വിട്ടുകൊടുക്കില്ല പ്രാണനെ... വിവാഹത്തിന് ശേഷമുള്ള ഭവ്യയുടെ ചികിത്സാ റിപ്പോർട്ടുകൾ പോസിറ്റിവാണെന്ന് ഡോക്ടര്‍; ക്യാന്‍സറിനെ പൊരുതി തോല്‍പ്പിക്കാന്‍ മരുന്നുകളെക്കാള്‍ ഫലിച്ചത് ഓരോരുത്തരുടേയും പ്രാർത്ഥനകളാണെന്നും, സ്നേഹത്തിനും അനുഗ്രഹത്തിനും നന്ദി കുറിച്ച് സച്ചിനും ഭവ്യയും...

പ്രണയിനിയെ ക്യാന്‍സറിന് വിട്ടുകൊടുക്കാതെ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റിയ സച്ചിന്‍ ചെറുപ്പകാര്‍ക്കും പ്രണയിക്കുന്നവര്‍ക്കും ഒരു റോള്‍ മോഡല്‍ തന്നെയാണ്. ഇരുവരും ക്യാന്‍സറിനെ പൊരുതി തോല്‍പ്പിക്കാന്‍ തുടങ്ങി എന്നതിന്റെ തെളിവായി ഭവ്യയുടെ പരിസോധന റിപ്പോര്‍ട്ടുകള്‍ പോസിറ്റീവാണെന്ന് സച്ചിന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
സച്ചിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ...
'വിവാഹത്തിന് ശേഷം ഞങ്ങള്‍ എറണാകുളത്തെ ആശുപത്രിയില്‍ കീമോ ചെയ്യുവാന്‍ പോവുകയുണ്ടായി ചികിത്സക്ക് ശേഷം കിട്ടിയ റിപ്പോര്‍ട്ടുകള്‍ പോസിറ്റിവാണെന്ന് ഡോക്ടര്‍ അറിയിച്ചു. മരുന്നുകളെക്കാള്‍ ഫലിച്ചത് നിങ്ങള്‍ ഒരോരുത്തരുടെയും പ്രാര്‍ത്ഥനയാണെന്ന് സാരം. ഒരുപാട് നന്ദിയുണ്ട് ഞങ്ങളെ രണ്ടു പേരയും അനുഗ്രഹിച്ചതിന്. സ്നേഹിച്ചതിന്. ഇനി അടിയന്തരമായി ഈ വരുന്ന ചൊവ്വാഴ്ച്ച ഭവ്യക്ക് ഓപ്പറേഷന്‍ തയ്യാറാവാന്‍ ഡോക്ടര്‍ അറിയിച്ചിട്ടുണ്ട് എല്ലാം നല്ല രീതിയില്‍ അവസാനിക്കാന്‍ എല്ലാവരും പ്രാര്‍ത്ഥിക്കുക'..
കഴിഞ്ഞ വര്‍ഷം അക്കൗണ്ടിങ് പഠിക്കാനായി എത്തിയ സ്ഥാപനത്തില്‍ വച്ചാണ് സച്ചിനും ഭവ്യയും പരിചയപ്പെടുന്നത്. ആറു മാസത്തിനു ശേഷം സൗഹൃദം പ്രണയമായി. പ്രണയമൊട്ടുകള്‍ വിടര്‍ന്നതോടെ ഇരുവരും സ്വപ്നങ്ങള്‍ നെയ്തു. ഇതിനിടെ നിലമ്പൂര്‍ ചന്തക്കുന്നിലെ ബാങ്കില്‍ ഭവ്യയ്ക്ക് ജോലി ലഭിച്ചു. തുടര്‍ പഠനം നടത്തി ഉയര്‍ന്ന ജോലിക്കായുള്ള പരിശ്രമത്തിലായിരുന്നു സച്ചിനും. അതിനിടെയാണ് ഭവ്യക്ക് അസഹ്യമായ പുറംവേദനയുണ്ടായത്. വിശദപരിശോധനയ്ക്ക് ഒടുവില്‍ കാന്‍സറാണെന്നു കണ്ടെത്തി. കൂലിപ്പണിക്കാരനായ അച്ഛന്റെ വരുമാനം മാത്രമായിരുന്നു ഭവ്യയുടെ കുടുംബത്തിന്റെ ഏകവരുമാനം.
ഈ ദുരന്ത സാഹചര്യത്തിലും ഭവ്യയെ കൈവിടാന്‍ സച്ചിന്‍ ഒരുക്കമായിരുന്നില്ല. ഭവ്യയെ സഹായിക്കാന്‍ പഠനം നിറുത്തി സച്ചിന്‍ കൂലിപ്പണിയ്ക്കിറങ്ങി. ഭവ്യയ്ക്ക് സഹായവുമായി നാട്ടുകാരും കൂട്ടുകാരും ബന്ധുക്കളുമെല്ലാം രംഗത്ത് വന്നു. ആദ്യത്തെ കീമോ കഴിഞ്ഞപ്പോള്‍ വിവാഹനിശ്ചയം നടത്തി. 'അന്ന് ആത്മവിശ്വാസം നല്‍കാന്‍ തന്നെ കൊണ്ട് കഴിയുന്നത് അതായിരുന്നു എന്നാണ് സച്ചിന്‍ പറയുന്നത്. കഴിഞ്ഞ ദിവസമാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. എട്ടാമത്തെ കീമോ ഈ മാസം 12 ന് കഴിഞ്ഞു.
ഫെയ്സ്ബുക്കില്‍ ക്യാന്‍സറിനെ തോല്‍പിച്ച പ്രണയം എന്ന തലക്കെട്ടില്‍ അരവിന്ദ് എസ് എല്‍ എഴുതിയ കുറിപ്പിലൂടെയാണ് ഇരുവരുടെയും ജീവിതകഥ കേരളക്കരയറിഞ്ഞത്.
https://www.facebook.com/Malayalivartha

























