സുപ്രീംകോടതിയുടെ തീരുമാനം എന്തായാലും അത് സര്‍ക്കാര്‍ അംഗീകരിക്കും അതിലൊരു നിയമനിര്‍മ്മാണം സര്‍ക്കാര്‍ നടത്തില്ല... ഇക്കാര്യത്തില്‍ ഞങ്ങള്‍ ഇപ്പോഴും ഉറച്ചു നില്ക്കുന്നു; നിയസഭയിൽ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്കു മറുപടിയുമായി കടകംപള്ളി

ശബരിമല തന്ത്രി ദേവസ്വം ബോർഡ് ജീവനക്കാരൻ മാത്രമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. നിയസഭയിൽ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം. ബോർഡിന് തന്ത്രിയോടു വിശദീകരണം ചോദിക്കാൻ അവകാശമുണ്ട്.
ശബരിമല തന്ത്രിയോട് ദേവസ്വം ബോർഡ് വിശദീകരണം ചോദിച്ചത് ശരിയായ നടപടിയാണ്. തന്ത്രി ദേവസ്വം ബോർഡ് ജീവനക്കാരൻ മാത്രമാണ്. ഭരണപരമായ കാര്യങ്ങളിൽ ഇടപെടാൻ തന്ത്രിക്ക് അനുവാദമില്ല- കടകംപള്ളി പറഞ്ഞു. ദേവസ്വം ബോർഡിന്റെ അവകാശങ്ങളിൽ കടന്നുകയറ്റം നടത്താൻ മുഖ്യമന്ത്രിയോ ദേവസ്വം വകുപ്പോ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിയമസഭയില്‍ പി.സി ജോര്‍ജ് എം.എല്‍.എയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. തന്ത്രി ദേവസ്വം ബോര്‍ഡിന്റെ 6000 ജീവനക്കാരില്‍ ഒരാള്‍ മാത്രമാണ്. അവരുടെ അവകാശ അധികാരങ്ങള്‍ ദേവസ്വം ബോര്‍ഡ് മാന്വലിന്റെ നാലാം അധ്യായത്തില്‍ കൃത്യമായി നിര്‍വചിച്ചിട്ടുണ്ട്.
പാരമ്പര്യമായി ഉള്ളവരും നിയമിക്കുന്നവരും തന്ത്രിമാരില്‍ പെടും. ശാന്തിക്കാരുടേതുപോലെ ഉത്തരവാദിത്വം നിറവേറ്റേണ്ടവരാണ് അവരും. ക്ഷേത്ര തന്ത്രം കൈകാര്യം ചെയ്യുമ്പോള്‍ ദേവസ്വം ബോര്‍ഡിന്റെ നിയന്ത്രണത്തിന് വിധേയമായിരിക്കുമെന്നും ദേവസ്വം ബോര്‍ഡ് പുറപ്പെടുവിക്കുന്ന ചട്ടങ്ങള്‍ക്ക് വിധേയമായിരിക്കണമെന്ന് പ്രസ്തുത അധ്യായത്തിലെ എട്ട് 10,14 ഖണ്ഡികകളില്‍ പറയുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. താന്ത്രിക ജോലി നിര്‍വഹിക്കുമ്പോള്‍ തന്ത്രിമാര്‍ ബോര്‍ഡിലെ എതൊരു ജീവനക്കാരനേയും പോലെ ബോര്‍ഡിന്റെ അച്ചടക്ക നടപടിക്ക് വിധേയരായിരിക്കും. തന്ത്രിമാര്‍ക്ക് പൂജ സംബന്ധിച്ചല്ലാതെ ഭരണപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ അവകാശമില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ക്ഷേത്രം അടച്ചിടുന്നത് സംബന്ധിച്ച് ശബരിമലതന്ത്രി ഒരു രാഷ്ട്രീയനേതാവിന്റെ ഉപദേശം തേടിയെന്ന വാര്‍ത്തയില്‍ തന്ത്രിയോട് ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ വിശദീകരണം തേടിയിട്ടുണ്ട്. തന്ത്രിമാര്‍ സര്‍ക്കാരിന് കീഴില്‍ അല്ല ദേവസ്വം ബോര്‍ഡിന് കീഴിലാണ പ്രവര്‍ത്തിക്കുന്നത്. ദേവസ്വം ബോര്‍ഡ് മാനുവലില്‍ തന്ത്രിമാരുടെ അധികാരങ്ങളെക്കുറിച്ച് കൃത്യമായി പറഞ്ഞിട്ടുണ്ട്. ശാന്തിക്കാരെ പോലെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റണ്ടവരാണ് തന്ത്രിമാര്‍. അവരുടെ തീരുമാനങ്ങള്‍ ദേവസ്വംബോര്‍ഡിന് വിധേയമായിട്ടായിരിക്കും. പൂജാസംബന്ധിയായ കാര്യങ്ങളില്‍ അല്ലാതെ ഭരണപരമായ കാര്യങ്ങളില്‍ തന്ത്രിമാര്‍ക്ക് തീരുമാനമെടുക്കാനാവില്ലെന്നും കൂട്ടിച്ചേർത്തു.
