എന്റെ പൊന്നുമക്കളാ... കണ്ടുനിൽക്കാനായില്ല; കത്തുന്ന വീടിനുള്ളിലേക്ക് എടുത്ത് ചാടി ഭാര്യയെയും മക്കളെയും രക്ഷിക്കാൻ ശ്രമിച്ചു; പക്ഷെ രണ്ടു പിഞ്ചോമനകൾക്ക് പിന്നാലെ അച്ഛനും പോയി; മലാക്കയിൽ വീടിന് തീപിടിച്ച സംഭവത്തിൽ മരണം മൂന്നായി... ഭാര്യ അതീവ ഗുരുതരാവസ്ഥയിൽ; ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടത് മകൻ മാത്രം...
ഡിസംബർ 6 ന് രാത്രിയാണ് തെക്കുംകര പഞ്ചായത്തിലെ മലാക്ക കാര്യാട് റോഡിനു സമീപം താമസിക്കുന്ന ആച്ചക്കോട്ടിൽ ഡാേൻറാസെൻറ വീട്ടിൽ അഗ്നിബാധയുണ്ടായത്. അത്താഴം കഴിച്ച് ഉറങ്ങാൻ കിടന്ന ഡാേൻറാസൻ- ബിന്ദു ദമ്പതികളുടെ കുട്ടികളായ ഡാൻഫലിസും (10) രണ്ട് വയസ്സുള്ള െസലസ്മിയെയും പൊള്ളലേറ്റ് മരിച്ചു. മൂത്തമകൾ െസലസ്നിയ (12)യും ബിന്ദുവും പരിക്കുകേളാടെ രക്ഷപ്പെട്ടു. അന്ധിബാധയുണ്ടായ സമയം വീടിനു പുറത്തായിരുന്ന ഡാേൻറഴ്സൻ തീയിൽ നിന്നും മക്കളെ രക്ഷിക്കാൻ അകത്തേക്ക് ഒാടുകയായിരുന്നു.
തീയിലും പുകയിലും പെള്ളലേറ്റ് കുഴങ്ങുവീണ ഡാേൻറഴ്സണെയും ഭാര്യയെയും മകളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നിസ്സാര പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മകൾ സെലസ്നിയ ആശുപത്രി വിട്ടു. ബിന്ദുവും ഗുരുതരാവസ്ഥയിൽ തുടരുകയാണ്. മലാക്കയിൽ വീടിനുണ്ടായ അഗ്നിബാധയിലാണ് മരണം മൂന്നായത്. പൊള്ളലേറ്റു ചികിത്സയിലായിരുന്ന ഗൃഹനാഥൻ ഡാേൻറഴ്സണാണ് മരിച്ചത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഡാേൻറഴ്സെൻറ രണ്ടു മക്കൾ അപകട ദിവസം തന്നെ മരിച്ചിരുന്നു. സംഭവം വടക്കാഞ്ചേരിയിൽ..
https://www.facebook.com/Malayalivartha