തന്ത്രിയെ പുറത്താകാൻ നോക്കി മന്ത്രിയുടെ ഭാര്യ പുറത്തായി; ഇത് അയ്യപ്പ കോപമെന്ന് ഭക്തർ

ശബരിമല യുവതീപ്രവേശന വിഷയത്തിൽ പ്രതിഷേധങ്ങള്‍ക്കിടെ തന്ത്രിക്കെതിരെ തുറന്നടിച്ച് രംഗത്തെത്തിയ മന്ത്രിയായിരുന്നു ജി സുധാകരന്‍. ഹര്‍ത്താലിന് കട അടച്ചിടുന്ന ലാഘവത്തോടെയാണ് തന്ത്രി നട അടച്ചിടുമെന്ന് ഭീഷണിപ്പെടുത്തിയതെന്നും ഈ നിലപാട് കേരളം ചര്‍ച്ച ചെയ്യണമെന്നും അദ്ദേഹം രൂക്ഷമായി വിമർശിച്ചിരുന്നു. ഇതോടൊപ്പം പൊതുവേദിയിൽ വച്ച് തന്ത്രിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പ്രസ്താവനകളാണ് ജി സുധാകരൻ നടത്തിയത്.
രാജ ഭരണം മാറിയെന്നും, ഇത് പലർക്കും അറിയില്ലെന്നും സുധാകരനെ അധിക്ഷേപിച്ചിരുന്നു. സുധാകരനറെ വാക്കുകൾ അൽപ്പം കൂടിപോയെന്ന് പാർട്ടിലുള്ളവർ തന്നെ പറഞ്ഞിരുന്നു. എന്നാൽ സുധാകരനെതിരെ രാജ കുടുംബം രംഗത്ത് എത്തിയെങ്കിലും മൃദുവായ ഭാഷയാണ് ഉപയോഗിച്ചത്. തന്ത്രിയാകട്ടെ എല്ലാം അയ്യപ്പന് വിട്ടുകൊടുക്കുകയും ചെയ്തു. കാര്യങ്ങൾ ഇങ്ങനെയിരിക്കെയാണ് ബന്ധു നിയമനം വിവാദം കത്തുന്നത്. സുധാകരന്റെ ഭാര്യക്ക് അവസാനം ജോലിയും രാജിവയ്‌ക്കേണ്ടി വന്നു. വിശ്വാസികൾ ഇതിന്റെ പുറകെ ചിന്തിക്കുമ്പോഴാണ് മലയാളത്തിലെ പ്രമുഖ പത്രത്തിലും അയ്യപ്പ കോപം എന്ന പേരിൽ കാർട്ടൂൺ വന്നിരിക്കുന്നത്. തന്ത്രിയെ പുറത്താകാൻ നോക്കി മന്ത്രിയുടെ ഭാര്യ പുറത്താകുന്ന അവസ്ഥയാണ് ഇപ്പോൾ കാണേണ്ടിവരുന്നത്.
കേരളസര്‍വ്വകലാശാലയിലെ പദവിയാണ് മന്ത്രി ജി.സുധാകരന്റെ ഭാര്യ ജൂബിലി നവപ്രഭ രാജിവച്ചത്. സര്‍വ്വകലാശാലയിലെ സ്വാശ്രയ കോഴ്സുകളുടെ ഡയറക്ടര്‍ സ്ഥാനത്ത് നിന്നാണ് ജൂബിലിയുടെ രാജി. നിയമന വിവാദങ്ങളെ തുടര്‍ന്ന് തനിക്കും കുടുംബത്തിനുമുണ്ടായ അപമാനമാണ് രാജിയിലേക്ക് നയിച്ചതെന്നാണ് ജൂബിലി മാധ്യമങ്ങളോട് പ്രതികരിച്ചത്.
ആരുടേയും ശുപാര്‍ശ പ്രകാരമല്ല തന്റെ നിയമനം നടന്നതെന്നും പദവി സ്ഥിരപ്പെടുത്താനോ ശമ്പളം വര്‍ധിപ്പിക്കാനോ ശ്രമിച്ചിട്ടില്ലെന്നും ജൂബിലി നവപ്രഭ മാധ്യമങ്ങളോട് പറഞ്ഞു. തന്നെയും ജി.സുധാകരനേയും മനപ്പൂര്‍വ്വം ചിലര്‍ അപമാനിക്കാന്‍ ശ്രമിക്കുന്നു. തന്നെ കരുവാക്കിക്കൊണ്ട് അങ്ങനെ ചെയ്യാന്‍ അനുവദിക്കില്ല. കളങ്കം ഉള്ളവരുടെ പിന്നാലെ ആണ് മാധ്യമങ്ങള്‍ നീങ്ങേണ്ടത്, സത്യസന്ധരുടെ പിന്നാലെ അല്ല എന്നും അവര്‍ പ്രതികരിച്ചു.
സ്വന്തം ഭര്‍ത്താവിനോട് പോലും പറഞ്ഞിട്ടല്ല സര്‍വ്വകലാശാലയിലെ അഭിമുഖത്തിനെത്തിയത്. അമ്പത്തിരണ്ട് വര്‍ഷമായി സജീവമായി രാഷ്ട്രീയത്തിലുള്ള ജി.സുധാകരനെക്കുറിച്ച് ഇതുവരെ അഴിമതി ആരോപണം ഉണ്ടായിട്ടുണ്ടോ?. മനസാ വാചാ അറിയാത്ത കാര്യങ്ങളാണ് മാധ്യമങ്ങള്‍ ഇപ്പോള്‍ പ്രചരിപ്പിക്കുന്നതെന്നും രാജി സ്വന്തം താത്പര്യപ്രകാരം മാത്രമാണെന്നും ജൂബിലി കൂട്ടിച്ചേര്‍ത്തു.
എന്തുതന്നെയായാലും അയ്യപ്പനെതിരെ തിരിഞ്ഞവർക്ക് പണി കിട്ടുമെന്ന് തന്നെയാണ് ഭക്തർ ഉറച്ചുവിശ്വസിക്കുന്നത്. നല്ല ഭരണം കാഴ്ചവച്ചുകൊണ്ടിരുന്ന സർക്കാരിലെ രണ്ടു പ്രമുഖ മന്ത്രിമാർക്കെതിരെയാണ് ആരോപണങ്ങൾ കത്തുന്നത്. കെ. ടി ജലീൽ രാജിവയ്ക്കണമെന്ന ആവശ്യം ഇപ്പോൾ തന്നെ ശക്തമാണ്. ഇത് ജി. സുധാകരന്റെ നേർക്കും തിരിയാനാണ് സാധ്യത.
https://www.facebook.com/Malayalivartha























