ജീവനേക്കാൾ സ്നേഹിച്ച ഭാര്യയ്ക്ക് നാട്ടിൽ മറ്റൊരു കാമുകനുണ്ടെന്ന് സുഹൃത്ത് പറഞ്ഞ് വിശ്വസിപ്പിച്ചു; സമനില തെറ്റി നാട്ടിലെത്തിയപ്പോൾ വക വരുത്താൻ കാലന്റെ കത്തിയുമായി തക്കം പാർത്ത്, നിസ്കാര സമയത്ത് വീട്ടിലെത്തി ഭാര്യയുടെ വയറ് കുത്തി പിളർന്നു... സുഹൃത്തിന്റെ കുടുംബം കലക്കലിൽ നഷ്ടപ്പെട്ടത് ഭർത്താവിനെ മാത്രം മനസിൽകൊണ്ട് നടന്ന ഒരു വീട്ടമ്മയുടെ ഉയിര്

അവധിക്ക് നാട്ടിലെത്തി കൊച്ചി എസ് ആര്‍ എം റോഡിന് സമീപം താമസിക്കുന്ന ഭാര്യയെ പ്രവാസി കുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ മൊഴികൾ പുറത്ത്. ഇന്നലെ രാതി പത്ത് മണിയോടെയായിരുന്നു ഉള്ളാട്ടില്‍ വീട്ടില്‍ ഷീബ(35) കൊല്ലപ്പെട്ടത്. ഉമ്മ അഫ്‌സയോടൊപ്പമാണ് ഷീബ താമസിച്ചിരുന്നത്. ശനിയാഴ്ച രാത്രി നിസ്‌കാരസമയത്ത് വീട്ടിലെത്തിയ, ഷീബയുടെ ഭര്‍ത്താവ് ആലപ്പുഴ ലെജനത്ത് വാര്‍ഡില്‍ വെളിപ്പറമ്ബില്‍ വീട്ടില്‍ സഞ്ജു സുലാല്‍ സേട്ട് (39) ഷീബയെ കത്തികൊണ്ട് വെട്ടുകയായിരുന്നു. വയറിന് ആഴത്തില്‍ വെട്ടേറ്റ ഷീബയെ, നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.
ഷീബയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഉമ്മ അഫ്‌സയ്ക്കും വെട്ടേറ്റു. വയറിനും കൈയ്ക്കും കാലിനും പരിക്കേറ്റ അഫ്‌സ ലൂര്‍ദ് ആശുപത്രിയില്‍ ചികിത്സയിലാണ്. ആശുപത്രിയിലെത്തിച്ച ശേഷമാണ് ഷീബ മരിച്ചത്.
വീട്ടിലേക്ക് ഓടിയെത്തിയ നാട്ടുകാരെക്കണ്ട് സഞ്ജു വീട്ടില്‍ നിന്നിറങ്ങിയോടി. എന്നാല്‍, വീടിന് സമീപത്തുനിന്ന് തന്നെ നാട്ടുകാരുടെ സഹായത്തോടെ എറണാകുളം നോര്‍ത്ത് പോലീസ് ഇയാളെ പിടികൂടി. ആക്രമണത്തിനിടെ സഞ്ജുവിന്റെ വലത് കൈപ്പത്തിക്ക് പരിക്ക് പറ്റിയിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ആദ്യം ലൂര്‍ദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ഇയാള്‍ ഇപ്പോള്‍ പോലീസ് കാവലില്‍ എറണാകുളം സ്‌പെഷ്യലിസ്റ്റ്സ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഷീബയുടെ മൃതദേഹം ലൂര്‍ദ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കറുകപ്പള്ളിയിലായിരുന്നു ഷീബ താമസിച്ചിരുന്നത്. ഭര്‍ത്താവ് സഞ്ജു ഗള്‍ഫിലായിരുന്നു. രണ്ട് ദിവസം മുന്‍പാണ് നാട്ടിലെത്തിയത്. ഭാര്യയെക്കുറിച്ചുള്ള സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
'എനിക്ക് പറ്റിപ്പോയി... സുഹൃത്ത് പറഞ്ഞത് വിശ്വസിച്ചു...' - കൊലപാതക ശേഷം സഞ്ജുവിന്റെ വാക്കുകളാണ്. ഒരു പ്രശ്‌നവും ഈ കുടുംബത്തിലുണ്ടായിരുന്നില്ലെന്നാണ് കൊലപാതകം നടന്ന വീട് വാടകയ്ക്ക് എടുത്ത് കൊടുത്ത റഷീദ് പറയുന്നത്. സഞ്ജുവിന്റെ ഭാര്യയുടെ അമ്മയായ അഫ്‌സയ്ക്ക് വലിയ സ്‌നേഹമായിരുന്നു മരുമകനോട്. എന്ത് കാര്യവും മരുമകനോട് ചോദിച്ച് ചെയ്യുന്നതായിരുന്നു രീതി.
