കണക്കു കൂട്ടാന്‍ പോലും മകന് മിടുക്കില്ല.... നമ്മുടെ കുടുംബം പട്ടിണിയിലാക്കിയത് ഇവരോ? വിശ്വസിക്കാനാകാതെ കുടുംബാംഗങ്ങളും സഹപ്രവര്‍ത്തകരും

ഫാമിലി പ്ലാസ്റ്റിക്കില്‍ തീ കത്തിയതിന് പിന്നില്‍ തങ്ങളുടെ പ്രിയപ്പെട്ടവന്‍ ആണെന്നറിഞ്ഞ് ഞെട്ടിയിരിക്കുകയാണ് ബന്ധുക്കളും സുഹൃത്തുക്കളും. അവന്‍ അതു ചെയ്യാനിടയില്ല. അത്രയ്ക്കു പാവമാണവന്‍. ഫാമിലി പ്ലാസ്റ്റിക്‌സ് തീ വെയ്പ്പു കേസിലെ പ്രതികളുടെ കുടുംബാംഗങ്ങള്‍ പറയുന്നതിങ്ങനെ, സഹ പ്രവര്‍ത്തകനായ ബിനുവും ബിമലുമാണ് നമ്മുടെ കുടുംബം പട്ടിണിയിലാക്കിയ ഈ കടുംകൈ ചെയ്തതെന്ന നടുക്കത്തിലാണ് ഫാക്ടറിയിലെ മറ്റു തൊഴിലാളികള്‍.
ബിനു പഠിക്കാന്‍ പിന്നിലായിരുന്നു. എസ് എസ് എല്‍ സി പരീക്ഷ എഴുതിയെന്നുമാത്രം. ഇയാളുടെ വിവാഹത്തിനു മുമ്പ് ഒരു തൊഴില്‍ സംഘടിപ്പിച്ചു കൊടുക്കാന്‍ അച്ഛന്‍ ഫാമിലി പ്ലാറ്റിക്‌സ് എം.ഡിയെ കണ്ടിരുന്നു. ആദ്യം കുറച്ചു ദിവസം മെഷീന്‍ റൂമിലായിരുന്നു ജോലി. ഇടയ്ക്കിടെ ജന്നി വരുന്ന ബിനുവിന് രാത്രി ഡ്യൂട്ടി ഒഴിവാക്കാനായി സ്റ്റോറോറിലേക്കു മാറ്റിയതാണ്. ബിനുവിനെത്തേടി ജ്യേഷ്ഠന്‍ വെള്ളിയാഴ്ച രാത്രി ഫാക്ടറിയില്‍ പോയിരുന്നു. സ്‌കൂട്ടര്‍ അവിടെ ഉണ്ടായിരുന്നെങ്കിലും ഒന്നുമറിയില്ലെന്നാണ് ഫാക്ടറിയിലെ ആളുകള്‍ പറഞ്ഞത്. ബിനുവിനെ കാണാനില്ലെന്നു പരാതി കൊടുക്കാനായി ജ്യേഷ്ഠന്‍ കഴക്കൂട്ടം സ്്‌റ്റേഷനില്‍ ചെന്നപ്പോള്‍ അവിടെ കണ്ടു. ശനിയാഴ്ച രാവിലെ അച്ഛനും സ്‌റ്റേഷനിലെത്തി. കണക്കു കൂട്ടാന്‍ പോലും മകന് മിടുക്കില്ല. കമ്പനി ശമ്പളം കുറച്ചെന്നു കണ്ട് അവന്‍ പക വീട്ടാന്‍ ഒരുങ്ങില്ലെന്നാണ് അച്ഛന് പറയാനുള്ളത്.
ചിറയിന്‍കീഴ് മുട്ടപ്പലം സ്വദേശിയായ ബിമല്‍ ഈ ഫാക്ടറിയില്‍ ജോലിക്കു കയറിയത് പത്തു മാസം മുമ്പാണ്. ഇയാള്‍ക്ക് ദുശ്ശീലങ്ങളില്ലെന്നും ഒരാക്ഷേപവും മുമ്പ് കേള്‍പ്പിച്ചിട്ടില്ലെന്നും ഈ കുറ്റം ചെയ്യാനിടയില്ലെന്നുമാണ് കുടുംബാംഗങ്ങള്‍ പറഞ്ഞത്. അവധി ദിനങ്ങളില്‍ വീട്ടില്‍ തന്നെ ഒതുങ്ങുന്നതാണ് ബിമലിന്റെ പതിവ്
ഫാക്ടറിയില്‍ അധികം ആരോടും ഇടപെഴകാറില്ല.
ദേഷ്യം വരുമ്പോള്‍ ഉല്‍പ്പന്നങ്ങള്‍ അശ്രദ്ധമായി കൈകാര്യം ചെയ്യതിന് സഹ പ്രവര്‍ത്തകര്‍ ബിമലിനെ ഗുണദോഷിച്ചിട്ടുണ്ട്. പകല്‍ എട്ടു മുതല്‍ നാലു വരെയാണ് ആദ്യ ഷിഫ്റ്റ്, പലരും ഓവര്‍ടൈം വേതനത്തിന് ജോലി ചെയ്തിരുന്നു. ഏതെങ്കിലും തൊഴിലാളിയുടെ വേതനം കുറച്ചെങ്കില്‍ ഓവര്‍ ടൈം ജോലി കുറച്ചു മാത്രം ചെയ്തതു കൊണ്ടായിരിക്കാമെന്ന് തൊഴിലാളികള്‍ പറഞ്ഞു. ഈ കാരണത്തില്‍ കമ്പനിയോട് ആരും ഇതു പോലൊരു പ്രതികാരം ചെയ്യേണ്ട കാര്യമില്ലെന്നാണ് മറ്റു തൊഴിലാളികള്‍ പറയുന്നത്.
https://www.facebook.com/Malayalivartha























