മുഖ്യമന്ത്രി ഉടൻ ചികിത്സ കഴിഞ്ഞ് നാട്ടിലേക്ക് ; മൂന്നാഴ്ചത്തെ വിദഗ്ധ ചികിത്സക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ മടങ്ങിയെത്തുന്നു ; സെപ്റ്റംബര്‍ 27 ന് നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി അധ്യക്ഷത വഹിക്കും

വിദഗ്ധ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയ കേരള മുഖ്യമന്ത്രി പിണറായി വിജയൻ ശനിയാഴ്ച ന്യൂയോർക്കിൽ നിന്നും മടങ്ങിയേക്കുമെന്ന് സൂചന. മൂന്നാഴ്ചത്തെ വിദഗ്ധ ചികിത്സയ്ക്കായാണ് അദ്ദേഹം മിനിസോട്ടയിലെ റോചെസ്റ്ററില്‍ പ്രവര്‍ത്തിക്കുന്ന മയോ ക്ലിനിക്കിലേക്ക് പോയത്. മുഖ്യമന്ത്രി പൂർണ ആരോഗ്യവാനായിരിക്കുന്നുവെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നു.
സെപ്റ്റംബര്‍ രണ്ടിനാണ് ചികിത്സയ്ക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയത്. 22 ദിവസത്തെ ചികിത്സക്ക് ശേഷമാണ് അദ്ദേഹം മടങ്ങിയെത്തുന്നത്. സെപ്റ്റംബര്‍ 27 ന് നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി അധ്യക്ഷത വഹിക്കും.
അമേരിക്കയിലേക്ക് പോയ സമയം മുഖ്യമന്ത്രിയുടെ ചുമതല ആര്‍ക്കും കൈമാറിയിരുന്നില്ല. പ്രധാനപ്പെട്ട ഫയലുകള്‍ ഇഫയല്‍ സംവിധാനം വഴി മുഖ്യമന്ത്രി തന്നെയാണ് കൈകാര്യം ചെയ്തിരുന്നത്. അതേസമയം മന്ത്രിസഭാ യോഗത്തില്‍ വ്യവസായ മന്ത്രി ഇ പി ജയരാജന്‍ അധ്യക്ഷത വഹിക്കും. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതലയും ജയരാജനാണ്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ദുരിതാശ്വാസ ഫണ്ട് സ്വീകരിക്കുന്നതും ഇ പി ജയരാജന്‍ ആയിരിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് നേരത്തെ അറിയിച്ചിരുന്നു.
അമേരിക്കയിലെ പ്രസിദ്ധമായ മയോ ക്ലിനിക്കിലാണ് അദ്ദേഹം ചികിത്സയ്ക്കായി പോയിരിക്കുന്ന്. കഴിഞ്ഞ അമേരിക്കൻ സന്ദർശനത്തിനിടെ അദ്ദേഹം മയോ ക്ലിനിക്കിൽ ചില പ്രാഥമിക പരിശോധനകൾ നടത്തിയിരുന്നു. ആഗസ്റ്റ് 17ാം തീയതിയാണ് വിദഗ്ധ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകാൻ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ കേരളത്തിലെ മഹാപ്രളയത്തെ തുടർന്ന് അദ്ദേഹം യാത്ര മാറ്റി വയ്ക്കുകയായിരുന്നു. ഭാര്യ കമലയും മുഖ്യമന്ത്രിക്കൊപ്പം അമേരിക്കയിലാണ്.
https://www.facebook.com/Malayalivartha
























