ശബരിമലയിൽ ആചാരനുഷ്ടാനങ്ങളിൽ ഇടപെടില്ല;സുരക്ഷാ കാര്യങ്ങളില്‍ ഇടപെടും; സ്ത്രീകളുടെ മൗലികാവകാശം ഉറപ്പാക്കും;സര്‍ക്കാര്‍ ഹൈക്കോടതിയിൽ സത്യവാങ്മൂലം നല്‍കി

ശബരിമലയുടെ സുരക്ഷയില്‍ ഇടപെടുമെന്നും സ്ത്രീകളുടെ മൗലികാവകാശം ഉറപ്പാക്കുമെന്ന് വ്യക്തമാക്കികൊണ്ട്സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. എന്നാൽ വിശ്വാസികളുടെ സുരക്ഷ സർക്കാറിന്‍റെ ഉത്തരവാദിത്വമാണെന്നും ആചാരാനുഷ്ഠാനങ്ങളില്‍ സര്‍ക്കാര്‍ ഇടപെടില്ലെന്നും സുഗമമായ തീര്‍ഥാടനം ഉറപ്പുവരുത്തേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ശബരിമലയിൽ ആചാരങ്ങൾക്ക് സുരക്ഷയുടെ പേരിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നുവെന്ന് ചൂണിക്കാട്ടിയുള്ള ഹർജിയിലാണ് സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചത്.
ശബരിമലയിലെ ആചാരങ്ങളിലോ അനുഷ്ഠാനങ്ങളിലോ സർക്കാർ ഇതുവരെ ഇടപെട്ടിട്ടില്ല. ഇനി ഇടപെടാൻ ഉദ്ദേശിക്കുന്നുമില്ല. സത്യവാങ്മൂലത്തിൽ പറയുന്നു.
മതപരമോ ആചാരപരമോ ആയ കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെട്ടിട്ടില്ല. ഇനി ഇടപെടാന്‍ ഉദ്ദേശിക്കുന്നുമില്ല.സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.എന്നാൽ, കേന്ദ്രസർക്കാർ നിർദേശം നൽകിയ സാഹചര്യത്തിൽ ശബരിമലയിലെ സുരക്ഷ സംസ്ഥാന സർക്കാറിന് നിർബന്ധമാണ്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് ചില തീവ്രസംഘങ്ങൾ എത്തി പ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്.അതിനനുസരിച്ചുള്ള സുരക്ഷ ഒരുക്കുക മാത്രമാണ് ചെയ്തത്.അതുകൊണ്ട് തന്നെ സുഗമമായ തീര്‍ഥാടന കാലം ഉറപ്പുവരുത്താനുള്ള ക്രമീകരണങ്ങള്‍ ശബരിമലയില്‍ ഏര്‍പ്പെടുത്തും. ശബരിമലയുടെ ക്ഷേത്രകാര്യങ്ങളില്‍ മുഖ്യമന്ത്രി ഒരു ഘട്ടത്തിലും ഇടപെട്ടിട്ടില്ല. സുരക്ഷാ കാര്യങ്ങളില്‍ മുഖ്യമന്ത്രി നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. അത് മുഖ്യമന്ത്രിയുടെ ഉത്തരവാദിത്വമാണ്. ആചാരത്തിൽ ഇടപെടാൻ മുഖ്യമന്ത്രി ദേവസ്വം ബോർഡ് അടക്കമുള്ളവർക്ക് നിർദേശം നൽകിയിട്ടില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
യഥാര്‍ഥ വിശ്വാസികള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാനുള്ള എല്ലാ ക്രമീകരണങ്ങളും ചെയ്യുമെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നുണ്ട്.
നാനാ ജാതി-മതസ്ഥര്‍ക്ക് പ്രവേശനമുള്ള ക്ഷേത്രമാണ് ശബരിമലയെന്നും അതാണ് ശബരിമലയുടെ പാരമ്പര്യമെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു. ശബരിമലയില്‍ ഭക്തര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് ദേവസ്വം ബോര്‍ഡിന് കോടിക്കണക്കിന് രൂപ സംസ്ഥാന സര്‍ക്കാര്‍ ഖജനാവില്‍നിന്ന് നല്‍കുന്നുണ്ട്.ഈ പണം ചിലവാക്കുന്നത് സംബന്ധിച്ചുള്ള കാര്യങ്ങള്‍ ഉറപ്പുവരുത്താന്‍ സര്‍ക്കാരിന് ഇടപെടല്‍ നടത്താന്‍ അവകാശമുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
മാധ്യമങ്ങളെ നിയന്ത്രിച്ച സാഹചര്യം ഇപ്പോഴില്ല. അതിനാൽ ഹർജി . മാധ്യമങ്ങളെ നിയന്ത്രിക്കുന്നതടക്കം പുതിയ സാഹചര്യങ്ങൾ ഉണ്ടായാൽ ഹർജിക്കാരന് കോടതിയെ സമീപിക്കാമെന്നും ഹൈകോടതി വ്യക്തമാക്കി. തുടർന്ന് മാധ്യമങ്ങളെ നിയന്ത്രിച്ചത് ചൂണ്ടിക്കാട്ടി സ്വകാര്യ ചാനൽ നൽകിയ ഹർജി ഹൈകോടതി തീർപ്പാക്കി. മറ്റ് നാലു ഹർജികൾ പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി.
ശബരിമലയുടെയും ദേവസ്വം ബോര്‍ഡിന്റെയും കാര്യങ്ങളില്‍ സര്‍ക്കാര്‍ അനാവശ്യ ഇടപെടല്‍ നടത്തുന്നു എന്ന് ആരോപിച്ചുകൊണ്ടുള്ളതാണ് മറ്റൊരു ഹർജി . ഈ ഹര്‍ജിയിലാണ് സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.
ശബരിമലയുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡിന്റെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നുമുൻപ് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ബോര്‍ഡിനുമേല്‍ അധികാരം പ്രയോഗിക്കരുതെന്നും ക്രമസമാധാന പാലനത്തിനായി ഇടപെടുന്നതിനു ന്യായീകരണമുണ്ടെന്നും കോടതി അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha























