മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാനാകില്ല; നിലപാട് വ്യക്തമാക്കി ടി.വി.കെ സർക്കാർ പുതിയ അണക്കെട്ട് നിർമാണ നീക്കങ്ങളെ തമിഴ്‌നാട് സർക്കാർ ശക്തമായി പ്രതിരോധിക്കും

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാനുള്ള കേരളത്തിന്റെ നീക്കത്തിനു തടയിട്ട് സി. ജോസഫ് വിജയിയുടെ നേതൃത്വത്തിലുള്ള ടി.വി.കെ സർക്കാർ. സംസ്ഥാനത്തെ ജലസേചന വിഷയങ്ങളിൽ അതീവ കർശന നിലപാടാണ് ടി.വി.കെ സർക്കാർ സ്വീകരിച്ചിരിക്കുന്നത്. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാനുള്ള കേരളത്തിന്റെ നീക്കത്തെ തടയുവാനാണ് തമിഴിനാടിന്റെ നിലവിലെ നീക്കം .
സർക്കാരുകൾ മാറിയാലും മുല്ലപ്പെരിയാർ പോലുള്ള വൈകാരിക വിഷയങ്ങളിൽ തമിഴ്നാടിന്റെ നയം മാറ്റമില്ലാത്തതാണെന്ന് വിജയ് സർക്കാർ വ്യക്തമാക്കുന്നത് .അധികാരത്തിൽ വന്നതിന് ശേഷം നടത്തിയ ആദ്യ നയപ്രഖ്യാപനത്തിൽ തന്നെ മുല്ലപ്പെരിയാർ വിഷയത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിന്റെ പുതിയ അണക്കെട്ട് നിർമാണ നീക്കങ്ങളെ തമിഴ്‌നാട് സർക്കാർ ശക്തമായി പ്രതിരോധിക്കും. സുപ്രീം കോടതി ഉത്തരവ് പ്രകാരം നിലവിലുള്ള അണക്കെട്ടിൽ അറ്റകുറ്റപ്പണികൾ നടത്തി ജലനിരപ്പ് 142 അടിയായും, പിന്നീട് 152 അടിയായും ഉയർത്താനാണ് തമിഴ്നാടിന്റെ പദ്ധതി.കേരളത്തിന്റെ വാദങ്ങളെ തള്ളിക്കളഞ്ഞുകൊണ്ടാണ് സർക്കാരിന്റെ ഈ നീക്കം. വിമർശനം ഉന്നയിച്ചിരിക്കുന്നത് അണക്കെട്ട് ബലപ്പെടുത്തുന്നതിന് കേരളം അനുമതി നൽകുന്നില്ലെന്നും, അതിന് പകരം പുതിയ അണക്കെട്ടിനായി വാശിപിടിക്കുകയാണെന്നുമാണ് .
നിയമസഭാ സമ്മേളനത്തിന് ശേഷം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തമിഴ്നാട് മുഖ്യമന്ത്രിയുമായി ചർച്ച നടത്താനിരിക്കെയാണ് സർക്കാർ കടുത്ത നിലപാടുമായി മുന്നോട്ട് വരുന്നത്. കേന്ദ്ര സർക്കാരിനെ സമ്മർദത്തിലാക്കി അയൽസംസ്ഥാനങ്ങളുമായുള്ള ജലതർക്കങ്ങളിൽ തമിഴ്നാടിന് അനുകൂലമായ തീരുമാനം ഉറപ്പാക്കാനാണ് മുഖ്യമന്ത്രി ജോസഫ് വിജയിയുടെ ശ്രമം. കർണാടകയിലെ കോൺഗ്രസ് സർക്കാരിനെതിരെ പ്രമേയം അവതരിപ്പിക്കുന്നതിലൂടെ , ദക്ഷിണേന്ത്യൻ രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾക്ക് ടി.വി.കെ വഴിതുറക്കുകയാണ്.
ജലപ്രശ്നങ്ങളിൽ തമിഴ്നാടിന്റെ അവകാശങ്ങൾ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകാൻ ടി.വി.കെ സർക്കാർ തയാറാണെന്ന സന്ദേശമാണ് ഈ നീക്കങ്ങൾക്ക് പിന്നിലുള്ളത്.തെക്കൻ തമിഴ്‌നാട്ടിലെ ജനങ്ങളുടെ ജീവനാഡിയാണ് മുല്ലപ്പെരിയാർ അണക്കെട്ട്. അണക്കെട്ട് കൂടുതൽ ബലപ്പെടുത്തിയ ശേഷം ജലനിരപ്പ് 152 അടിയായി ഉയർത്താമെന്ന് 2014-ൽ സുപ്രീം കോടതി ഉത്തരവിട്ടിട്ടുള്ളതാണ്. എന്നാൽ, ഇതിനാവശ്യമായ അറ്റകുറ്റപ്പണികൾ നടത്താൻ കേരള സർക്കാർ അനുമതി നിഷേധിക്കുകയാണെന്ന് തമിഴ്‌നാട് കുറ്റപ്പെടുത്തി. ഈ സാഹചര്യത്തിൽ, അണക്കെട്ട് പ്രദേശത്ത് ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്താനും മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയർത്താനുമുള്ള ശക്തമായ നടപടികളുമായി തമിഴ്‌നാട് സർക്കാർ മുന്നോട്ട് പോകും. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കുമെന്ന നിലപാടിലാണ് കേരള സർക്കാർ. ആ നീക്കങ്ങൾ തടയുമെന്നും മുഖ്യമന്ത്രി വിജയ് പറഞ്ഞു.
https://www.facebook.com/Malayalivartha
