അതേസമയം ശബരിമല വിഷയത്തിനു പിന്നിൽ സങ്കുചിത രാഷ്ട്രീയ താത്പര്യമാനിന്നും അദ്ദേഹം പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പും ഒരു സീറ്റും കുറച്ചായിരം വോട്ടും കിട്ടാനാണ് ചിലര്‍ ഈ വിഷയം കത്തിക്കുന്നത്. ഇതേക്കുറിച്ച് സര്‍ക്കാരിന് കൃത്യമായി അറിയാം. കോൺഗ്രസ് ഇവിടെ കെണിയിൽപ്പെട്ടു. പ്രഖ്യാപിത നിലപാട് മറന്നാണ് കോണ്‍ഗ്രസ് ഇപ്പോള്‍ കളിക്കുന്നത്. ഈ സങ്കുചിത താത്പര്യ രാഷ്ട്രീയത്തില്‍ നിന്നും രാജ്യത്തിന്റെ വിശാലമായ താത്പര്യത്തിലേക്ക് വരാന്‍ യുഡിഎഫ് എങ്കിലും തയ്യാറാവണം എന്ന് ഞാന്‍ അപേക്ഷിക്കുകയാണ്. ഇപ്പോള്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബിജെപിയെ പരാജയപ്പെടുത്തി കോണ്‍ഗ്രസ് അധികാരത്തില്‍ വരണം എന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ഞങ്ങള്‍ മാത്രമല്ല കേരളത്തിലെ മുഴുവന്‍ മതേതരവാദികളും അതാണ് ആഗ്രഹിക്കുന്നത്.
പക്ഷേ കേരളത്തില്‍ നിങ്ങള്‍ എന്താണ് ചെയ്യുന്നത്. പത്തനംതിട്ടയില്‍ ആദ്യം നിരാഹാരം കിടന്നത് നിങ്ങളല്ലേ. നിങ്ങളെ തോല്പിക്കാനല്ലേ പിന്നെ ആര്‍എസ്എസിനെ കൂട്ടി ബിജെപി രംഗത്തിറങ്ങിയത്. ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് സ്വീകരിച്ച നിലപാട് വര്‍ഗീയധ്രുവീകരണത്തിന് വഴിവക്കുമെന്ന കാര്യം ഇനിയും തിരിച്ചറിഞ്ഞില്ലെങ്കിലും ചരിത്രം നിങ്ങള്‍ക്ക് മാപ്പ് തരില്ല. സുപ്രീംകോടതിയുടെ തീരുമാനം എന്തായാലും അത് സര്‍ക്കാര്‍ അംഗീകരിക്കും അതിലൊരു നിയമനിര്‍മ്മാണം സര്‍ക്കാര്‍ നടത്തില്ല. ഇക്കാര്യത്തില്‍ ഞങ്ങള്‍ ഇപ്പോഴും ഉറച്ചു നില്ക്കുന്നു.
https://www.facebook.com/Malayalivartha


























