സ്ത്രീകളുടെ പ്രായം പരിശോധിക്കാൻ സുരേന്ദ്രന് എന്ത് അധികാരം; ക്തരുടെ പ്രവൃത്തികളല്ല സുരേന്ദ്രന്‍ ശബരിമലയില്‍ കാണിച്ചത്; ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രന് ഹൈകോടതിയുടെ രൂക്ഷ വിമർശനം; കേസിൽ വാദം പൂർത്തിയാക്കിയ കോടതി നാളെ വിധി പറയും

ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രന് ഹൈകോടതിയുടെ രൂക്ഷ വിമർശനം. എന്തിനാണ് സുരേന്ദ്രന്‍ ശബരിമലയില്‍ പോയതതെന്ന് ഹൈക്കോടതി ആരാഞ്ഞു. ശബരിമലയിലെത്തുന്ന സ്ത്രീകളുടെ പ്രായം പരിശോധിക്കാൻ സുരേന്ദ്രന് എന്ത് അധികാരമാണുള്ളതെന്ന് കോടതി ചോദിച്ചു. ഈ പ്രവർത്തികൾ ന്യായീകരിക്കാനാവില്ല. ശബരിമലയിലെ അക്രമ ഗൂഢാലോചന കേസ് നിലനിൽക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. കേസിൽ വാദം പൂർത്തിയാക്കിയ കോടതി നാളെ വിധി പറയും.
സുരേന്ദ്രന് ജാമ്യം നൽകരുതെന്ന് സർക്കാർ കോടതിയിൽ നിലപാട് എടുത്തു. സുപ്രീംകോടതി വിധി മാനിച്ചില്ല. സുരേന്ദ്രൻ നിയമം കൈയ്യിലെടുത്തുവെന്നും സർക്കാർ കോടതിയെ അറിയിച്ചു. സുരേന്ദ്രന്‍ നിയമം ലംഘിച്ചതായിട്ട് സര്‍ക്കാര്‍ ഹൈക്കോടതില്‍ ജാമ്യാപേക്ഷ എതിര്‍ത്ത് വാദിച്ചു. ഭക്തരുടെ പ്രവൃത്തികളല്ല സുരേന്ദ്രന്‍ ശബരിമലയില്‍ കാണിച്ചത്. ശബരിമലയില്‍ ഒരു സംഘം പ്രശ്‌നമുണ്ടാക്കുന്നതിന് ശ്രമിക്കുന്നുണ്ട്. സുരേന്ദ്രനും അവരില്‍ ഒരാളാണ്. ശബരിമലയിലെ സുരേന്ദ്രന്റെ പ്രവൃത്തികളെ ന്യായീകരിക്കാന്‍ സാധിക്കില്ല. സുരേന്ദ്രനെതിരെ എട്ട് വാറന്റ് ഉണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.
അക്രമ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടൽ, പൊതുമുതല്‍ നശിപ്പിക്കൽ, ഗതാഗത തടസ്സം സൃഷ്ടിക്കൽ, നിരോധനാജ്ഞ ലംഘനം ഉള്‍പ്പെടെ 15 കേസുകളാണ് നിലവിലുള്ളത്. അതില്‍ 8 കേസുകള്‍ 2016ന് മുമ്പ് പൊലീസ് ചാര്‍ജ് ചെയ്തവയാണ്. മൂന്ന് കേസുകള്‍ അന്വേഷണ ഘട്ടത്തിലും മറ്റുള്ളവ കോടതികളില്‍ വിചാരണയുടെ വിവിധ ഘട്ടങ്ങളിലുമാണ്.
അതേസമയം മന്ത്രിമാര്‍ക്കെതിരെ ഇത്തരം കേസുകളും വാറന്റും ഇല്ലെയന്ന് കോടതി സര്‍ക്കാര്‍ അഭിഭാഷകനോട് ചോദിച്ചു.
ശബരിമലയിലെ ചിത്തിര ആട്ട വിശേഷത്തിന് നടതുറന്ന അവസരത്തില്‍ ശബരിമലയില്‍ നിരോധനാജ്ഞ ഏർപ്പെടുത്തിയിരുന്നു. പേരക്കുട്ടിക്ക് ചോറൂണ് നല്‍കാനും ശബരിമല ദര്‍ശനത്തിനുമായി 52 വയസ്സ് പ്രായമുള്ള സ്ത്രീയെ സന്നിധാനം നടപ്പന്തലില്‍ വച്ച് തടസുരേന്ദ്രന്‍റെ നേതൃത്വത്തില്‍ പ്രതിഷേധക്കാര്‍ സംഘടിച്ച് അന്യായമായി ഇവരെ തടഞ്ഞ് ദേഹോപദ്രവമേല്‍പ്പിച്ചതിനും മാനഹാനി വരുത്തുന്ന രീതിയിലുള്ള അക്രമപ്രവര്‍ത്തനങ്ങള്‍ നടത്തിയതിനുമാണ് കേസ്.
https://www.facebook.com/Malayalivartha


























