യു.ഡി.എഫ് പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരണ്ടിയിലെ "ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി” നടപ്പിലാക്കുമെന്ന പ്രഖ്യാപനം പാവപ്പെട്ട കുടുംബങ്ങൾക്ക് കൈതാങ്ങാകും; കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് ബജറ്റ് കരുത്തേകുമെന്ന് ആരോഗ്യ മന്ത്രി കെ.മുരളീധരൻ

പുതുയുഗത്തിലേക്ക് യാത്രചെയ്യുന്ന കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് ബജറ്റ് കരുത്തേകുമെന്ന് ആരോഗ്യം - ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരൻ പറഞ്ഞു. ആരോഗ്യമേഖലയുടെ മുന്നോട്ടുള്ള പ്രയാണത്തിന്റെ ദിശാസൂചികയാണ് മുഖ്യമന്ത്രി വി.ഡി.സതീശൻ പ്രഖ്യാപിച്ച സർക്കാരിന്റെ പുതുക്കിയ ബജറ്റ്. ആരോഗ്യമേഖലയ്ക്ക് പ്രഥമ പരിഗണന നൽകുമെന്ന് ബജറ്റ് പ്രസംഗത്തിൽ സർക്കാർ അടിവരയിട്ട് വ്യക്തമാക്കിയിട്ടുണ്ട്.
യു.ഡി.എഫ് പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരണ്ടിയിലെ "ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി” നടപ്പിലാക്കുമെന്ന പ്രഖ്യാപനം പാവപ്പെട്ട കുടുംബങ്ങൾക്ക് കൈതാങ്ങാകും. അപ്രതീക്ഷിതമായ ചികിത്സാ ചെലവുകൾ പല കുടുംബങ്ങളിലും സൃഷ്ടിക്കുന്ന വൻ സാമ്പത്തിക ബാധ്യത ലഘൂകരിക്കുന്നതിന് എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപ വരെയുള്ള സൗജന്യ പദ്ധതിയാണിത്. ഇതിന്റെ പ്രാരംഭചെലവുകൾക്കായി 10 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്.
വൈദ്യശുശ്രൂഷയുംപൊതുജനാരോഗ്യമേഖലയ്ക്കുള്ള പദ്ധതി വിഹിതമായി 2076.02 കോടി രൂപ വകയിരുത്തിട്ടുണ്ട്. മുൻ യു.ഡി.എഫ് സർക്കാർ പ്രഖ്യാപിച്ച തിരുവനന്തപുരത്തെ രണ്ടാമത്തെ മെഡിക്കൽ കോളേജും ഹരിപ്പാട് മെഡിക്കൽ കോളേജും യാഥാർത്ഥ്യമാക്കുമെന്നത് ഈ സർക്കാരിന് നാടിനോടുള്ള പ്രതിബദ്ധതയുടെ ഉദാഹരണമാണ്. യു.ഡി.എഫ് സർക്കാർ തുടങ്ങിവച്ച കാസർകോട്, ഇടുക്കി, വയനാട്, മഞ്ചേരി മെഡിക്കൽ കോളേജുകളെ തുടർന്ന് വന്ന സർക്കാർ ദ്രോഹിക്കുകയായിരുന്നു.ഇവയെ ശക്തിപ്പെടുത്തുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ടെന്നും മന്ത്രി കെ.മുരളീധരൻ വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























