Widgets Magazine
13
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കിടപ്പുരോഗിയായ വയോധിക നായയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു..മുഖമടക്കം ശരീരമാസകലം വികൃതമാക്കപ്പെട്ട നിലയിലായിരുന്നു.. വയോധികയെ കടിച്ചുകൊന്ന നായയെ പിടികൂടി..


മന്ത്രി ഗണേശ് കുമാറിന്റെ ഭാര്യ ബിന്ദുവിന്റെ പേരിലുള്ള ആരോപണങ്ങൾക്ക് ചൂട് പിടിക്കുന്നു ... കമ്പനിക്കു സർക്കാർ ഓർഡറുകൾ കിട്ടിത്തുടങ്ങിയത് 2023ൽ ഗണേഷ്കുമാർ മന്ത്രിപദത്തിലെത്തിയ ശേഷമെന്ന് ജിഎസ്ടി രേഖകൾ..


എസ്‌ഐടി അന്വേഷണത്തിൽ ഇടപെടാൻ കഴിയില്ല...ഏറ്റവും മികച്ച ഉദ്യോഗസ്ഥനാണ് അന്വേഷണം നടത്തുന്നത്... ശബരിമല സ്വർണക്കൊള്ളയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജികളിൽ പ്രതികരിച്ച് ഹൈക്കോടതി, ഹർജി ഒരാഴ്ചയ്ക്ക് ശേഷം കോടതി വീണ്ടും പരിഗണിക്കും


യുദ്ധം ചെയ്യാത്ത രാജ്യങ്ങള്‍ക്കും കെടുതികള്‍... യുഎസിൽ ജൂത ദേവാലയത്തിന് നേരെ ആക്രമണം, സ്ഫോടക വസ്തുക്കളുമായി കെട്ടിടത്തിലേക്ക് ട്രക്ക് ഓടിച്ച് കയറ്റിയ അക്രമിയെ കൊലപ്പെടുത്തി


സങ്കടക്കാഴ്ചയായി... സൗദി അറേബ്യയുടെ വടക്കുപടിഞ്ഞാറൻ മേഖലയിലെ തബൂക്കിൽ ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം

ദിവസം ശരാശരി പതിനായിരം പുലയ സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെടും ; 200 ദിവസത്തെ ഈ പരീക്ഷണം തീരുമ്പോള്‍ ഇന്ന് കേരളജനസംഖ്യയുടെ 30% എങ്കിലും മരിച്ച് മണ്ണടിഞ്ഞിരിക്കും ; കാലങ്ങള്‍ക്ക് മുന്‍പുള്ള കേരളത്തിൽ നിലനിന്നിരുന്ന സാമൂഹ്യ സാഹചര്യങ്ങളുടെയും ആചാര-അനുഷ്‌ഠാനങ്ങളുടെയും ഭീകരത എത്രത്തോളമായിരുന്നു എന്ന് നവകേരളത്തെ ഓര്‍മ്മിപ്പിക്കുന്ന ഒരു ഫേസ്‌‌ബുക്ക് പോസ്റ്റ് വൈറലാകുന്നു

11 OCTOBER 2018 01:59 PM IST
മലയാളി വാര്‍ത്ത

കാലങ്ങള്‍ക്ക് മുന്‍പുള്ള കേരളത്തിൽ നിലനിന്നിരുന്ന സാമൂഹ്യ സാഹചര്യങ്ങളുടെയും ആചാര-അനുഷ്‌ഠാനങ്ങളുടെയും ഭീകരത എത്രത്തോളമായിരുന്നു എന്ന് നവകേരളത്തെ ഓര്‍മ്മിപ്പിക്കുന്ന ഒരു ഫേസ്‌‌ബുക്ക് പോസ്റ്റ് വൈറലാകുന്നു. പണ്ടുകാലത്ത് വിശ്വാസത്തിന്റെ ഭാഗമായി നിലനിന്ന പല അനുഷ്ഠാനങ്ങളും മാറ്റപ്പെട്ടപ്പോഴൊക്കെയും വിവാദങ്ങളുയര്‍ന്നിരുന്നു. ഇന്ന് അത്തരം പരിഷ്‌കാരങ്ങളുടെ ഗുണമനുഭവിക്കുന്ന നാം കഴിഞ്ഞ ഇരൂന്നൂറ് വര്‍ഷങ്ങളിലേക്ക് പോയ്നോക്കണമെന്ന് രഞ്ജിത്ത് ആന്റണി പോസ്റ്റില്‍ പറയുന്നു. സാമൂഹ്യമാറ്റങ്ങളില്‍ ഇരകള്‍ വരെയും പ്രതിഷേധക്കാര്‍ക്ക് ഒപ്പമുണ്ടാകുമെന്നും പോസ്റ്റിലൂടെ രഞ്ജിത്ത് ചൂണ്ടിക്കാട്ടുന്നു.

