ഫേസ്ബുക്കിലൂടെ 27 സ്കൂൾ വിദ്യാർത്ഥികളെ വലയിലാക്കി കറക്കം; ഓർമ്മയ്ക്ക് വേണ്ടി സൂക്ഷിക്കാനെന്ന പറഞ്ഞു സെൽഫിയെടുത്ത് മണിക്കൂറുകൾക്കുള്ളിൽ സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്യുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി ലൈംഗികബന്ധത്തിന് ഇരയാക്കുന്ന ഹോബിയുമായി കറങ്ങിയ യുവാവിന് ഒടുവിൽ എട്ടിന്റെ പണി...

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട സ്കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ 27 പേരെപ്രണയം നടിച്ച് നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി ലൈംഗികബന്ധത്തിന് ഇരയാക്കിയ യുവാവ് പിടിയില്‍. കോട്ടയം കല്ലറമറ്റം ഭാഗത്ത് ജിത്തുഭവനില്‍ ജിന്‍സുവാണ് (24) അറസ്റ്റിലായത്.
ജില്ല പൊലീസ് നടപ്പാക്കുന്ന ഓപറേഷന്‍ ഗുരുകുലം ജില്ല കോഓഡിനേറ്റര്‍ക്ക് ഒരു സ്കൂളിലെ പ്രധാനാധ്യാപിക നല്‍കിയ വിവരമാണ് പ്രതിയെ കുടുക്കാനിടയാക്കിയത്. സ്കൂളിലെ ഒരു പെണ്‍കുട്ടിയെ യൂണിഫോമിൽ സംശയാസ്പദമായ സാഹചര്യത്തില്‍ മറ്റൊരാളുടെ കൂടെ കാറില്‍ കണ്ടതായി ഇവര്‍ പൊലീസിനെ അറിയിച്ചു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുട്ടിയെ കാറില്‍ കൊണ്ടുപോയ യുവാവിനെ പിടികൂടി. ഇയാളുടെ മൊബൈല്‍ പരിശോധിച്ചപ്പോള്‍ മറ്റ് പെണ്‍കുട്ടികളുമായുള്ള അശ്ലീല സന്ദേശങ്ങള്‍ കണ്ടെത്തി. തെന്റ കൂട്ടുകാരിയും ഇത്തരം ഒരു കെണിയില്‍പെട്ടിട്ടുണ്ടെന്ന് ഇൗ പെണ്‍കുട്ടിയാണ് വെളിപ്പെടുത്തിയത്. ഇതുസംബന്ധിച്ച അന്വേഷണമാണ് ജിന്‍സുവിലേക്ക് എത്തിയത്.
ജില്ല പൊലീസ് മേധാവിയുടെ ഓഫിസില്‍ നടത്തിയ കൗണ്‍സലിങ്ങില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് വിദ്യാര്‍ഥിനിയില്‍നിന്ന് ലഭിച്ചത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ജിന്‍സുവുമായി പ്രണയത്തിലായ കുട്ടി ഇയാളോടൊന്നിച്ച് മൊബൈലില്‍ സെല്‍ഫി എടുത്തു. ഈ ഫോട്ടോ ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി മൊബൈല്‍ ചാറ്റിങ്ങിലൂടെ പെണ്‍കുട്ടിയുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി. തുടര്‍ന്ന് ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുകയും അതിെന്റ വിഡിയോ കാട്ടി ബ്ലാക്മെയില്‍ ചെയ്യാനും തുടങ്ങി.
ഇതോടെ മാനസികമായി തകര്‍ന്ന അവസ്ഥയിലായി പെണ്‍കുട്ടി. തുടര്‍ന്ന് ജില്ല പൊലീസ് മേധാവി ഹരിശങ്കറിെന്റ നിര്‍ദേശപ്രകാരം ഓപറേഷന്‍ ഗുരുകുലം കോഓഡിനേറ്റര്‍ കെ.ആര്‍. അരുണ്കുമാറിെന്റ നേതൃത്വത്തില്‍ ജിന്‍സുവിനെ പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യുന്നതിനിടെ ഇയാളുടെ മൊബൈലില്‍നിന്നാണ് പീഡനപരമ്ബരയുടെ ചുരുള്‍ അഴിയുന്നത്.
27 പെണ്‍കുട്ടികളുടെ ചിത്രങ്ങളും വിഡിയോകളും വിവിധ ഫോള്‍ഡറുകളിലാക്കിയാണ് സൂക്ഷിച്ചിരുന്നത്. കൂടുതല്‍ കുട്ടികള്‍ കെണിയില്‍ വീണിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. ജിന്‍സുവിന് ജോലിയില്ലെന്നും ഫേസ്ബുക്കിലൂടെയാണ് പെണ്‍കുട്ടികളെ പരിചയപ്പെടുന്നതെന്നും പൊലീസ് അറിയിച്ചു. വൈക്കം ഡിവൈ.എസ്.പി മുഖേന കടുത്തുരുത്തി പൊലീസിന് കൈമാറിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി.
നിലവില്‍ ഒരു പരാതി മാത്രമാണ് ലഭിച്ചിട്ടുള്ളത്. ഇരകളായ മറ്റ് പെണ്‍കുട്ടികളുടെ രക്ഷിതാക്കളോട് പരാതി നല്‍കാന്‍ അറിയിച്ചിട്ടുെണ്ടന്നും പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha
























