹലമേട് തങ്ങള്‍പാറയുടെ അടിവാരം, കൊടുങ്ങമല ഉള്‍പ്പെടെ നിരവധി മലകളില്‍ ഭൂമിയില്‍ വിള്ളല്‍ രൂപപ്പെട്ടിട്ടുണ്ട്. വാഗമണ്‍- ഇളംകാട് റോഡുള്‍പ്പെടെ വിണ്ടുകീറി ഏത് നിമിഷവും ഇടിഞ്ഞുപോകാവുന്ന അവസ്ഥയിലാണ്.
https://www.facebook.com/Malayalivartha
























