സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?

'പൊതുമേഖലാ സ്ഥാപനങ്ങള്‍ ഓരോന്നായി പൂട്ടിക്കൊണ്ടിരിക്കുമ്പോള്‍, പുതിയൊരു കുട്ടിക്ക് ജോലി കൊടുക്കാന്‍ പോലും വകയില്ലാതെ എല്ലാം എടുത്തു തലയില്‍ വെച്ചിട്ട് സ്വകാര്യ നിക്ഷേപം പാടില്ലെന്ന് പറഞ്ഞാല്‍ ആ പോളിസിയോട് യോജിപ്പില്ല. ഞങ്ങള്‍ സ്വകാര്യ നിക്ഷേപം കേരളത്തില്‍ കൊണ്ടുവരും, അല്ലെങ്കില്‍ പിന്നെ ഈ കേരളം ഉണ്ടാവില്ല.' ബജറ്റിലെ വ്യവസായ-നിക്ഷേപ നയങ്ങളെ കോര്‍പ്പറേറ്റ് വല്‍ക്കരണമെന്ന് വിളിച്ച് ആക്ഷേപിച്ച പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ എല്ലാ വാദങ്ങളെയും അക്കമിട്ട് നിരത്തി പൊളിച്ച് വാര്‍ത്താസമ്മേളനത്തില്‍ ചീറിയടിക്കുകയായിരുന്നു മുഖ്യമന്ത്രി വി.ഡി. സതീശന്‍. വികസനകാര്യങ്ങളില്‍ പതിറ്റാണ്ടുകളായി തുടരുന്ന പരമ്പരാഗത ക്ലീഷേ വാചകങ്ങള്‍ ഉപയോഗിച്ച് കേരളത്തിന്റെ ഭാവി തകര്‍ക്കരുതെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.
മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഭരണപരമായ വസ്തുതകളും കണ്‍മുന്നിലെ യാഥാര്‍ത്ഥ്യങ്ങളും തിരിച്ചുചോദിച്ചുകൊണ്ട് മുഖ്യമന്ത്രി നടത്തിയ പ്രകടനം പ്രതിപക്ഷ ക്യാമ്പുകളെപ്പോലും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. വിഴിഞ്ഞം പോര്‍ട്ടിന്റെ വികസനത്തിനായാലും, സംസ്ഥാനത്ത് ഒരു ലോജിസ്റ്റിക്‌സ് ശൃംഖലയോ ബാര്‍ജ് സര്‍വ്വീസോ തുടങ്ങാനോ ഉള്ള സാമ്പത്തിക ശേഷി നിലവില്‍ സര്‍ക്കാരിനില്ലെന്ന് മുഖ്യമന്ത്രി തുറന്നുസമ്മതിച്ചു. അവിടെ സ്വകാര്യ നിക്ഷേപം കൊണ്ടുവന്ന് ആരോഗ്യകരമായ മത്സരം ഉണ്ടാക്കുക മാത്രമാണ് പോംവഴി.തുറമുഖത്തിന് പുറത്ത് ഫിഷറീസ് എക്‌സ്‌പോര്‍ട്ടും വലിയ തോതില്‍ തൊഴിലവസരങ്ങള്‍ നല്‍കുന്ന ലോജിസ്റ്റിക്‌സ് പാര്‍ക്കുകളും സ്വകാര്യ പങ്കാളിത്തത്തോടെ ഉയരുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
സമുദ്ര വിഭവങ്ങൾ സുസ്ഥിരമായി ഉപയോഗിച്ച് സാമ്പത്തിക വളർച്ച കൈവരിക്കാനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ലക്ഷ്യമിട്ട് നരേന്ദ്ര മോദി സർക്കാർ മുന്നോട്ടുവെച്ച വികസന നയമാണ് ബ്ലൂ ഇക്കണോമി (സമുദ്ര സമ്പദ്‌വ്യവസ്ഥ). സമുദ്രങ്ങളിലെ അസംസ്കൃത വസ്തുക്കൾ, മത്സ്യബന്ധനം, തുറമുഖ വികസനം, സമുദ്ര ഊർജ്ജം, ടൂറിസം എന്നിവ ഇതിൽ ഉൾപ്പെടുന്നു.മോദി സർക്കാരിന്റെ ബ്ലൂ ഇക്കണോമി നയത്തിലെ പ്രധാന ഘടകങ്ങൾ:ആഴക്കടൽ ദൗത്യം (Deep Ocean Mission): സമുദ്രങ്ങളുടെ അടിത്തട്ടിലെ ധാതു നിക്ഷേപങ്ങൾ (പോളിമെറ്റാലിക് നോഡ്യൂളുകൾ) കണ്ടെത്താനും പര്യവേക്ഷണം നടത്താനുമായി കോടിക്കണക്കിന് രൂപ വകയിരുത്തിയിട്ടുണ്ട്. തുറമുഖാധിഷ്ഠിത വികസനം: രാജ്യത്തെ തീരദേശ വികസനത്തിനായി 'സാഗർമാല' പദ്ധതി നടപ്പിലാക്കുന്നു. ഇതിന്റെ ഭാഗമായി പുതിയ കപ്പൽ നിർമ്മാണ കേന്ദ്രങ്ങളും അന്താരാഷ്ട്ര തുറമുഖ ഹബ്ബുകളും വികസിപ്പിക്കുന്നുണ്ട്.
