വിനോദ സഞ്ചാര മേഖലയിൽ കേരളത്തിന് പദ്ധതികള്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണന്താനം

വിനോദസഞ്ചാര മേഖലയില്‍ കേരളത്തിന് കൂടുതല്‍ പദ്ധതികള്‍ അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണെന്ന് മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ എല്‍ റ്റി സി കേരളത്തിലേക്കും അനുവദിക്കുമെന്നും ഇക്കാര്യം പ്രധാനമന്ത്രിയോട് ആവശ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിൽ സംഭവിച്ച പ്രളയത്തിന് ശേഷം ടൂറിസം കേന്ദ്രങ്ങളെ ഇത്ര പെട്ടെന്ന് വീണ്ടും സജ്ജമാക്കിയത് വലിയ സംഭവം തന്നെയാണ്.
എന്നാൽ ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞത് വിനോദ സഞ്ചാരമേഖലയില്‍ നിയന്ത്രണം വേണ്ടിവരുമെന്നും സര്‍ക്കാര്‍ അതിന് തയ്യാകണമെന്നുമാണ് .ഹൗസ് ബോട്ടുകള്‍ക്കും റിസോര്‍ട്ടുകള്‍ക്കും നിയന്ത്രണം വേണ്ടിവരും. ഇത്തരം സ്ഥലങ്ങളില്‍ നിന്ന് പുറംതള്ളുന്ന മാലിന്യങ്ങളെ നിര്‍മ്മാര്‍ജ്ജനം ചെയ്യാനുള്ള കാര്യമായ നടപടികള്‍ ആവശ്യമായിവരും. ഇതിന് നിയന്ത്രണങ്ങള്‍ വേണം മാത്രമല്ല പ്രളയം സൃഷ്ടിച്ച ദുരന്തത്തില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ട് മാലിന്യ നിര്‍മാര്‍ജ്ജനം ഏങ്ങനെ സാധ്യമാക്കാമെന്നതിനെക്കുറിച്ച് കാര്യമായി ആലോചിക്കേണ്ടിയിരിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
കുറച്ചുനാളുകൾക്ക് മുൻപ് ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ഇന്ത്യയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കുന്നുവെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞിരുന്നു എന്നാലിത്, ഇന്ത്യയിലേക്കുള്ള വിനോദസഞ്ചാരികളുടെ വരവിനെ ബാധിച്ചിട്ടില്ലെന്നും ക്രമസമാധാനപാലനം സംസ്ഥാനങ്ങളുടെ ഉത്തരവാദിത്വമാണ് അതുകൊണ്ട് തന്നെ നടപടിയെടുക്കണമെന്ന് സംസ്ഥാനങ്ങളോട് പ്രധാനമന്ത്രി ആവശ്യപ്പെടുകയും ചെയ്‌തു .
ബീഫ് നിരോധനവും വിനോദസഞ്ചാരത്തെ ബാധിച്ചിട്ടില്ല. ബീഫ് കഴിക്കുന്നവര്‍ക്ക് കേരളവും ഗോവയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുമുണ്ട്. അവയെല്ലാം വലിയ ടൂറിസം കേന്ദ്രങ്ങളുമാണ്. മറ്റുള്ള സംസ്ഥാനങ്ങളിലെ ആളുകളുടെ വിശ്വാസങ്ങള്‍ മാനിക്കേണ്ടതുണ്ട്''അദ്ദേഹം പറഞ്ഞു . ഇന്ത്യയിലേക്ക് ചൈനീസ് സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി ടൂറിസംവകുപ്പിന്റെ ഓഫീസ് ബെയ്ജിങ്ങില്‍ തുടങ്ങുമെന്ന് മന്ത്രി അറിയിച്ചു.
https://www.facebook.com/Malayalivartha


