രഞ്ജിത്ത് ആന്റണിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ;

ഒരു ടൈം ഷ്രിങ്ക് പരീക്ഷണം.

കഴിഞ്ഞ് പോയ ഇരുന്നൂറു വര്‍ഷം 200 ദിവസങ്ങളായി ജീവിക്കണം. ഒക്ടോബര്‍ 8 ആം തിയതി നേരം വെളുക്കുമ്പോള്‍ കേരളം 200 കൊല്ലം പുറകിലേയ്ക്ക് പോകും. ഓരോ ദിവസവും ഒരോ വര്‍ഷം. അങ്ങനെ അടുത്ത 200 ദിവസം കൊണ്ട് നമ്മള്‍ രണ്ട് നൂറ്റാണ്ടിലൂടെ കടന്നു പോകും. പരീക്ഷണത്തിന്റെ എളുപ്പത്തിന് ഇന്ന് നമുക്ക് ചുറ്റുമുള്ളതൊക്കെ അവിടെ തന്നെ നിര്‍ത്താം. സാമൂഹ്യ സ്ഥിഥി മാത്രമേ മാറുന്നുള്ളു. നാഷണല്‍ ഹൈവേയും, കാറും, വീടും, ഇന്റര്‍നെറ്റുമൊക്കെ അവിടെ തന്നെ നില്‍ക്കട്ടെ. സാമൂഹ്യ ചുറ്റുപാടുകള്‍ മാത്രമേ 200 വര്‍ഷം പുറകിലേയ്ക്ക് പോകുന്നുള്ളു.

ഒക്ടോബര്‍ 8 ആം തിയതി നേരം വെളുക്കുമ്പോള്‍ തന്നെ നിങ്ങള്‍ക്ക് നിങ്ങളുടെ വീട് നഷ്ടപ്പെടും. കാരണം ബ്രഹ്മസ്വത്തിന്റെയൊ, ദേവസ്വത്തിന്റെയൊ സ്ഥലം കയ്യേറിയാണ് നിങ്ങള്‍ വീട് പണിതിരിക്കുന്നത്. ആര്‍ക്കും സ്ഥലം സ്വന്തമായി കൈവശം വെയ്ക്കാന്‍ യോഗ്യതയില്ല. ഇനി പതിച്ചു കിട്ടിയ സ്ഥലമാണെങ്കിലും വീട് തകര്‍ക്കപ്പെടും. ഓടിട്ട വീട് പണിയാന്‍ ആര്‍ക്കും അവകാശമില്ല. ഓടിട്ട വീട്ടില്‍ കിടക്കാനുള്ള അവകാശം നേടാന്‍ അടുത്ത 90 ദിവസം കഴിയണം. കേരളത്തിലെ 80% ആളുകളും സ്വന്തം വീട്ടില്‍ നിന്ന് ഇറങ്ങി പോരണ്ടി വരും. വീട്ടില്‍ നിന്ന് ഇറക്കി വിടാന്‍ വരുന്ന ദേവസ്വത്തിന്റെയൊ, ബ്രഹമസ്വത്തിന്റെയൊ ക്വൊട്ടേഷന്‍ ടീമുകള്‍ ഇറക്കി വിടുന്നതിന് മുന്‍പ് വീട്ടിലെ സ്ത്രീകളുടെ ബ്ലൌസും ഊരിക്കും. ബ്ലൌസ് ധരിക്കാനുള്ള അവകാശം ഇനി അടുത്ത 60 ദിവസങ്ങള്‍ക്ക് ശേഷമെ ലഭിക്കു. അതും മേല്‍ജാതിക്കാര്‍ സ്ത്രീകള്‍ ധരിക്കുന്ന ഫാഷണബിള്‍ ബ്ലൌസ്സൊന്നും ധരിക്കാന്‍ സാധിക്കില്ല. നാണം മറയ്ക്കാം. അത്രയേ ഉള്ളു.