ഷീബയുടെ സഹോദരന്റെ മകളുടെ വിവാഹം പോലും സഞ്ജു ഗള്‍ഫിലാണെന്ന് പറഞ്ഞ് നീട്ടി വെയ്ക്കാന്‍ അഫ്‌സ തയ്യാറായി. ഇതുപ്രകാരം സഞ്ജു ഗള്‍ഫില്‍ നിന്ന് നാട്ടില്‍ വന്ന സമയത്താണ് വിവാഹം നടത്തിയത്. ഇത്രയേറെ സ്‌നേഹമായിരുന്നു സഞ്ജുവിനോട് ഈ കുടുംബത്തിനുണ്ടായിരുന്നത്. ആ അമ്മയ്ക്ക് പോലും സഞ്ജുവിന്റെ ഒരു സമയത്തെ കൈയബദ്ധത്തില്‍ വെട്ടേറ്റു. ഈ വിവാഹത്തിനിടയില്‍ വെച്ചാണ് റഷീദ് സഞ്ജുവിനെ പരിചയപ്പെടുന്നത്.
അഞ്ച് വര്‍ഷം മുമ്ബാണ് റഷീദ്, അഫ്‌സയ്ക്ക് വീട് വാടകയ്ക്ക് എടുത്ത് നല്‍കിയത്. അന്നു മുതല്‍ അഫ്‌സയെയും കുടുംബത്തെയും അടുത്ത് അറിയാമായിരുന്നു. ഒരു പ്രശ്‌നവും ആ വീട്ടുകാരെയോ സംബന്ധിച്ച് കേട്ടിട്ടില്ല. കൊല്ലപ്പെട്ട ഷീബയെക്കുറിച്ചും നാട്ടില്‍ നല്ല അഭിപ്രായയമായിരുന്നു എന്ന് റഷീദ് പറഞ്ഞു.
സഞ്ജു ഗള്‍ഫിലായിരുന്നു. മൂന്ന് ദിവസം മുമ്ബാണ് സഞ്ജു നാട്ടില്‍ എത്തിയത്. അവസാനം ഇരുവരും കാറില്‍ ഒരുമിച്ചിരിക്കുന്നതാണ് കണ്ടത്. വലിയ സന്തോഷത്തില്‍ തന്നെയായിരുന്നു സഞ്ജുവും ഷീബയും. ഇവര്‍ക്കിടയില്‍ മറ്റ് പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് തോന്നിയില്ല. പിന്നെന്താണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് വ്യക്തമല്ല.
കൊലപാതകം നടക്കുമ്ബോള്‍ സഞ്ജുവിന്റെയും ഷീബയുടെയും മൂന്ന് മക്കളും ആലപ്പുഴയില്‍ അമ്മയെ അച്ഛന്‍ വെട്ടിക്കൊന്നതറിയാതെ കഴിയുകയായിരുന്നു.
https://www.facebook.com/Malayalivartha



























