ഇനിയെങ്ങനെ തടിയൂരും സാറേ... രോഷം അടക്കാനായില്ല ആൾക്കൂട്ടത്തിനിടയിൽ നിന്നും ചാടി വീണു; സുപ്രീം കോടതി വിധിക്കെതിരെ റിവ്യൂ ഹര്‍ജി നല്‍കില്ലെന്നും വിധി നടപ്പാക്കുമെന്നുമുള്ള സര്‍ക്കാര്‍ നിലപാടിൽ മുഖ്യമന്ത്രിക്കെതിരെ രോഷം പ്രകടിപ്പിച്ച മണിയമ്മപെട്ടു

മുഖ്യമന്ത്രി പിണറായി വിജയനെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച പത്തനംതിട്ട ചെറുകോല്‍ സ്വദേശിനി മണിയമ്മക്കെതിരെ പോലീസ് കേസെടുത്തു. പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ഭാരവാഹിയായ വി.സുനില്‍ കുമാര്‍ നല്കിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.
ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ടു പ്രതിഷേധങ്ങൾ ശക്തമാവുന്നതിനിടയിലാണു മണിയമ്മ മുഖ്യമന്ത്രിയെ അവഹേളിച്ചത്. പിണറായി വിജയന് ജന്മം കൊണ്ട് ഈഴവ (തിയ്യ) ജാതിക്കാരനാണ് എന്നു പറഞ്ഞായിരുന്നു അധിക്ഷേപം. സുപ്രീം കോടതി വിധിക്കെതിരെ റിവ്യൂ ഹര്‍ജി നല്‍കില്ലെന്നും വിധി നടപ്പാക്കുമെന്നുമുള്ള സര്‍ക്കാര്‍ നിലപാടെടുത്തതുമാണ് മുഖ്യമന്ത്രിക്കെതിരെ രോഷം പ്രകടിപ്പിക്കാന്‍ കാരണം. എസ്എന്‍ഡിപി യോഗം ഭാരവാഹി വി.സുനിൽകുമാർ നൽകിയ പരാതിയിലാണു മണിയമ്മയ്ക്കെതിരെ കേസെടുത്തത്. ഒപ്പമുണ്ടായിരുന്ന സ്ത്രീ മാന്യമായ ഭാഷയില്‍ ഇതിന് മറുപടി നല്‍കുന്നതിനിടെയാണ് മണിയമ്മ ചാടി വീണത്. തനിക്കറിയാവുന്ന രീതിയിലൊക്കെ വിശദീകരണം, നടത്തിയ ശേഷം അവസാനം മുഖ്യമന്ത്രിയെ ചീത്ത വിളിച്ചത്.
ആ ചോവ കൂ...മോന്റെ മോന്ത അടിച്ചു പൊളിക്കണമെന്നായിരുന്നു പരാമര്‍ശം. ഇത് അജി വാസുദേവ് എന്നയാളാണ് ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇത് അജി വാസുദേവ് എന്നയാളാണ് ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാലിത് അയാള്‍ തന്നെ ഷൂട്ട് ചെയ്തതാണോ എന്ന് അന്വേഷിച്ചു വരികയാണ്. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. മുഖ്യമന്ത്രിക്കെതിരായ അധിക്ഷേപത്തിനെതിരെ വ്യാപക പ്രതിഷേധവും ഉയർന്നിരുന്നു. അതേസമയം വര്‍ഗീയ പരാമര്‍ശം(153), അസഭ്യം വിളി(294ബി), ഭീഷണി മുഴക്കല്‍(504ഴ സെക്ഷന്‍ ഒന്ന്) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്.
ശബരിമലയിലെ സ്ത്രീപ്രവേശനത്തില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ഇത്തരത്തില്‍ പ്രതികരണമുണ്ടായത്. നവമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയിലാണ് ഇത്തരം പരാമര്‍ശമുണ്ടായിരിക്കുന്നത്. മുഖ്യമന്ത്രിക്കെതിരായ അധിക്ഷേപത്തിനെതിരെ വെള്ളാപ്പള്ളി നടേശന് അടക്കമുള്ളവര്‍ വ്യാപകപ്രതിഷേധവും ഉയര്‍ന്നുവന്നിരുന്നു.
https://www.facebook.com/Malayalivartha






