വീട് പോയി. അടുത്തത് ജോലിയാണ്. നിങ്ങളുടെ വിദ്യാഭ്യാസ യോഗ്യത എന്തുമായിക്കൊള്ളട്ടെ ജോലിയെടുക്കാനും, സമ്പാദിക്കാനും ജാതിയാണ് യോഗ്യത. അതിനാല്‍ നായര്‍ അടക്കമുള്ള താഴ്ന്ന ജാതിക്കാരുടെ ജോലി പോകും. ഇനി തിരിച്ച് ജോലിക്ക് കയറണമെങ്കില്‍ 110 ദിവസം കഴിയണം. 70 ആം ദിവസം നായര്‍ മാരുടെ നേത?ത്വത്തില്‍ ഒരു സമരം നടക്കും. സര്‍ക്കാര്‍ സര്‍വ്വീസില്‍ മലയാളികള്‍ക്ക് സംവരണം വേണമെന്നതാണ് സമരത്തിന്റെ ആവശ്യം. അങ്ങനെ ഗവണ്മെന്റ് വഴങ്ങും. പക്ഷെ എല്ലാ മലയാളികള്‍ക്കും സംവരണം ലഭിക്കില്ല. നായര്‍ സമുദായത്തിലുള്ളവര്‍ക്ക് മാത്രമായി അത് ചുരുക്കപ്പെടും. നായമ്മാര്‍ 70 ദിവസം കഴിയുമ്പോള്‍ ജോലിക്ക് തിരിച്ച് കയറും. മറ്റ് ജാതിക്കാര്‍ പിന്നെയും 20-30 ദിവസം കാത്തിരിക്കണം. കേരളത്തിലെ 90% ജനങ്ങളെയും ബാധിക്കുന്ന പ്രശ്‌നമാണിത്. ചെറിയ ഒരു ന്യൂനപക്ഷത്തിന് മാത്രമേ ജോലിയില്‍ തുടരാന്‍ സാധിക്കു.

ആദ്യത്തെ 70 ദിവസങ്ങളോളം ദിവസവരും ശരാശരി പതിനായിരം പുലയ സ്ത്രീകള്‍ ബലാല്‍സംഗം ചെയ്യപ്പെടും. അവരുടെ ഭര്‍ത്താക്കമ്മാരൊ, അച്ചനെയൊ പിടിച്ച് കെട്ടി കൊണ്ട് പോയി കൊന്നും കളയും. പുലയരുടെ മാത്രം കാര്യമാണിത്. സംബന്ധം, പുടവകൊട, വസ്ത്രദാനം തുടങ്ങിയ അസംബന്ധങ്ങള്‍ വഴി നായര്‍/അമ്പലവാസി സ്ത്രീകളെ ലൈംഗീക അടിമകളാക്കാനും ആള്‍ക്കാര്‍ വരും. വിസമ്മതിക്കുന്ന സ്ത്രീകളെ ബന്ദികളാക്കിയും, ഉപദ്രവിച്ചും, ചിലപ്പോള്‍ കൊന്നു കളഞ്ഞും അവര്‍ പകരം വീട്ടും. 110 ദിവസങ്ങള്‍ക്ക് ശേഷം ഗവണ്മെന്റ് ട്രാവങ്കൂര്‍ നായര്‍ ആക്ട് എന്ന നിയമ നിര്‍മ്മാണത്തിലൂടെ സംബന്ധം നിര്‍ത്തലാക്കുന്നത് വരെ ഇത് തുടരും.

