അമൃതാനന്ദമയി മഠത്തിനുവേണ്ടി കരുനാഗപ്പള്ളി താലൂക്കില്‍ നൂറുകണക്കിന് ഏക്കര്‍ ഭൂമിയും നിലവും വാങ്ങിക്കൂട്ടിയത് അനധികൃതമായിയെന്നാണ് കണ്ടെത്തല്‍, വിവിധ വ്യക്തികളും സംഘടനകളും നിരവധി പരാതികളുമായി ഇപ്പോള്‍ രംഗത്ത്

അമൃതാനന്ദമയി മഠത്തിനുവേണ്ടി കരുനാഗപ്പള്ളി താലൂക്കില്‍ നൂറുകണക്കിന് ഏക്കര്‍ ഭൂമിയും നിലവും വാങ്ങിക്കൂട്ടിയത് അനധികൃതമായിയെന്നാണ് കണ്ടെത്തല്‍. വിവിധ വ്യക്തികളും സംഘടനകളും നിരവധി പരാതികളുമായി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്.
വിവിധ സംഘടനകള്‍ കൊടുത്ത പരാതിയില്‍ റവന്യൂ വിഭാഗം നടത്തിയ ത്വരിതാ ന്വേഷണത്തിലാണ് ഭൂമിയും നിലവും വാങ്ങിക്കൂട്ടിയത് കണ്ടെത്തിയത്. തുടര്‍ന്ന് തഹസില്‍ദാര്‍ സെക്രട്ടറിയായ താലൂക്ക് ലാന്‍ഡ് ബോര്‍ഡ് മഠം അധികൃതരെ വിളിച്ചുവരുത്തി ഭൂമിയുടെയും നിലത്തിെന്റയും കണക്കും രേഖകളും ആവശ്യപ്പെട്ടു.എന്നാല്‍, നല്‍കാന്‍ മഠം അധികൃതര്‍ രേഖകള്‍ നല്കാന്‍ സമയം ആവശ്യപ്പെട്ടു. സമയം അനുവദിക്കാന്‍ കഴിയില്ലെന്നും രേഖകള്‍ ഹാജരാക്കാനുമാണ് നിര്‍ദേശം. തുടര്‍നടപടിക്ക് ജില്ല ഭരണകൂടവും നിര്‍ദേശം നല്‍കിയിട്ടുണ്ട്. 2014നു ശേഷം ആദിനാട്, കുലശേഖരപുരം, കരുനാഗപ്പള്ളി വില്ലേജുകളില്‍ വാങ്ങിക്കൂട്ടിയ ഭൂമിയെക്കുറിച്ചാണ് റവന്യൂവിഭാഗം അന്വേഷിച്ചത്. ഇതിനുമുമ്പ്, 20022005 കാലത്ത് വള്ളിക്കാവിലെ അമൃത എന്‍ജിനീയറിങ് കോളജിന് ഭൂമി വാങ്ങാന്‍ ട്രസ്റ്റിന് അനുമതി നല്‍കിയിരുന്നു. ഈ അനുമതി രേഖയുടെ മറവിലും മഠത്തിെന്റ പേരില്‍ വന്‍തോതില്‍ ഭൂമി വാങ്ങിയിട്ടുണ്ട്. പോക്കുവരവ് നടപടി സ്വീകരിക്കാത്ത ഭൂമിയും ഇതിലുണ്ട്.
ജനുവരിയില്‍ ലഭിച്ച വിവരാവകാശരേഖ സൂചിപ്പിക്കുന്നത്, ക്ലാപ്പന വില്ലേജില്‍ ഏറ്റവും കൂടുതല്‍ ഭൂമി കൈവശമുള്ളത് അമൃതാനന്ദമയി മഠത്തിനാണെന്നാണ്. വില്ലേജില്‍ വാങ്ങിയ ഭൂരിഭാഗം നിലവും നികത്തുകയും ചെയ്തു. നിലം നികത്തുന്നത് ശ്രദ്ധയില്‍പെട്ടപ്പോള്‍ സ്‌റ്റോപ് മെമ്മോ നല്‍കിയിരുന്നെങ്കിലും ഫലമുണ്ടായില്ല. ഏക്കര് കണക്കിന് ഭൂമിയാണ് മഠം അനധികൃതമായി നികത്തിയിരിക്കുന്നത്. ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ടും കേസുകളുണ്ടെന്ന് റെവന്യൂ അധികൃതര്‍ പറയുന്നു. സര്‍ക്കാര്‍ കടുത്ത നടപടികള്‍ക്കു നിര്‍ദേശം നല്‍കിക്കഴിഞ്ഞു.
ശബരിമല കര്‍മസമിതി സംഘടിപ്പിച്ച അയ്യപ്പഭക്തസംഗമം ഉദ്ഘാടനം ചെയ്ത് സര്‍ക്കാരിനെതിരെ കഴിഞ്ഞ ദിവസം മാതാ അമൃതാനന്ദമയി രംഗത്തെത്തിയിരുന്നു. ഓരോ ക്ഷേത്രത്തിലും അതിന്റേതായ ആചാരങ്ങളും സങ്കല്‍പ്പങ്ങളുമുണ്ട്. ഇതിനെ അവഗണിക്കുന്നത് ശരിയല്ല. അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയാണ്. അവിടത്തെ ആചാരങ്ങള്‍ പാലിക്കപ്പെടേണ്ടതാണ്. ബ്രഹ്മചാരിയായതിനാല്‍ ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കാന്‍ പാടില്ല. സര്‍ക്കാര്‍ പ്രായോഗിക ബുദ്ധിയോടെ പ്രവര്‍ത്തിക്കണമായിരുന്നു. ആചാരം എന്നത് ഹൃദയത്തിന്റെ ഭാഷയാണ്. ആചാരാനുഷ്ഠാനം കളയുകയെന്ന് പറയുമ്പോള്‍ ഭക്തര്‍ക്കും വിശ്വാസികള്‍ക്കും സാധിക്കുമോയെന്നും ചിന്തിക്കണം. ക്ഷേത്രങ്ങളില്‍ പൂജാരിമാര്‍ ആവശ്യമാണ്. അവരുടെ പ്രവര്‍ത്തനങ്ങള്‍ ക്ഷേത്രത്തിന്റെ പൂജാവിധികളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഭക്തരും തന്ത്രിയും പൂജാരിയും ജനങ്ങളും വിചാരിച്ച് തീരുമാനമെടുക്കണമെന്നും അമൃതാനന്ദമയി പറഞ്ഞു. ഭക്തജനങ്ങളെ സാക്ഷിയാക്കി 'ശബരിമല അയ്യപ്പന്‍ കീ ജയ്' എന്ന മുദ്രാവാക്യത്തോടുകൂടിയാണ് അമൃതാനന്ദമയി പ്രസംഗം തുടങ്ങിയത്.
സര്‍ക്കാരിനെതിരെ രംഗത്തെത്തിയ അമൃതാനന്തമയിക്കെതിരെ രൂക്ഷ ഭാഷയിലാണ് കോടിയേരി മറുപടി പറഞ്ഞത്. അയ്യപ്പ ഭക്ത സംഗമത്തിന് തൊട്ടു മുന്‍പ് ദേവസ്വം മന്ത്രി കടകം പള്ളി അമ്മയെ നേരില്‍ക്കണ്ട് സര്‍ക്കാരുമായി ഏറ്റുമുട്ടാനൊരുങ്ങരുതെന്ന് പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha























