തിരുവനന്തപുരത്ത് നടന്ന പരിപാടിയിൽ മന്ത്രി എസി മൊയ്തീനെതിരെ ശരണം വിളിച്ച് പ്രതിഷേധവുമായി ബിജെപി നാമജപക്കാർ

തിരുവനന്തപുരത്ത് നടന്ന പരിപാടിയിൽ മന്ത്രി എസി മൊയ്തീനെതിരെ ശരണം വിളിച്ച് പ്രതിഷേധവുമായി ബിജെപി നാമജപക്കാർ; കണ്ടം വഴി കൂവിവിളിച്ച് ഓടിച്ച് സദസിലെ സ്ത്രീകള്‍
കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്ത് നടന്ന പരിപാടിയിൽ മന്ത്രി എസി മൊയ്തീൻ പങ്കെടുത്തത്. പരിപാടി തുടങ്ങിയതിന് ശേഷം മന്ത്രി പ്രസംഗം തുടങ്ങിയതോടെയാണ് സദസ്സിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്. പരിപാടിയില്‍ ശരണം വിളിച്ച് പ്രതിഷേധിക്കാനെത്തിയ ബിജെപി പ്രവര്‍ത്തകരായ സ്ത്രീകളെയാണ് സദസിലുണ്ടായിരുന്നവര്‍ കൂവിവിളിച്ച് മടക്കിയത്.
മന്ത്രി മൊയ്തീന്‍ തിരുവനന്തപുരത്ത് പങ്കെടുത്ത പരിപാടിക്കിടയിലേക്കാണ് പ്രതിഷേധക്കാര്‍ വന്നത്. അഞ്ചോളം സ്ത്രീകളാണ് നാമജപ പ്രതിഷേധവുമായി വേദിയിലേക്ക് എത്തിയത്. സദസ്സിലിരിക്കുന്ന സ്ത്രീകളെ നാമജപം ചൊല്ലാന്‍ ഈ അഞ്ചു സ്ത്രീകളും പ്രേരിപ്പിക്കുന്നുണ്ടെങ്കിലും ഇവരെ കൂക്കിവിളിച്ചാണ് സദസ്സിലിരുന്ന മറ്റു സ്ത്രീകള്‍ എതിരേറ്റത്. ‘ആരോ നിര്‍ബന്ധിച്ച് പറഞ്ഞയച്ചതാണ്, അവര്‍ പൊക്കോളും’ എന്ന് മന്ത്രി പറയുന്നുമുണ്ട്. സ്ത്രീകളുടെ കൂവലിനെ തുടര്‍ന്ന് പ്രതിഷേധവുമായെത്തിയവര്‍ നാണംകെട്ട് തോറ്റ് മടങ്ങിപ്പോകുകയായിരുന്നു.
സുപ്രീം കോടതിയുടെ യുവതീ പ്രവേശന വിധിയ്ക്ക് പിന്നാലെ നിരവധി പ്രശ്നങ്ങളാണ് അരങ്ങേറിയതും ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നതും. അതേസമയം മതവികാരം ഇളക്കി വിട്ട്, ഹിന്ദുക്കളെ ഉണര്‍ത്തി വോട്ട് പെട്ടിയിലാക്കുക എന്ന, ഉത്തേരേന്ത്യന്‍ തെരഞ്ഞെടുപ്പുകളില്‍ ഉപയോഗിച്ച് പഴകിയ തന്ത്രമാണ് ശബരിമല വിഷയത്തിലൂടെ കേരളത്തിലും ബിജെപി പരീക്ഷിക്കുന്നത്. സര്‍ക്കാര്‍ ഹിന്ദുക്കളെ വേട്ടയാടുന്നു എന്നുള്ള നിലവിളികള്‍ ശബരിമല വിഷയം വന്നതോടെ കേരളത്തില്‍ വല്ലാതെ ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. ശക്തമായ പോലീസ് നടപടികളുടെ ഫലമായി ആറിത്തണുത്ത ശബരിമല സമരം വീണ്ടും ചൂട് പിടിപ്പിക്കുകയാണ് ബിജെപി.
https://www.facebook.com/Malayalivartha


