ഒരു ഗുണം ഉണ്ടാവും. പെട്രോള്‍ വിലയും, പാലിയേക്കര ടോള്‍ വിഷയുവുമൊന്നും നിങ്ങളെ ബാധിക്കില്ല. കാരണം NH 47 ലേയ്‌ക്കൊ മെയിന്‍ റോഡുകളിലേയ്‌ക്കൊ നിങ്ങള്‍ക്ക് പ്രവേശനമുണ്ടാവില്ല. കേരളത്തിലെ 90% ജനങ്ങള്‍ക്കും പ്രധാന നിരത്തുകള്‍ അപ്രാപ്ര്യമാകും. ജാതി ശ്രേണിയനുസരിച്ച് നിങ്ങള്‍ക്ക് സഞ്ചാര യോഗ്യമായ വഴികള്‍ നിര്‍ണ്ണയിക്കപ്പെടും. അയിത്തം നിര്‍ണ്ണയിക്കുന്ന ക?ത്യം തീണ്ടാപ്പാടിന് അനുസ?തമായി ആയിരിക്കും വഴികള്‍ ലഭിക്കുക. തിരിച്ച്; NH 47 ലേയ്ക്ക് കയറാന്‍ 130 ദിവങ്ങളോളം കാത്തിരിക്കണം. എന്നാലും പലരും പ്രധാന നിരത്തുകള്‍ ഉപയോഗിക്കാന്‍ മടിക്കും. അടുത്ത 200 ദിവസവും അവര്‍ തങ്ങള്‍ക്കനുവദിച്ച വഴികളിലൂടെ മാത്രമേ നടക്കു.

വീടും, ജോലിയും, യാത്രാ സൌകര്യവും നിര്‍ത്തലാവുന്നതോടെ ലക്ഷക്കണക്കിന് ആള്‍ക്കാര്‍ സ്വന്തം സമുദായത്തിലുള്ളവരെ തേടിപ്പിടിച്ച് കോളനികള്‍ പണിയും. ക?സ്ത്യാനികള്‍ മദ്ധ്യതിരുവതാം കൂറിനും, മുസ്ലീങ്ങള്‍ മലപ്പുറം, കോഴിക്കോട് മേഖലയിലേയ്ക്കും കുടിയേറും. അവരൊക്കെ സ്വന്തം വാണിജ്യ ആവാസ ഇക്കോ സിസ്റ്റങ്ങള്‍ ഉണ്ടാക്കി അതിനുള്ളില്‍ ഒതുങ്ങി കൂടാന്‍ ശ്രമിക്കും. പുലയരും, ആദിവാസികള്‍ക്കും അസംഘടിതരും എണ്ണത്തില്‍ കുറവായതിനാലും സസ്റ്റെയിനബിളായൊരു ഇക്കൊ സിസ്റ്റം ഉണ്ടാക്കാന്‍ അവര്‍ക്ക് സാധിക്കാതെ വരും. അവര്‍ മാത്രം കടുത്ത സാമ്പത്തിക ചൂഷണങ്ങള്‍ക്ക് വിധേയരാക്കപ്പെടും.

പത്ത് വയസ്സിനു മുകളിലുള്ള പെണ്കുട്ടികള്‍ ലക്ഷക്കണക്കിന് പേര്‍ ദിവസവും വിവാഹിതരാകും. അവരില്‍ ഭൂരിപക്ഷം പേരും ആദ്യ രാത്രിയില്‍ തന്നെ ബലാല്‍സംഗം ചെയ്യപ്പെടും. ഒരു വലിയ ഭൂരിപക്ഷം കുട്ടികള്‍ ആദ്യ രാത്രി തന്നെ മരണമടയും. കുറേ കുട്ടികള്‍ അന്ന് ഗര്‍ഭം ധരിക്കുകയും, പ്രസവത്തോടെ മരിക്കുകയും ചെയ്യും. അങ്ങനെ പ്രസവിച്ച് ഉണ്ടാകുന്ന 50% കുട്ടികള്‍ അഞ്ച് ദിവസം എത്തുന്നതിന് മുന്‍പ് മരണമടയും. ആണ്കുട്ടിയായാലും, പെണ്കുട്ടി ആയാലും സ്‌കൂളിലൊ കോളേജിലൊ പോകാമെന്ന് കരുതണ്ട. വിദ്യാഭ്യാസത്തിനുള്ള യോഗ്യത ജാതി മാത്രമാണ്. ഏകദേം 60-70 ദിവസങ്ങള്‍ക്ക് ശേഷമെ ഒരു വിദ്യാലയത്തിന്റെ വാതില്‍ പടി ചവിട്ടാന്‍ സാധിക്കുക. താഴ്ന്ന ജാതിക്കാരാണെങ്കില്‍ സ്‌കൂള്‍ മുറിയുടെ മൂലയ്ക്ക് ചാക്കിട്ട് തരും. അവിടിരുന്നോണം. ബെഞ്ചിലൊക്കെ മുന്നോക്ക ജാതിക്കാര്‍ ഇരിക്കും.

