മുറിവേറ്റ ഹൃദയവും വിശ്വാസവുമായാണ് കേരളത്തിലെ അയ്യപ്പ ഭക്തന്മാർ ജീവിക്കുന്നത്; സെക്രട്ടറിയറ്റിന് മുന്നിലെ ബിജെപി സമരപന്തലിന് മുന്‍പില്‍ തിരുവനന്തപുരം മുട്ടട സ്വദേശി വേണുഗോപാലന്‍ നായരുടെ ആത്മഹത്യ ശ്രമം നിർഭാഗ്യകരമെന്ന് ബി ജെ പി നേതാവ് സി കെ പദ്മനാഭൻ

സെക്രട്ടറിയറ്റിന് മുന്നിലെ ബിജെപി സമരപന്തലിന് മുന്‍പില്‍ തിരുവനന്തപുരം മുട്ടട സ്വദേശി വേണുഗോപാലന്‍ നായരുടെ ആത്മഹത്യ ശ്രമം നിർഭാഗ്യകരമെന്ന് ബി ജെ പി നേതാവ് സി കെ പദ്മനാഭൻ പറഞ്ഞു. സമരപ്പന്തലിന് പൊലീസ് സംരക്ഷണം വേണം. ഉറക്കത്തിലായിരുന്നെന്നും തീഗോളം കണ്ട് പ്രവർത്തകരും പൊലീസും തടയുകയായിരുന്നുന്നെന്നും സി കെ പദ്മനാഭൻപറഞ്ഞു.
അദ്ദേഹം ഒരു അയ്യപ്പ ഭക്തനാണ്. അദ്ദേഹം പറഞ്ഞ വാക്കുകളിൽ നിന്നും മനസിലാക്കാൻ കഴിഞ്ഞത് നല്ലൊരു അയ്യപ്പ ഭക്തനാണ് അദ്ദേഹം എന്നാണ്. തന്റെ മുൻപിൽ തീഗോളമായി വന്ന അദ്ദേഹത്തെ പോലീസുകാർ കസേര ഉപയോഗിച്ച് തടയുകയായിരുന്നു. അപ്പോളേക്കും അദ്ദേഹം നിലത്ത് വീണു. അയ്യപ്പന് വേണ്ടി എനിക്ക് ഇത്രയേ ചെയ്യാൻ കഴിയു എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം തീകൊളുത്തി നിലത്ത് വീണത്. മുറിവേറ്റ ഹൃദയവും വിശ്വാസവുമായാണ് കേരളത്തിലെ അയ്യപ്പ ഭക്തന്മാർ ജീവിക്കുന്നത്. അയ്യപ്പ ഭക്തന്മാരുടെ കുടുംബങ്ങൾ അസ്വസ്ഥരാണ്. ഈ ഗവണ്മെന്റ് സമരത്തോട് കാണിക്കുന്ന നിലപാട്, ശബരിമല ആചാരങ്ങളെ തകർക്കാൻ വേണ്ടി ശ്രമിക്കുന്ന ബോധപൂർവമായ ശ്രമങ്ങൾ എന്നിവയിൽ അയ്യപ്പ ഭക്തന്മാർ ആത്മഹൂതിക്ക് തയ്യാറാണ് എന്നുള്ളതിന് തെളിവാണ് ഈ ആത്മഹത്യ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
സെക്രട്ടറിയറ്റിന് മുന്നിലെ ബിജെപി സമരപന്തലിന് മുന്‍പില്‍ തിരുവനന്തപുരം മുട്ടട സ്വദേശി വേണുഗോപാലന്‍ നായരാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇന്ന് പുലര്‍ച്ചെ ഒന്നര മണിയോടു കൂടി സമരപന്തലിന്റെ എതിര്‍ ഭാഗത്ത് റോഡരികില്‍ നിന്ന് ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് തീ കത്തിച്ച് സമരപന്തലിന് സമീപത്തേക്ക് ഓടി വരുകയായിരുന്നു.
പോലീസും ബിജെപി പ്രവര്‍ത്തകരും ചേര്‍ന്ന് തീയണച്ച് അശുപത്രിയില്‍ എത്തിച്ചു. തീ കത്തുന്ന സമയത്തും ശരണം വിളിച്ചുകൊണ്ടാണ് ഓടിയത്. 90 ശതമാനവും ശതമാനത്തോളം പൊള്ളലേറ്റ വേണുഗോപാല്‍ മെഡിക്കല്‍ കോളേജില്‍ തീവ്ര പരിചരണ വിഭാഗത്താല്‍ ചികിത്സയിലാണ്. പൊലിസ് സംഭവത്തില്‍ അന്വേഷണമാരംഭിച്ചു.
https://www.facebook.com/Malayalivartha
























