അഞ്ജന എന്ന പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പത്താം ക്ലാസുകാരിയെ ചതിക്കുഴിയിൽ വീഴ്ത്തി; നേരിൽ കാണണമെന്ന് ആവശ്യപ്പെട്ട് എത്തിയപ്പോൾ അപകടം മണത്ത പെൺകുട്ടി രക്ഷപെടാൻ ശ്രമിക്കവേ കീഴ്‌പ്പെടുത്തി കെട്ടിയിട്ട് നഗ്നയാക്കി കൂട്ടബലാല്‍സംഗം: സഹോദരനെ വിളിച്ചുവരുത്തി ദൃശ്യങ്ങൾ കാണിച്ച് പണം തട്ടാൻ നോക്കിയത് ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവടക്കമുള്ളവർക്ക് കെണിയായി...

കണ്ണൂർ പറശ്ശിനിക്കടവിലെ ലോഡ്ജിലെത്തിച്ച് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗം ചെയ്‌തെന്ന കേസില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. പഴയങ്ങാടി മാട്ടൂല്‍ ജസിന്തയിലെ കെ വി സന്ദീപ് (31), കുറുമാത്തൂര്‍ ചാണ്ടിക്കരി സ്വദേശിയും നടുവില്‍ താമസക്കാരനുമായ ഇ പി ഷംസുദ്ദീന്‍ (37), നടുവിലെ കിഴക്കെപറമ്ബില്‍ അയ്യൂബ് (32), ശ്രീകണ്ഠപുരം പരിപ്പായിലെ വി സി ഷബീര്‍ (32), ഇവര്‍ക്ക് ഒത്താശ ചെയ്തതിന് പറശ്ശിനിക്കടവിലെ പറശ്ശിനി പാര്‍ക്ക് ലോഡ്ജ് മാനേജര്‍ പവിത്രന്‍ (38) എന്നിവരെയാണ് തളിപ്പറമ്ബ് പ്രിന്‍സിപ്പല്‍ എസ്‌ഐ കെ ദിനേശന്‍ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.
20ഓളം പേര്‍ക്കെതിരേ പെണ്‍കുട്ടി മൊഴി നല്‍കിയതിനെ തുടര്‍ന്ന് പിതാവും ഡിവൈഎഫ്‌ഐ ആന്തൂര്‍ മേഖലാ പ്രസിഡന്റും ഉള്‍പ്പെടെ മൂന്നുപേരെ കൂടി കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്. പെണ്‍കുട്ടിയെ ഫേസ്ബുക്ക് വഴി പരിചയപ്പെട്ട് പ്രതികള്‍ക്ക് എത്തിച്ചുകൊടുത്ത യുവതിയെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
കണ്ണൂര്‍ നഗരത്തിലെ സ്‌കൂളില്‍ എസ്‌എസ്‌എല്‍സിക്കു പഠിക്കുന്ന 16കാരിയാണ് ബലാല്‍സംഗത്തിന് ഇരയായത്. പ്രതികള്‍ക്കെതിരേ പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. തളിപ്പറമ്ബ് ഡിവൈഎസ്പി കെ വി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡാണ് കേസന്വേഷിക്കുന്നത്.
പെണ്‍കുട്ടിയുടെ നഗ്നവീഡിയോ കൈയിലുണ്ടെന്നു പറഞ്ഞ് സഹോദരനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചതോടെയാണ് കൂട്ടബലാല്‍സംഗത്തിന്റെ വിവരങ്ങള്‍ പുറത്തായത്.
തുടര്‍ന്ന് കണ്ണൂര്‍ വനിതാ സെല്‍ സിഐക്കു പരാതി നല്‍കുകയായിരുന്നു. സംഭവം നടന്നത് തളിപ്പറമ്ബ് പോലിസ് സ്‌റ്റേഷന്‍ പരിധിയിലായതിനാല്‍ അവിടേക്ക് റഫര്‍ ചെയ്തു. ഇക്കഴിഞ്ഞ നവംബര്‍ 13നും 19നും പറശ്ശിനിക്കടവിലെ ലോഡ്ജില്‍ കെട്ടിയിട്ട് ബലാല്‍സംഗം ചെയ്‌തെന്നാണ് പെണ്‍കുട്ടിയുടെ പരാതി. അതേസമയം, ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവ് ഉള്‍പ്പെടെയുള്ള പ്രതികളെ പോലിസ് രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തളിപ്പറമ്ബില്‍ റോഡ് ഉപരോധിച്ചു.
https://www.facebook.com/Malayalivartha
