200 ദിവസത്തെ ഈ പരീക്ഷണം തീരുമ്പോള്‍ ഇന്ന് കേരളജനസംഖ്യയുടെ 30% എങ്കിലും മരിച്ച് മണ്ണടിഞ്ഞിരിക്കും. ബലാല്‍സംഗം ചെയ്യപ്പെട്ടും, നിസാര കാരണങ്ങള്‍ക്ക് കൊന്നു കളഞ്ഞുമാണ് പല മരണങ്ങളും സംഭവിക്കുക. ഒന്നോര്‍ക്കണം, നമ്മള്‍ സാമൂഹിക വ്യവസ്ഥ മാത്രമേ മാറ്റിയുള്ളു. ഈ കാലയളവിലുണ്ടായ; വെള്ളപ്പൊക്കമൊ, പ്രക?തി ദുരന്തങ്ങളൊ, പകര്‍ച്ച വ്യാധികളൊ ഒന്നും നമ്മള്‍ പരിഗണിച്ചിട്ടില്ല. നമ്മുടെ ചുറ്റുപാടും നിര്‍ണ്ണയിക്കുന്ന വ്യവസ്ഥയിലെ ഒരൊറ്റ പരാമീറ്റര്‍ മാത്രമാണ് മാറ്റിയത്. സാമൂഹിക വ്യവസ്ഥ. ആ ഒരൊറ്റ പരാമീറ്റര്‍ മാറ്റിയപ്പോള്‍ ജനസംഖ്യയുടെ 30% ത്തോളം കുറയുന്നു എന്ന് മനസ്സിലാക്കണം. മനുഷ്യന്റെ നിലനില്‍പ്പിന് സാമൂഹ്യ വ്യവസ്ഥയുടെ സ്വാധീനം നമ്മള്‍ ഉദ്ദേശിക്കുന്നതിലും വലുതാണെന്ന് തെളിയിക്കാനാണ് ഈ കണക്കിവിടെ പറഞ്ഞത്.

ഇനി, ഈ 200 ദിവസത്തില്‍ ഏകദേശം 170 ദിവസത്തോളം ബോറന്‍ ജീവിതം നയിച്ച ഒരു കൂട്ടരുണ്ട്. അവര്‍ രാവിലെ എഴുന്നേല്‍ക്കും. ഭക്ഷണം കഴിക്കും. ഉച്ചയ്ക്ക് ഭക്ഷണവും, വെടിവട്ടവും, ഉച്ചമയക്കവും. രാത്രി കഥകളി; പിന്നെ ഉറക്കം. ഇങ്ങനെ തലേ ദിവസത്തേ പോലെ തന്നെ പിറ്റേ ദിവസവും ജീവിച്ച് ബോറടിച്ച് ഇരിക്കുന്ന ഒരു വിഭാഗം. കേരളത്തിന്റെ ജനസംഖ്യയില്‍ 5% മാത്രമേ ഇവരുള്ളു. ബാക്കി ഉള്ളവര്‍ക്കൊക്കെ ഓരോ ദിവസവും വെളുക്കുന്നത് പുതിയ ലോകത്തേയ്ക്കാണ്. അവരുടെ ജീവിതം തലേ ദിവസത്തേക്കാള്‍ അല്‍പം കൂടെ ഭേദപ്പെട്ടിരിക്കും. ഒരു പത്തു ദിവസം കൊണ്ടൊക്കെ തന്നെ അവരുടെ ജീവിത വ്യവസ്ഥയില്‍ തന്നെ വലിയ വത്യാസം അവര്‍ക്ക് അനുഭവപ്പെടും. ഓരോ പത്തു ദിവങ്ങള്‍ കഴിയുമ്പോഴും കഴിഞ്ഞ പത്തു ദിവസങ്ങളേക്കാള്‍ മികച്ച ജീവിത സൌകര്യങ്ങളിലേയ്ക്ക് അവര്‍ എടുത്തുയര്‍ത്തപ്പെടും.

