ശബരിമല ശ്രീകോവിലിന് പുതിയ സ്വര്‍ണ വാതില്‍; വാതിൽ നിർമ്മിക്കുന്നത് നൂറു വർഷം പഴക്കമുള്ള നിലമ്പൂർ തേക്കിൽ
അയ്യപ്പ ക്ഷേത്രത്തിന്റെ ശ്രീകോവിലിന് പുതിയ വാതിൽ ഒരുങ്ങുന്നു. നൂറു വർഷം പഴക്കമുള്ള നിലമ്പൂർ തേക്കിലാണ് വാതിൽ നിർമിക്കുക. തേക്കിന്‍ തടികള്‍ ശബരിമല സന്നിധാനത്തെത്തിച്ച് അളവെടുത്തു. ഇനി സ്വര്‍ണം പൂശാനായി ഹൈദരാബാദിലേക്ക് കൊണ്ടുപോകും. ചെമ്പുകൊണ്ട് പൊതിഞ്ഞ് കൊത്തുപണികള്‍ പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും സ്വര്‍ണം പൂശുക. നാലുകിലോയിലധികം സ്വര്‍ണം ഇതിനായി വേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്. പൈങ്കുനി ഉത്സവത്തോടനുബന്ധിച്ചാകും സ്വര്‍ണവാതില്‍ സ്ഥാപിക്കുക.
നിലവിലെ വാതിൽ അഴിച്ചെടുത്ത് തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിദ്ധ്യത്തിൽ സോപാനത്ത് വച്ചാണ് അളവ് ഒത്തുനോക്കിയത്.നിലമ്പൂർ തേക്കാണ് വാതിലിന് ഉപയോഗിക്കുന്നത്. സ്വർണം പൂശാനായി തടികൾ ഹൈദരാബാദിന് കൊണ്ടു പോയി. ബംഗളൂരുവിൽ സ്ഥിരതാമസമാക്കിയ ഉണ്ണി തിരുമേനിയും രണ്ട് സുഹൃത്തുക്കളും വഴിപാടായാണ് സ്വർണം പൂശുന്നത്. നിലവിലെ വാതിലിന് ജീർണതയുണ്ടെന്ന് കണ്ടതിനെ തുടർന്നാണ് പുതിയത് നിർമിക്കുന്നത്.
ഗുരുവായൂർ ഇളവള്ളി നന്ദനന്റെ നേതൃത്വത്തിലാണ് തടിപ്പണി. ചേർപ്പുളശേരി സ്വദേശികളായ വിനോദ്, പ്രവീൺ, വാടാനപ്പള്ളി സ്വദേശി നവീൻ എന്നിവർ സഹായികളാണ്. കോട്ടയം പള്ളിക്കത്തോട് ഇളമ്പള്ളി ശാസ്താ ക്ഷേത്രത്തിൽ നിന്ന് ഉപദേശക സമിതി പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ നായർ, സെക്രട്ടറി ബിജു കണിയാപറമ്പിൽ എന്നിവരുടെ നേതൃത്വത്തിലാണ് തടി കൊണ്ടുവന്നത്.
https://www.facebook.com/Malayalivartha