മന്ത്രി ശശീന്ദ്രന്റെ ശുപാർശകൾ തച്ചങ്കരി തള്ളി ; ചുമതയേറ്റ കണ്ടക്ടർമാരെ എവിടെയൊക്കെ നിയമിക്കണം എന്നത് സംബന്ധിച്ച് ഗതാഗത മന്ത്രി എ, കെ. ശശീന്ദ്രന്റെ ഓഫീസ് കെ എസ് ആർ റ്റി സി മാനേജിംഗ് ഡയറക്ടർക്ക് നൽകിയ നിർദ്ദേശങ്ങളെല്ലാം തച്ചങ്കരി അവഗണിച്ചു

ചുമതയേറ്റ കണ്ടക്ടർമാരെ എവിടെയൊക്കെ നിയമിക്കണം എന്നത് സംബന്ധിച്ച് ഗതാഗത മന്ത്രി എ, കെ. ശശീന്ദ്രന്റെ ഓഫീസ് കെ എസ് ആർ റ്റി സി മാനേജിംഗ് ഡയറക്ടർക്ക് നൽകിയ നിർദ്ദേശങ്ങളെല്ലാം തച്ചങ്കരി അവഗണിച്ചു. പി എസ് സി പരീക്ഷയെഴുതി വർഷങ്ങൾ കാത്തിരുന്ന് കിട്ടിയ ജോലി വ്യാഴാഴ്ച സ്വീകരിച്ച പലരും കണ്ണീരോടെയാണ് നിയമന ഉത്തരവ് കൈപ്പറ്റിയത്.
ഗർഭിണികൾ ഉൾപ്പെടെയുള്ളവരെ കാസർകോടാണ് നിയമിച്ചത്. പേരൂർക്കട ഡിപ്പോയിൽ നിയമിക്കണമെന്ന് മന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടയാൾക്ക് നൽകിയത് തൃശൂർ ഡിപ്പോ ആണ്. തിരുവനന്തപുരത്തെ ഒരു പ്രാദേശിക സി പി എം നേതാവിന്റെ ഭാര്യയാണ് ഇത്തരത്തിൽ അവഗണിക്കപ്പെട്ടത്.
നിയമന ഉത്തരവ് ലഭിച്ചവർ തച്ചങ്കരിക്ക് മുന്നിൽ ചൂളി നിൽക്കുന്ന കാഴ്ചയാണ് കെ എസ് ആർ റ്റി സി ആസ്ഥാനത്ത് കണ്ടത്. ഉദ്യോഗാർത്ഥികളുടെയെല്ലാം മുഖത്ത് അമ്പരപ്പ് കാണാമായിരുന്നു. കുറ്റവാളികളെ കാണുന്ന മട്ടിലാണ് ഇവരെ തച്ചങ്കരി നേരിട്ടത്. പി എസ് സി പരീക്ഷ എഴുതിയ നിമിഷത്തെ ശപിച്ചവർ ധാരാളം. കെ എസ് ആർ റ്റി സിയിൽ നിയമനം ലഭിച്ച നിമിഷത്തെ ശപിച്ചവരും ഇക്കൂട്ടത്തിലുണ്ട്.
പി എസ് സി കാർക്കെതിരെയാണ് തച്ചങ്കരി സംസാരിച്ചത്. നിയമിക്കുന്നവർക്ക് ബോണ്ട് ഏർപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. പഴയ തെറ്റായ ശീലങ്ങളിൽ പുതിയ ജീവനക്കാർ വീഴരുതെന്ത് തച്ചങ്കരി പറഞ്ഞപ്പോൾ അതെന്ത് എന്ന് അത്ഭുതപ്പെടുകയായിരുന്നു ജീവനക്കാർ.
ജീവനക്കാരെ അധിക്ഷേപിക്കുന്ന തരത്തിലാണ് തച്ചങ്കരി സംസാരിച്ചത്. ഒരു മാസം കഴിഞ്ഞ് മറ്റൊരു ജോലിക്ക് പോകുന്ന രീതി അവസാനിപ്പിക്കണം. വേറെ ജോലിക്ക് പോകുന്നവർ പറയണം. അവർക്ക് ജോലിയിൽ നിന്ന് പോകാൻ വിടുതൽ സർട്ടിഫിക്കേറ്റ് നൽകില്ല. കെ എസ് ആർറ്റിസി സത്രമായി കുണരുതെന്നും തയ്യങ്കരി ഓർമ്മിപ്പിച്ചു.
വലിയ പ്രതിസന്ധിയാണ് ജീവനക്കാർ അനുഭവിച്ചത്. തങ്ങൾ എന്ത് തെറ്റാണ് ചെയ്തതെന്ന് അവർ പരസ്പരം ചോദിച്ചു. സർക്കാർ കരുതിയത് പി എസ് സിക്കാർ ജോലിക്ക് വരില്ലെന്നാണ്. താത്കാലികക്കാരെ വീണ്ടും തിരുകി കയറ്റുകയായിരുന്നു ലക്ഷ്യം . അത് പാളിയതോടെയാണ് തച്ചങ്കരി ചൂടായത്.
അതേ സമയം ഗതാഗത മന്ത്രിക്ക് പി എസ് സിക്കാരോടാണ് അനുഭാവം. പി എസ് സികാർക്ക് എം പാനലുകാരുടെ ശമ്പളം മാത്രം നൽകുമെന്ന് തച്ചങ്കരി പറഞ്ഞപ്പോൾ അതിനെതിരെ മന്ത്രി രംഗത്തെത്തി. ഒരു കാരണവശാലും അത്തരം നടപടികൾ എം ഡിയിൽ നിന്നും ഉണ്ടാകില്ലെന്നും മന്ത്രി ഉറപ്പു നൽകി. സർക്കാരിന്റെ വാക്കുകൾക്ക് തച്ചങ്കരി കല്പിക്കുന്ന വില എന്താണെന്ന് മന്ത്രിക്കറിയാം. എന്നാൽ തച്ചങ്കരിയെ വിരട്ടാൻ മന്ത്രിക്ക് കഴിയില്ല. കാരണം തച്ചങ്കരി മുഖ്യമന്ത്രിയുടെ വിശ്വസ്തനാണ്. സി പി എം സംസ്ഥാന സെക്രട്ടറിയും തച്ചങ്കരിക്ക് വിശ്വസ്തനാണ്.
തച്ചങ്കരിക്കെതിരെ സിപിഎം യൂണിയൻ വരെ രംഗത്തെത്തിയിട്ടും ഒന്നും ചെയ്യാൻ കഴിയാതിരുന്നത് അദ്ദേഹത്തിന്റെ ഇടതു ബന്ധം കാരണമാണ്. കൈരളി ടിവി തുടങ്ങിയ കാലം മുതലുള്ള ബന്ധമാണ് തച്ചങ്കരിയുമായുമായി സി പി എമ്മിനുള്ളത്. അതു കൊണ്ടുതന്നെ ശശീന്ദ്രന്റെ വാക്കുകൾക്ക് ഒരു വിലയും ലഭിക്കില്ല. തച്ചങ്കരിയോട് കൂട്ടിമുട്ടി പല്ല് കളയണോ എന്ന് മന്ത്രി ശശീന്ദ്രൻ ആലോചിച്ചാൽ അതിൽ തെറ്റ് പറയാനാവില്ല.
https://www.facebook.com/Malayalivartha





















