1000 ദിനങ്ങൾ പിന്നിട്ട ഒറ്റയാൾ പോരാട്ടവുമായി ശ്രീജിത്ത്... കൊല്ലപ്പെട്ട സഹോദരന് വേണ്ടിയുള്ള പോരാട്ടത്തിനിടെ തനിക്കെന്തെങ്കിലും സംഭവിച്ചാൽ എടുത്തുകൊണ്ടു പോകാൻപോലും ആരും ബുദ്ധിമുട്ടരുത്... സ്വയം ശവക്കല്ലറ തയ്യാറാക്കി ശ്രീജിത്ത്

സഹോദരന്റെ കസ്റ്റഡിമരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടെങ്കിലും ആരോപണവിധേയരായ പോലീസുകാര്‍ സര്‍വീസില്‍ തുടരുന്നെന്നും അവരെ നീക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം തുടരുന്നത്. 1000 ദിവസം പൂര്‍ത്തിയായ സാഹചര്യത്തില്‍ സമരത്തിന്റെ മുഖം മാറ്റുമെന്ന് നേരത്തേ പറഞ്ഞ ശ്രീജിത്ത് അതിനെ തുടര്‍ന്നാണ് പുതിയ രീതി പരീക്ഷിച്ചിരിക്കുന്നത്. തടികൊണ്ട് സ്വയം നിര്‍മിച്ച ശവപ്പെട്ടിയില്‍ കിടന്നാണ് ശ്രീജിത്ത് ഇപ്പോള്‍ സമരം ചെയ്യുന്നത്. ശവപ്പെട്ടി തയാറാക്കി അതില്‍ കിടക്കുന്നതിന് കാരണം കുറച്ച് ദിവസമായി നിരാഹാരസമരമാണ്.
വെള്ളം കുടി അളവും കുറച്ചിട്ടുണ്ട്. ഇപ്പോള്‍ നടക്കാന്‍ പറ്റുന്നില്ല. ഉറങ്ങുമ്പോള്‍ എന്തെങ്കിലും സംഭവിക്കുമോ എന്ന് ഭയമുണ്ട്. ഇതാകുമ്പോള്‍ ആര്‍ക്കും ഒരു ബുദ്ധിമുട്ടാകുകയില്ല. എടുത്തു കൊണ്ട് പോകാം.' ശ്രീജിത്ത് പറയുന്നു.
വൈദ്യസഹായം ആവശ്യമുള്ള സ്ഥിതിലായിരിക്കുകയാണ് ശ്രീജിത്ത്. പാറശാല പോലീസിന്റെ കസ്റ്റഡിയിലിരിക്കെ സഹോദരന്‍ ശ്രീജിവ് കൊല്ലപ്പെട്ട കേസ് സിബിഐ അന്വേഷിക്കണമെന്ന ആവശ്യവുമായി സെക്രട്ടറിയേറ്റ് പടിക്കല്‍ എത്തിയ ശ്രീജിത്തിന്റെ സമരം സെപ്റ്റംബര്‍ നാലിന് ആയിരം ദിവസം തികഞ്ഞു. 2015 മെയ് 22നാണ് ശ്രീജിത്ത് സെക്രട്ടറിയേറ്റിന് മുന്നില്‍ സമരവുമായെത്തിയത്. 760ാം ദിവസം പിന്നിട്ടപ്പോഴേക്കും സമരത്തിന് ജനകീയ പിന്തുണ ലഭിച്ചു തുടങ്ങി.
പിന്നീട് ഫെയ്‌സ്ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ 'ജസ്റ്റിസ് ഫോര്‍ ശ്രീജിത്ത്' എന്ന ഹാഷ്ടാഗ് ക്യാംപെയ്ന്‍ ആരംഭിക്കുകയും തുടര്‍ന്ന് വലിയ ജനപിന്തുണയോടെ ജനുവരി 14ന് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും ബഹുജനജാഥ ആരംഭിക്കുകയും ചെയ്തു.
തുടര്‍ന്ന് സിബിഐ അന്വേഷണ വിജ്ഞാപനമിറക്കുകയും ഉത്തരവ് ശ്രീജിത്തിന് കൈമാറുകയും ചെയ്തു. എന്നാല്‍ സിബിഐ മൊഴി എടുക്കും വരെ സമരം തുടരാനാണ് ശ്രീജിത്ത് തീരുമാനിച്ചത്. 782ാം ദിവസം സിബിഐ അന്വേഷണനടപടികള്‍ ആരംഭിച്ചതോടെ 786ാം ദിവസം ശ്രീജിത്ത് സമരം അവസാനിപ്പിച്ചു. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സിബിഐ കേസ് ഏറ്റെടുത്തുവെന്നതിന് യാതൊരു രേഖകളുമില്ല എന്ന് കാണിച്ചു കൊണ്ട് ശ്രീജിത്ത് സമരം വീണ്ടും ആരംഭിച്ചു കൊണ്ട് സെക്രട്ടറിയേറ്റ് പടിക്കല്‍ എത്തുകയായിരുന്നു.
https://www.facebook.com/Malayalivartha