കേരളത്തിലെ 95% പേരുടെയും വീവിത വ്യവസ്ഥ 200 ദിസവം കൊണ്ട് അടിപടലം മാറും. പക്ഷെ ബാക്കി 5% ക്കാരുടെ ജീവിതമൊന്ന് ആലോചിച്ചു നോക്കു. അവര്‍ അനുഭവിച്ച സുഖങ്ങളും സൌകര്യങ്ങളും ഭൂരിപക്ഷവും നേടിയെടുക്കുന്നത് അവര്‍ കാണുന്നുണ്ട്. തങ്ങളുടെ സൌകര്യങ്ങളാണ് അവര്‍ തട്ടിയെടുക്കുന്നതെന്നാണ് അവര്‍ക്ക് തോന്നുക. തട്ടിയെടുപ്പല്ല, തങ്ങള്‍ അന്യായമായി അനുഭവിച്ചു കൊണ്ടിരുന്ന സൌകര്യങ്ങള്‍ ജനാധിപത്യ രീതിയില്‍ വീതിച്ചു കൊടുത്തതാണെന്ന് അവര്‍ക്ക് മനസ്സിലാകില്ല. അവര്‍ പ്രതിഷേധിക്കും. ആദ്യ കാലങ്ങളില്‍ സൌകര്യങ്ങള്‍ നേടിയെടുത്തവര്‍ പിന്നീടുള്ള കാലങ്ങളില്‍ ഈ 5% ത്തോടൊപ്പം കൂടും. അങ്ങനെ പ്രതിഷേധക്കാര്‍ ആദ്യം 5% മേ ഉണ്ടാവു. പിന്നെ പുതുതായി സൌകര്യങ്ങള്‍ ലഭിച്ചവരും അവരോടൊപ്പം കൂടുന്നതോടെ പ്രതിഷേധക്കാരുടെ ശതമാനം കൂടും. 5% എന്നത് പത്താകും, ഇരുപതാകും അങ്ങനെ കൂടി കൂടി വരും. അവസാനം പ്രതിഷേധക്കാര്‍ 95% വും ബാക്കിയുള്ളവര്‍ അഞ്ച് ശതമാനവുമാകും.

സോഷ്യല്‍ ചെയ്ഞ്ചുകള്‍ ഇങ്ങനെയാണ്. ഒരു തലമുറയിലൊന്നും അവസര വത്യാസങ്ങളിലെ അന്തരം പ്രകടമായി കാണാനൊക്കില്ല. ഇത്തരം ചെറിയ ചെറിയ മാറ്റങ്ങളിലൂടെയാണ് ഏകദേശം രണ്ട് നൂറ്റാണ്ട് കൊണ്ട് നമ്മള്‍ ഒരു പരിഷ്‌ക?ത സമൂഹമായി പരിണമിച്ചത്. നമ്മള്‍ മാറ്റിയതും വേണ്ടെന്നു വെച്ചതും, പലതും ആചാരങ്ങളായിരുന്നു. അനുഷ്ഠാനങ്ങളായിരുന്നു. നൂറ്റാണ്ടുകളായി പിന്തുടര്‍ന്ന് വന്ന കീഴ്വഴക്കങ്ങളായിരുന്നു. അവയൊക്കെ മാറിയപ്പോഴൊ, മാറ്റിയപ്പോഴോ ഒക്കെ വിവാദങ്ങളും, പ്രതിഷേധങ്ങളും എന്തിന് ലഹളകള്‍ വരെ ഉണ്ടായിട്ടുണ്ട്. സമൂഹത്തിന്റെ കളക്ടീവ് മെമ്മറി സ്പാന്‍ വളരെ ശുഷ്‌കമാണ്. അതിനാല്‍ പുതിയ മാറ്റങ്ങള്‍ എപ്പോഴും പരക്കെ സ്വീകരിക്കപ്പെടണമെന്നില്ല. പ്രതിഷേധിക്കുന്നവരുടെ അനുപാതം കൂടി വരികയും, പുതിയ മാറ്റങ്ങള്‍ സ്വീകരിക്കാനുള്ള റെസിസ്റ്റന്‍സ്സ് വര്‍ദ്ധിക്കുകയും ചെയ്യും. പലപ്പോഴും ഇരകള്‍ വരെ പ്രതിഷേധക്കാര്‍ക്കൊപ്പം ചേരും. സേവ് ശബരിമലയ്‌ക്കൊപ്പം ഇരകളും പ്രതിഷേധിക്കാന്‍ ഇറങ്ങിയതോടെ പ്രതിഷേധക്കാരുടെ അനുപാതം 100% ആയിരിക്കുകയാണെന്ന് മാത്രം. ഇങ്ങനെ ഒരു സാഹചര്യം ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കും. ഇതെങ്ങനെ ആയി തീരുമെന്ന് കാണാന്‍ ആകാംഷ ഉണ്ട്.

