സാലറി ചലഞ്ചില്‍ മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരും പങ്കാളികളാകണം

സര്‍ക്കാര്‍ ജീവനക്കാരുടെ ഒരുമാസത്തെ ശമ്ബളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കണമെന്ന ഉത്തരവിനെതിരേ പരാതികള്‍ ഉയരുന്ന സാഹചര്യത്തിലാണു സാലറി ചലഞ്ചില്‍ മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരും പങ്കാളികളാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് മന്ത്രി കെ.ടി. ജലീല്‍ പറഞ്ഞത്
ഇത്രയുംകാലം തീറ്റിപ്പോറ്റിയ ജനത ബുദ്ധിമുട്ട് അനുഭവിക്കുമ്ബോള്‍ ആരും പറയാതെ തന്നെ സര്‍ക്കാര്‍ ജീവനക്കാര്‍ അവരെ സഹായിക്കുകയാണ് വേണ്ടത് ജലീല്‍ കൂട്ടിച്ചേർത്തു.
കെപിസിസി അധ്യക്ഷന്‍ എം.എം.ഹസന്‍. മുൻപ് പ്രതികരിച്ചത് ഇത്തരത്തില്‍ നിര്‍ബന്ധിതമായി പിരിവ് നടത്തുന്നത് ശരിയല്ലെന്നും പിരിവ് നല്‍കാന്‍ തയാറല്ലാത്തവര്‍ അത് എഴുതി നല്‍കണമെന്നുള്ള സര്‍ക്കര്‍ ഉത്തരവ് പിന്‍വലിക്കണമെന്നുംമായിരുന്നു .
മന്ത്രിസഭ ചേരാത്തവര്‍ക്ക് ഭരണസ്തംഭനമില്ലെന്ന് എങ്ങനെ ന്യായീകരിക്കാനാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശത്ത് ചികിത്സയ്ക്ക് പോയതിനു ശേഷം സംസ്ഥാന ഭരണം സ്തംഭിച്ച അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.
ചൊവ്വാഴ്ച പുറത്തിറക്കിയ ഉത്തരവില്‍ ധനമന്ത്രി തോമസ് ഐസക്
പറഞ്ഞത് ശമ്ബളം തരില്ലെന്ന് പറയാന്‍ ഇക്കൂട്ടര്‍ക്ക് ചമ്മലുണ്ടാകുമെന്നും അതിന്റെ പേരില്‍ സമരവും പ്രതിഷേധവും ആവശ്യമില്ലെന്നുമാണ് . മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സര്‍ക്കാര്‍ ജീവനക്കാര്‍ ഒരു മാസത്തെ ശമ്ബളം ഒന്നിച്ചോ 10 തവണകളായോ സംഭാവനയായി നല്‍കണമെന്നും താല്‍പര്യമില്ലാത്തവര്‍ അക്കാര്യം പ്രസ്താവനയായി എഴുതി നല്‍കിയാല്‍ ഒഴിവാക്കുമെന്നുമാണ് ധനവകുപ്പ് ഉത്തരവിറക്കിയത്. സെപ്റ്റംബറിലെ ശമ്ബളം മുതല്‍ വിഹിതം പിടിക്കുമെന്നും അന്ന് വ്യക്തമാക്കിയിരുന്നു.
" frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha



























