കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ കലാപം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവര്‍, ഒരു അമ്മൂമ്മയുടെ തലയില്‍ നാളികേരം എറിയുന്നത് കണ്ടു; നട അടപ്പിക്കാന്‍ അയ്യപ്പന്റെ സന്നിധിയില്‍ മൂത്രമൊഴിക്കാന്‍ ഏര്‍പ്പാട് ചെയ്തു എന്ന് പറയുന്ന ആളേയും കണ്ടു; ശബരിമലയില്‍ അക്രമം അഴിച്ചുവിട്ട സംഘപരിവാറിനെ കുറിച്ച് പറയുമ്പോള്‍ നിങ്ങള്‍ക്കെന്തിനാണ് പൊള്ളുന്നത്; സഭയില്‍ ബഹളം വെച്ച കോണ്‍ഗ്രസ് നേതാക്കളുടെ വായടപ്പിച്ച് സ്വരാജ്

സഭയില്‍ ബഹളം വെച്ച കോണ്‍ഗ്രസ് നേതാക്കൾക്ക് മറുപടിയുമായി എം. സ്വരാജ് എം.എല്‍.എ. ശബരിമലയില്‍ ഭക്തര്‍ക്കെതിരെ അക്രമം അഴിച്ചുവിട്ട സംഘപരിവാര്‍ നേതാക്കളെ കുറിച്ച് പറയുമ്പോള്‍ കോണ്‍ഗ്രസ് സുഹൃത്തുക്കള്‍ക്ക് എന്തിനാണ് പൊള്ളുന്നത് എന്ന സ്വരാജിന്റെ ചോദ്യത്തിനു മുൻപിൽ പ്രതിപക്ഷം ബഹളം വെക്കുന്നത് നിര്‍ത്തി. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍ ഒരു ഭരണഅട്ടിമറി സ്വപ്‌നം കണ്ടുകൊണ്ടുള്ള ഒരു സമരാഭാസമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത് എന്ന് സ്വരാജ് പറഞ്ഞു.
നമുക്ക് എന്തിനാണ് രണ്ട് കൊടി ഒന്ന് പോരേയെന്ന് ഇരുകൂട്ടരും ഒരുമിച്ച് തീരുമാനിക്കുന്നത് നമ്മള്‍ ഇവിടെ കാണുകയുണ്ടായി. ദേവസ്വം ബോര്‍ഡിലെ 60 ശതമാനം ജീവനക്കാരും ക്രിസ്ത്യാനികളാണ് എന്ന് പറഞ്ഞ ശ്രീമതി ശശികലയെ കുറിച്ച് മന്ത്രി സൂചിപ്പിച്ചു. ആ ശശികല ജാമ്യം കിട്ടി ഇറങ്ങി വന്നപ്പോള്‍ യു.ഡി.എഫ് ഭരിക്കുന്ന ശബരിമല ഇടത്താവളം ഉദ്ഘാടനം ചെയ്യാന്‍ അവരെ കൊണ്ടുവന്ന സമീപനം നമ്മള്‍ കണ്ടതാണ്. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ കലാപം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവര്‍, ഒരു അമ്മൂമ്മയുടെ തലയില്‍ നാളികേരം എറിയുന്നത് കണ്ടു. നട അടപ്പിക്കാന്‍ അയ്യപ്പന്റെ സന്നിധിയില്‍ മൂത്രമൊഴിക്കാന്‍ ഏര്‍പ്പാട് ചെയ്തു എന്ന് പറയുന്ന ആളേയും കണ്ടു. പതിനെട്ടാം പഠിയില്‍ കയറി പൃഷ്ഠ പ്രദര്‍ശനം നട്തതുന്നതും കണ്ടു. എന്ന് നിയമ സഭയിൽ സ്വരാജ് പറഞ്ഞു. തുടർന്ന് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ സഭയില്‍ ബഹളം വെക്കുകയായിരുന്നു. ഇതോടെശബരിമലയില്‍ ഭക്തര്‍ക്കെതിരെ അക്രമം അഴിച്ചുവിട്ട സംഘപരിവാര്‍ നേതാക്കളെ കുറിച്ച് പറയുമ്പോള്‍ എന്റെ കോണ്‍ഗ്രസ് സുഹൃത്തുക്കള്‍ക്ക് എന്തിനാണ് പൊള്ളുന്നത് എന്നും ഞാന്‍ നിങ്ങളെ കുറിച്ചല്ല പറഞ്ഞത് സംഘപരിവാറിനെ കുറിച്ചാണെന്നും സ്വരാജ് പറയുകയായിരുന്നു.
സംഘപരിവാറിനെ കുറിച്ച് പറയുമ്പോള്‍ നിങ്ങള്‍ക്ക് പൊള്ളണ്ട. ഇങ്ങനെ സ്ഥിരമായി അക്രമം നടത്തി ഭക്തരെ പരിക്കേല്‍പ്പിക്കുന്ന ശബരിമലയെ കലാപകേന്ദ്രമാക്കി മാറ്റുന്ന ആളുകളെ നമുക്ക് മനസിലായി. അവരുടെ പേരില്‍ നടപടിയെടുത്തു. കോടതി അവര്‍ക്ക് ജാമ്യം അനുവദിക്കുമ്പോള്‍ പറഞ്ഞിട്ടുള്ള വ്യവസ്ഥ ശ്രദ്ധിക്കേണ്ടതാണ്. അത് ശബരിമലയില്‍ പ്രവേശിക്കരുത് എന്നല്ല, റാന്നി താലൂക്കില്‍ രണ്ട് മാസത്തേക്ക് കാലുകുത്തരുത് എന്നാണ്. ശബരിമലയില്‍ കലാപമുണ്ടാക്കുന്ന ഞാന്‍ ഈ പരാമര്‍ശിച്ചവരുള്‍പ്പെടെയുള്ളവരെ അവിടുത്തെ ഭക്തരെ കരുതി, ഇവര്‍ അവിടെ കയറിയാല്‍ അക്രമം ഉണ്ടാകുമെന്ന് കരുതി, ഇവരില്‍ നിന്നും ശബരിമലയെ സംരക്ഷിക്കാന്‍ പ്രത്യേക നടപടി എടുക്കാന്‍ കഴിയുമോ എന്ന കാര്യമാണ് തനിക്ക് ചോദിക്കാനുള്ളത്” എന്നും എം സ്വരാജ് പറഞ്ഞു.
അതേസമയം നിയമസഭാസമ്മേളനം തുടങ്ങിയതോടെ ഇന്നും സഭയിൽ പ്രതിപക്ഷ ബഹളം. സത്യഗ്രഹമിരിക്കുന്ന സമാജികരോടുള്ള സമീപനത്തിൽ പ്രതിഷേധിച്ചാണ് ബഹളം. സമാജികരോടുള്ള പ്രതിഷേധത്തിൽ സ്‌പീക്കർ ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എന്നാൽ, സത്യഗ്രഹം അവസാനിപ്പിക്കുന്ന കാര്യം സർക്കാരുമായി ചർച്ച നടത്തിയെന്ന് സ്‌പീക്കർ വ്യക്തമാക്കി. വിഷയത്തിൽ ചർച്ച തുടരുമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha


