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല യുവതീ പ്രവേശനത്തില്‍ നിലപാട് തിരുത്തി സിപിഐഎം  (36 minutes ago)

വിശ്വാസികളുടെ വികാരത്തെ തകര്‍ത്ത സര്‍ക്കാരാണിത് :ജനങ്ങളോട് മാപ്പ് അപേക്ഷിച്ചിട്ട് വേണം സത്യവാങ്മൂലം കോടതിയില്‍ ഫയല്‍ ചെയ്യാനെന്ന് രമേശ് ചെന്നിത്തല  (49 minutes ago)

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മുന്‍ സൂപ്രണ്ടിനെതിരെ പീഡന പരാതി  (1 hour ago)

മരണം മുന്നില്‍ കണ്ട അനുഭവം ആരാധകരോട് പങ്കിട്ട് കാര്‍ത്തിക് സൂര്യ  (1 hour ago)

ക്‌ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ്: ചെറിയ ആശുപത്രികള്‍ക്ക് പ്രത്യേക പരിഗണന  (1 hour ago)

സംസ്ഥാനത്ത് 312 ആശുപത്രികള്‍ ദേശീയ ഗുണനിലവാരത്തില്‍;4 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി എന്‍.ക്യു.എ.എസ്  (1 hour ago)

ആട് -3 വേൾഡ് വൈഡ് റിലീസ് മാർച്ച്‌ 19 -ന് !!  (3 hours ago)

സ്പോര്‍ട്സ് ക്വോട്ട നിയമനത്തിന് ബോഡി ബില്‍ഡിംഗ് ഒരു കായിക ഇനമേ അല്ല; ബോഡി ബില്‍ഡര്‍മാര്‍ക്ക് പോലീസ് ഇന്‍സ്‌പെക്ടര്‍ നിയമനം നല്‍കിയ സര്‍ക്കാര്‍ നടപടി; ചട്ടങ്ങള്‍ മറികടന്ന നിയമനമെന്ന് എഐസിസി ജനറല്‍ സെക  (3 hours ago)

ജനങ്ങൾ സൂക്ഷിക്കുക  (3 hours ago)

നഗരസഭയിൽ അധികാരം നഷ്ടപ്പെട്ട വിഭ്രാന്തി; വനിതകളായ ബി ജെ പി കൗൺസില മാർക്ക് നേരെ CPM ആക്രമണം അഴിച്ച് വിടുന്നു; ആരോപണവുമായി ബി ജെ പി സിറ്റി ജില്ലാ അദ്ധ്യക്ഷൻ കരമന ജയൻ  (3 hours ago)

പച്ച ഇറച്ചിയില്‍ വടിവാള്‍ കയറും, സുധാകരന്റെ വീട് വളഞ്ഞ് CPM ഗുണ്ടകള്‍ ! പോലീസ് കാവല്‍ ഏര്‍പ്പെടുത്തി  (4 hours ago)

തലസ്ഥാനത്ത് ​ഗ്യാസ് സിലിണ്ടര്‍ മോഷണം  (4 hours ago)

ഭാര്യയെ വണ്ടി ഇടിപ്പിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവ് പിടിയില്‍  (4 hours ago)

ആര്‍ത്തവ അവധി നിര്‍ബന്ധമാക്കാനാകില്ലെന്ന് സുപ്രീംകോടതി  (4 hours ago)

അപൂര്‍വ രോഗികളെയും അവരുടെ കുടുംബങ്ങളെയും പൊതു ആരോഗ്യ സംവിധാനത്തിനുള്ളില്‍ കൂടുതല്‍ പിന്തുണയ്ക്കുന്നതിനുള്ള നിര്‍ണായക മുന്നേറ്റം; കേരള സര്‍ക്കാര്‍ KARE പോര്‍ട്ടല്‍ ആരംഭിച്ചതായി മന്ത്രി വീണാ ജോര്‍ജ്  (5 hours ago)

Malayali Vartha Recommends