മത്സ്യബന്ധനവും അക്വാകൾച്ചറും: മത്സ്യത്തൊഴിലാളികളുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനും, ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുള്ള മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുന്നതിനും പദ്ധതികളുണ്ട്.സമുദ്ര ഊർജ്ജവും ഗതാഗതവും: സമുദ്രജലത്തിൽ നിന്നുള്ള പുനരുപയോഗ ഊർജ്ജം (Green Energy/Shipping), പരിസ്ഥിതി സൗഹൃദമായ കപ്പൽ ഗതാഗതം എന്നിവയിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുന്നു.ഈ നയം ഇന്ത്യയുടെ 'സാഗർ' (SAGAR - Security And Growth for All in the Region) എന്ന ആശയത്തിന് കീഴിലാണ് നടപ്പാക്കുന്നത്. പ്രതിരോധവും സാമ്പത്തിക വളർച്ചയും ഒരുമിച്ച് കൊണ്ടുപോകാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സമുദ്ര മേഖലയിലെ വളർച്ചയ്ക്കായി ഇന്ത്യ നോർവേ, ഡെന്മാർക്ക് തുടങ്ങിയ അന്താരാഷ്ട്ര രാജ്യങ്ങളുമായി സഹകരിക്കുന്നുണ്ട്. കേരളം അടക്കമുള്ള തീരദേശ സംസ്ഥാനങ്ങൾ ഈ മാരിടൈം നയം അവരുടെ പ്രാദേശിക വികസന പദ്ധതികൾക്കും ഉപയോഗപ്പെടുത്തുന്നുണ്ട്.
അഞ്ച് വർഷത്തിനുള്ളിൽ കേരളത്തെ ലോകമാരിടൈം ഭൂപടത്തിൽ വൻശക്തിയായി ഉയർത്തുന്നതിനുള്ള വൻകിട പദ്ധതിയായ മിഷൻ സമുദ്ര നടപ്പിലാക്കുമെന്ന് ധനമന്ത്രികൂടിയായ മുഖ്യമന്ത്രി വി.ഡി. സതീശൻ.കേരളത്തിന്റെ 600 കിലോമീറ്റർ തീരദേശം, രണ്ട് അന്താരാഷ്ട്ര തുറമുഖങ്ങൾ, ഒരു കണ്ടെയ്‌നർ ട്രാൻഷിപ്പ് ടെർമിനൽ, 17 നോൺ മേജർ തുറമുഖങ്ങൾ, മറ്റനേകം ജലസ്രോതസ്സുകൾ തുടങ്ങിയ സാധ്യതകൾ സംയോജിപ്പിച്ചാണ് പദ്ധതി നടപ്പാക്കുക. പോർട്ട് സിറ്റി ഉൾപ്പെടുന്ന മിഷൻ സമുദ്ര പദ്ധതിക്കായി 400 കോടി രൂപ വകയിരുത്തുന്നതായും അദ്ദേഹം ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























